Connect with us

വിരൽതുമ്പിലൂടെ താമരയെ തൊട്ടുണര്‍ത്തി തൃശൂരും അതുവഴി കേരളത്തെയും വിരിയിക്കുമെന്ന ആത്മവിശ്വാസമുണ്ട്.. സുരേഷ്ഗോപിയും കുടുംബവും ഒന്നിച്ചെത്തി വോട്ട് ചെയ്തു!

Malayalam

വിരൽതുമ്പിലൂടെ താമരയെ തൊട്ടുണര്‍ത്തി തൃശൂരും അതുവഴി കേരളത്തെയും വിരിയിക്കുമെന്ന ആത്മവിശ്വാസമുണ്ട്.. സുരേഷ്ഗോപിയും കുടുംബവും ഒന്നിച്ചെത്തി വോട്ട് ചെയ്തു!

വിരൽതുമ്പിലൂടെ താമരയെ തൊട്ടുണര്‍ത്തി തൃശൂരും അതുവഴി കേരളത്തെയും വിരിയിക്കുമെന്ന ആത്മവിശ്വാസമുണ്ട്.. സുരേഷ്ഗോപിയും കുടുംബവും ഒന്നിച്ചെത്തി വോട്ട് ചെയ്തു!

പുലര്‍ച്ചെ തന്നെ കുടുംബ സമേതമെത്തി വോട്ട് ചെയ്ത് തൃശൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി സുരേഷ് ഗോപി. രാവിലെ 6.30ഓടെയാണ് സുരേഷ് ഗോപി കുടുംബസമേതം പോളിങ് ബൂത്തിലെത്തിയത്. തൃശൂര്‍ മുക്കാട്ടുകര സെന്‍റ് ജോര്‍ജ് സിഎല്‍പി സ്കൂളിലെ ബൂത്ത് നമ്പര്‍ 115ലാണ് സുരേഷ് ഗോപിയും കുടുംബവും വോട്ട് രേഖപ്പെടുത്തിയത്. ഭാര്യ രാധിക, ഭാര്യ മാതാവ് ഇന്ദിര, മക്കളായ ഗോകുൽ, ഭാഗ്യ, മാധവ് എന്നിവരും വോട്ട് രേഖപ്പെടുത്തി. സ്വന്തം പേരില്‍ വോട്ട് ചെയ്യാനായതിൽ സന്തോഷമുണ്ടെന്ന് സുരേഷ് ഗോപി പറഞ്ഞു. തൃശൂരിലും അതുവഴി കേരളത്തിലും താമര വിരിയുമെന്നും സുരേഷ് ഗോപി പറഞ്ഞു. വിരൽതുമ്പിലൂടെ താമരയെ തൊട്ടുണര്‍ത്തി തൃശൂരും അതുവഴി കേരളത്തെയും വിരിയിക്കുമെന്ന ആത്മവിശ്വാസമുണ്ട്. എനിക്ക് വേണ്ടി ആദ്യമായി എനിക്ക് തന്നെ വോട്ട് ചെയ്യാനായതില്‍ അതിയായ സന്തോഷം. ഒന്നാമതായി വോട്ടു ചെയ്യണമെന്ന് ആഗ്രഹിച്ചതാണ്. സാധിച്ചില്ല. മുതിർന്ന പൗരന്മാര്‍ എത്തിയതിനാല്‍ അവരാണ് ആദ്യം വോട്ട് ചെയ്തത്. പത്താമതായി വോട്ടു ചെയ്യാനായി. ഏറെ സന്തോഷം. എല്ലാ ഘടകങ്ങളും വോട്ടായി മാറും. കഴിഞ്ഞ 10 വർഷത്തെയെങ്കിലും എംപിമാരുടെ പ്രവർത്തനം വിലയിരുത്തപ്പെടുമെന്നും സുരേഷ് ഗോപി പറഞ്ഞു. സുരേഷ് ഗോപിയുടെയും കുടുംബത്തിന്‍റെയും വോട്ട് തൃശൂര്‍ ലോക്സഭ മണ്ഡലത്തിലേക്ക് നേരത്തെ മാറ്റിയിരുന്നു.

അതേസമയം കേരളത്തിൽ രാവിലെ 7 മണിക്ക് തന്നെ വോട്ടിംഗ് ആരംഭിച്ചു. രാവിലെ തന്നെ ബൂത്തുകളിൽ വോട്ടർമാരുടെ നീണ്ട നിരയാണ്. സ്ഥാനാർത്ഥികളും രാഷ്ട്രീയ നേതാക്കളും ഉൾപ്പെടെയുള്ളവർ പുലർച്ചെ തന്നെ വിവിധ പോളിംഗ് ബൂത്തുകളിൽ എത്തി. ഇ.പി ജയരാജൻ, എൻ.കെ പ്രേമചന്ദ്രൻ, സുനിൽ കുമാർ, പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ, പാണക്കാട് സാദിഖലി തങ്ങൾ, കുഞ്ഞാലിക്കുട്ടി, കെ.സുരേന്ദ്രൻ, സുരേഷ് ഗോപി തുടങ്ങി നിരവധി പേർ വോട്ട് രേഖപ്പെടുത്തി.

പന്ന്യൻ രവീന്ദ്രൻ കണ്ണൂർ കക്കാട് ഗവ. യു പി സ്‌കൂൾ ബൂത്ത് നമ്പർ 148ൽ വോട്ട് രേഖപ്പെടുത്താൻ എത്തി. കോട്ടയം പാർലമെന്റ് മണ്ഡലം UDF സ്ഥാനാർത്ഥി ഫ്രാൻസിസ് ജോർജ് മൂവാറ്റുപുഴ ടൗൺ യു പി സ്‌കൂളിലെ 46 ആം നമ്പർ ബൂത്തിൽ വോട്ട് രേഖപ്പെടുത്തി. പൊന്നാനി എൽഡിഎഫ് സ്ഥാനാർഥി K S ഹംസ പാഞ്ഞാൽ ഗ്രാമപഞ്ചായത്ത് തൊടുപ്പാടം അംഗൻവാടിയിൽ53 നമ്പർ ബൂത്തിൽ വോട്ട് രേഖപ്പെടുത്തി. കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ കാന്തപുരം ജി എം എൽ പി സ്‌കൂളിലെ 168 ആം ബൂത്തിൽ വോട്ട് രേഖപ്പെടുത്തി. മകൻ ഡോ. എപി അബ്ദുൽ ഹക്കീം അസ്ഹരിക്കൊപ്പം എത്തിയാണ് കാന്തപുരം ആദ്യ വോട്ട് രേഖപ്പെടുത്തിയത്. രാജ്യത്തിന്റെ ഭാവി തീരുമാനിക്കുന്ന തിരഞ്ഞെടുപ്പിൽ ഒരാളും വോട്ടവകാശം നഷ്ടപ്പെടുത്തരുതെന്ന് കാന്തപുരം പറഞ്ഞു. കണ്ണൂരിലെ എൽഡിഎഫ് സ്ഥാനാർത്ഥി എം വി ജയരാജൻ പെരളശ്ശേരി എ കെ ജി സ്മാരക ഗവ:ഹയർസെക്കണ്ടറി സ്‌കൂളിൽ വോട്ട് രേഖപ്പെടുത്തി. താൻ ഒന്നാമത് വോട്ട് ചെയ്യാൻ ആഗ്രഹിച്ചുവെന്നും, എന്നാൽ മുതിർന്ന പൗരനെത്തിയതും, ബൈ സ്റ്റാൻഡർ വന്നതും കാരണം പത്താമതായി വോട്ട് രേഖപ്പെടുത്തിയെന്നും സുരേഷ് ഗോപി മാധ്യമങ്ങളോട് പറഞ്ഞു.

More in Malayalam

Trending

Recent

To Top