ഡബ്ല്യൂസിസിയെ പരോക്ഷമായി വിമര്‍ശിച്ച് ഫെഫ്കയുടെ ജനറല്‍ സെക്രട്ടറി സംവിധായകന് ബി ഉണ്ണികൃഷ്ണന്. കാരവാനിലിരുന്ന് ഫേസ്ബുക്കിലൂടെ സ്ത്രീവിമോചന പ്രസംഗം നടത്തുന്നവരല്ല ഫെഫ്കയിലുള്ളവരെന്ന് കൊച്ചിയില്‍ നടന്ന ഫെഫ്ക ഡയറക്ടേഴ്സ് യൂണിയന് സംഗമത്തില്‍ ഉണ്ണികൃഷ്ണന് പറഞ്ഞു.
ഫെഫ്ക അടിസ്ഥാനപരമായി ഒരു തൊഴിലാളി സംഘടനയാണ്. തൊഴിലിടത്തിലിറങ്ങി സഹപ്രവര്‍ത്തകരുടെ ആശങ്കകള്‍ അകറ്റുന്നവരാണ് തങ്ങള്‍. ‘ഫെഫ്ക സ്ത്രീ വിരുദ്ധ നിലപാടുകളാണ് എടുക്കുന്നതെന്ന് പല തവണ വിമര്‍ശനം ഉയര്‍ത്തിയിട്ടുണ്ട്.
എന്നാല്‍ സൈബര്‍ സ്പെയിസിന്റെ സുഖ ശീതളമയിലിരുന്ന് സ്ത്രീവാദം പറയുന്നവരോ കാരവാനിലിരുന്ന് ഫെസ്ബുക്കിലൂടെ സ്ത്രീവിമോചന പ്രസംഗം നടത്തുന്നവരോ അല്ല ഞങ്ങള്‍.
തൊഴിലിടത്തിലിറങ്ങി ഞങ്ങളുടെ സഹപ്രവര്‍ത്തകരുടെ ആശങ്കകള്‍ അകറ്റുന്നവരാണ്. ഇവിടെ സ്ത്രീക്കോ പുരുഷനോ കറുപ്പിനോ വെളുപ്പിനോ സ്ഥാനമില്ല. തൊഴിലാളികളുടെ ആത്മാഭിമാനത്തിന്റെ പേരാണ് ഫെഫ്കയെന്നും അദ്ദേഹം പറഞ്ഞു.
മലയാളികളുടെ പ്രിയങ്കരിയായ ഗായികയാണ് റിമി ടോമി. അവതാരക, അഭിനേത്രി, റിയാലിറ്റി ഷോ വിധികർത്താവ്, എന്ന് തുടങ്ങി പല മേഖലകളിലും സാന്നിധ്യം അറിയിച്ചിട്ടുണ്ട്...