Connect with us

സിനിമ കഥ ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് ഫോണില്‍ ബന്ധപ്പെട്ട ശേഷം അശ്ലീല ചിത്രങ്ങള്‍ വാട്‌സ്ആപ്പിലൂടെ അയച്ചു ;ഹണിട്രാപ്പില്‍ കുടുക്കാന്‍ ശ്രമിച്ചെന്ന പരാതിയുമായി നിര്‍മ്മാതാവ് ബാദുഷ

Movies

സിനിമ കഥ ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് ഫോണില്‍ ബന്ധപ്പെട്ട ശേഷം അശ്ലീല ചിത്രങ്ങള്‍ വാട്‌സ്ആപ്പിലൂടെ അയച്ചു ;ഹണിട്രാപ്പില്‍ കുടുക്കാന്‍ ശ്രമിച്ചെന്ന പരാതിയുമായി നിര്‍മ്മാതാവ് ബാദുഷ

സിനിമ കഥ ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് ഫോണില്‍ ബന്ധപ്പെട്ട ശേഷം അശ്ലീല ചിത്രങ്ങള്‍ വാട്‌സ്ആപ്പിലൂടെ അയച്ചു ;ഹണിട്രാപ്പില്‍ കുടുക്കാന്‍ ശ്രമിച്ചെന്ന പരാതിയുമായി നിര്‍മ്മാതാവ് ബാദുഷ

യുവതിയും സംഘവും ഹണിട്രാപ്പില്‍ കുടുക്കാന്‍ ശ്രമിച്ചെന്ന പരാതിയുമായി നിര്‍മ്മാതാവും പ്രൊഡക്ഷന്‍ കണ്‍ട്രോളറുമായ ബാദുഷ. സിനിമ കഥ ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് ഫോണില്‍ ബന്ധപ്പെട്ട ശേഷം അശ്ലീല ചിത്രങ്ങള്‍ വാട്‌സ്ആപ്പിലൂടെ അയച്ച്, മൂന്ന് കോടി രൂപ ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയതായാണ് പരാതി.

കമ്മീഷണര്‍ക്ക് നല്‍കിയ പരാതിയില്‍ ആലുവ ചെങ്ങമനാട് പൊയ്ക്കാട്ടുശ്ശേരി ചരിയന്‍പറമ്പില്‍ രമ്യാ കൃഷ്ണന്‍ (32), കോതമംഗംലം സ്വദേശി ബിജു, അഭിഭാഷകരായ എല്‍ദോ പോള്‍, സാജിദ്, പാലാരിവട്ടം നെല്ലിപ്പറമ്പ് വീട്ടില്‍ എന്‍.എ. അനീഷ് എന്നിവരെ പ്രതിയാക്കി പാലാരിവട്ടം പൊലീസ് കേസെടുത്തു.

2020 ഒക്ടോബര്‍ 21 മുതലാണ് ഒന്നാം പ്രതിയായ രമ്യാ കൃഷ്ണന്‍ തന്നെ നിരന്തരം ഫോണില്‍ ബന്ധപ്പെട്ടത്. തുടര്‍ന്ന് അശ്ലീല ചിത്രങ്ങള്‍ വാട്‌സ് ആപ്പിലൂടെ അയക്കാനും തുടങ്ങി. ഒരു സ്ത്രീ കേസ് കൊടുക്കാന്‍ നിര്‍ബന്ധിക്കുന്നുവെന്ന് പറഞ്ഞ് ബാദുഷയെ രമ്യ അഭിഭാഷകരായ എല്‍ദോ പോളിനും സാജിദിനും മുന്നിലെത്തിച്ചു.

രമ്യയുടെയും സുഹൃത്തിന്റെയും വാട്‌സ്ആപ്പിലും ഫെയ്‌സ്ബുക്കിലുമുള്ള മെസേജുകള്‍ കാണിച്ച് കേസ് കൊടുക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി. 2022 ആഗസ്റ്റ് 31ന് അഭിഭാഷകരുടെ ഓഫിസില്‍ ചെന്ന തന്നോട് മൂന്ന് കോടി രൂപ ആവശ്യപ്പെട്ടു. വിലപേശലിനൊടുവില്‍ 1.25 കോടിയായി കുറച്ചു.

രണ്ടാം പ്രതി ഒഴികെയുള്ള നാലുപേരും ചേര്‍ന്ന് ഭീഷണിപ്പെടുത്തി തന്നെ കൊണ്ട് കരാറില്‍ ഒപ്പുവെപ്പിച്ചുവെന്നും അഡ്വാന്‍സായി പത്ത് ലക്ഷം വാങ്ങിയെന്നും പരാതിയില്‍ ആരോപിക്കുന്നുണ്ട്. വഞ്ചന, പണം തട്ടിയെടുക്കല്‍, സംഘം ചേര്‍ന്നുള്ള കുറ്റകൃത്യം തുടങ്ങിയ വകുപ്പുകള്‍ ചേര്‍ത്താണ് കേസ് എടുത്തിരിക്കുന്നത്.

More in Movies

Trending

Recent

To Top