ആ ഷോര്‍ട്ട് ഫിലിമിൽ ആളുകള്‍ പ്രതീക്ഷിച്ച് വന്ന സാധനം അതില്‍ ഉണ്ടായിരുന്നില്ല.. അതിന്റെ ദേഷ്യമാണ് ആളുകള്‍ എന്നെ തെറി വിളിച്ച് തീര്‍ത്തത് ; രചന നാരായണന് കുട്ടി
മറിമായം എന്ന ആക്ഷേപഹാസ്യ പരിപാടിയിലൂടെയാണ് രചന നാരായണന് കുട്ടിയുടെ തുടക്കം. നര്‍ത്തകിയും അധ്യാപികയും ആയ രചന പിന്നീട് സിനിമകളിലും സജീവമായി. എന്നാല്‍ ടിവി ഷോകളില്‍ അപ്പോഴും രചന സജീവമായിരുന്നു. ചില ഷോര്‍ട്ട് ഫിലീമുകളും രചനയുടെ ക്രെഡിറ്റ്സിലുണ്ട്. അതില്‍ മൂന്നാമിടം, വഴുതണ തുടങ്ങിയ ഹ്രസ്വ ചിത്രങ്ങള്‍ വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെട്ടതാണ്. വഴുതണയ്ക്ക് ശേഷം തനിയ്ക്ക് ഒരുപാട് തെറിവിളികള്‍ കേള്‍ക്കേണ്ടി വന്നിട്ടുണ്ട് എന്ന് രചന പറയുന്നു.
റെഡ് കാര്‍പെറ്റ് എന്ന ഷോയില്‍ വന്നപ്പോഴാണ് താന്റെ ഷോര്‍ട്ട് ഫിലീമുകളെ കുറിച്ച് രചന സംസാരിച്ചത്. സ്ക്രിപ്റ്റ് നോക്കി തന്നെയാണ് ഏതൊരു സിനിമയും തിരഞ്ഞെടുക്കുന്നത്. അത് ഷോര്‍ട്ട് ഫിലിം ആണെങ്കിലും അങ്ങിനെ തന്നെയാണ്. മൂന്നാമിടം, വഴുതന, ത്രൂ ഹേര്‍ ഐസ് എന്നിങ്ങനെയുള്ള ഷോര്‍ട്ട് ഫിലീമുകള്‍ ആണ് ഞാന്‍ ചെയ്തിട്ടുള്ളത്.
വഴുതന എന്ന ഷോര്‍ട്ട് ഫിലീമിന് ശേഷമാണ് ഞാന്‍ കുറേ തെറികള്‍ കേട്ടത്. ആളുകള്‍ പ്രതീക്ഷിച്ച് വന്ന സാധനം അതില്‍ ഉണ്ടായിരുന്നില്ല. മില്‍ക്ക് ഷേക്ക് പ്രതീക്ഷിച്ച് വന്നിട്ട് മില്‍ക്ക് മാത്രം കിട്ടിയാല്‍ ദേഷ്യം വരില്ലേ. അതിന്റെ ദേഷ്യമാണ് ആളുകള്‍ എന്നെ തെറി വിളിച്ച് തീര്‍ത്തത്.
വഴുതന എന്ന ഷോര്‍ട്ട് ഫിലീമിന് ശേഷം ഫിലിം ഇന്റസ്ട്രിയില്‍ നിന്ന് തന്നെ എന്നെ ഒരുപാട് പേര് വിളിച്ചു ചോദിച്ചിട്ടുണ്ട്, വേണമായിരുന്നോ രചന. എന്തിനാ അത് ചെയ്തത് എന്നൊക്കെ. പക്ഷെ അതേ ആളുകള്‍ മൂന്നാമിടം എന്ന ഹ്രസ്വ ചിത്രം കണ്ട് നന്നായി എന്ന് പറഞ്ഞ് എന്നെ വിളിച്ചിട്ടില്ല. അത് സ്വാഭാവികം. കുറ്റം പറയാന്‍ ഒരുപാട് പേരുണ്ടാവും. ഒരാളും നല്ല കമന്റ് പറയില്ല
പക്ഷെ എന്തൊക്കെ പറഞ്ഞാലും ഒരു സിനിമ ചെയ്യണമോ വേണ്ടയോ എന്നത് എന്റെ ഇഷ്ടവും താത്പര്യവും ആണ്. ഒരു അഭിനേത്രി എന്ന നിലയില്‍ എന്നെ എക്സ്പ്ലോര്‍ ചെയ്യാനുള്ള ഒരു അവസരം ലഭിയ്ക്കുമ്പോള്‍ അത് വേണ്ട എന്ന് വയ്ക്കാന്‍ കഴിയില്ല. ഇത് അഭിനയമാണ്, ജീവിതമല്ല. അതിന് എന്തിനാണ് ഇത്രയും ടെന്‍ഷനാകുന്നത്. ആളുകള്‍ക്ക് ആണ് ഇത്തരം കാര്യങ്ങളില്‍ ടെന്‍ഷന്‍. പുരുഷന്മാര് ചെയ്യുമ്പോള്‍ അതിലൊരു പ്രശ്നമില്ല. സ്ത്രീകള്‍ ചെയ്യുമ്പോഴാണ് പ്രശ്നം.
