Connect with us

ബാലഭാസ്കറിന്റെ മരണത്തിൽ സഹോദരി പ്രിയക്ക് പറയാനുള്ളത് ഇതാണ്…

Actor

ബാലഭാസ്കറിന്റെ മരണത്തിൽ സഹോദരി പ്രിയക്ക് പറയാനുള്ളത് ഇതാണ്…

ബാലഭാസ്കറിന്റെ മരണത്തിൽ സഹോദരി പ്രിയക്ക് പറയാനുള്ളത് ഇതാണ്…

പ്രശസ്ത വയലിനിസ്റ്റ് ബാലഭാസ്‌കര്‍ വിടവാങ്ങിയത് ഇന്നും മലയാളികൾക്ക് വിശ്വിക്കാന്‍ കഴിയാത്ത കാര്യമാണ്. ബാലഭാസ്‌കറിന്റെ മരണത്തില്‍ പുനരന്വേഷണം ആവശ്യപ്പെട്ട് ഹര്‍ജി. ബാലഭാസ്‌കറിന്റെ പിതാവും സോബി ജോര്‍ജ്ജുമാണ് ഹര്‍ജികള്‍ നല്‍കിയത്.

തിരുവനന്തപുരം സിജെഎം കോടതി ഹര്‍ജികള്‍ സ്വീകരിച്ചു. ബാലഭാസ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട് സിബിഐ അന്വേഷണം നടത്തിയിരുന്നു. മരണത്തില്‍ അസ്വാഭാവികതയില്ലെന്നായിരുന്നു സിബിഐയുടെ കണ്ടെത്തല്‍. മാത്രവുമല്ല ഡ്രൈവറുടെ അതിവേഗമാണ് അപകട കാരണമെന്നായിരുന്നു കണ്ടെത്തല്‍.

എന്നാല്‍ സിബിഐയുടെ അന്വേഷണറിപ്പോര്‍ട്ടില്‍ കുടുംബം തൃപത്രല്ലായിരുന്നു. അദ്ദേഹത്തിന്റെ മരണത്തിൽ ദുരൂഹത ഇപ്പോഴും ബന്ധുക്കൾ ആരോപിക്കുന്നുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞദിവസം തിരുവനന്തപുരം സി ജെ എം കോടതിയിൽ ബാലുവിന്റെ അച്ഛനും അമ്മയും പുനരന്വേഷണം ആവശ്യപ്പെട്ടുകൊണ്ട് ഹർജി നൽകിയതായി പറയുകയാണ് മുൻ ടെലിവിഷൻ അവതാരകയും ബാലുവിന്റെ സഹോദരികൂടിയായ പ്രിയ വേണുഗോപാൽ!

പോസ്റ്റിലൂടെ പ്രിയ പറയുന്നു!

‘ഫ്രഷ് ഇൻവെസ്റ്റിഗേഷൻ’ എന്നവകാശപ്പെടുന്ന ആ റിപ്പോർട്ടിൽ ഏറിയ പങ്കും ക്രൈം ബ്രാഞ്ചിനു മുൻപാകെ സമർപ്പിക്കപ്പെട്ട മൊഴികളും അവരുടെ കണ്ടെത്തലുകളും ആണെന്നുള്ളതാണ് ഏറ്റവും വലിയ തമാശ ആയിത്തോന്നി’, മുൻപും പറഞ്ഞിട്ടുള്ളത് പോലെ സത്യം ഒന്നേയുള്ളൂ.

അതിൽ എൻ്റെ ഭാവനയ്‌ക്കോ അവരുടെ കള്ളത്തരങ്ങൾക്കോ സ്ഥാനമില്ല എന്നും പോസ്റ്റിലൂടെ പ്രിയ പറയുന്നു. ഇന്ന് തിരുവനന്തപുരം സി ജെ എം കോടതിയിൽ ബാലുച്ചേട്ടന്റെ അച്ഛനും അമ്മയും പുനരന്വേഷണം ആവശ്യപ്പെട്ടുകൊണ്ട് അഡ്വക്കേറ്റ് രാമൻ കർത്താ മുഖേന ഹർജി നൽകിയിട്ടുണ്ട്.

കേരളാ പോലീസും ക്രൈം ബ്രാഞ്ചും നടത്തിയ അന്വേഷണങ്ങളിൽ തൃപ്തിയില്ല എന്ന് വളരെ വ്യക്തമായ കാരണങ്ങൾ സഹിതം ബോദ്ധ്യപ്പെടുത്തിയതിനെത്തുടർന്നാണ് സിബിഐ അന്വേഷണം അനുവദിക്കാതിരിക്കാൻ 2019 ഡിസംബറിൽ സംസ്ഥാനസർക്കാരിന് കഴിയാത്തൊരു അവസ്ഥ വന്നത്.

7-8 മാസങ്ങൾക്കു ശേഷം അന്വേഷണം ഏറ്റെടുത്ത സിബിഐ സംഘം ഞങ്ങളോട് ആവശ്യപ്പെട്ട ഒരു കാര്യം – “സാവകാശം വേണം” എന്നതായിരുന്നു. 2020 ഡിസംബറിൽ നടന്ന ചർച്ചയിൽ “ക്രൈം ബ്രാഞ്ചിന് നിങ്ങൾ ഒരുവർഷത്തിനു മേൽ സമയം നൽകിയില്ലേ, ഞങ്ങൾക്ക് കുറച്ചു മാസങ്ങളെങ്കിലും തരൂ” എന്നാവശ്യപ്പെട്ട അതേ ഉദ്യോഗസ്ഥനാണ് (അപ്രതീക്ഷിതമായ ചില കണ്ടെത്തലുകളുടെ വെളിച്ചത്തിൽ ആണോ മറ്റു പ്രലോഭനങ്ങളാലാണോ എന്നറിയില്ല), കൃത്യം ഒരുമാസത്തിനുള്ളിൽ 3000 പേജ് വരുന്ന റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ചത്.

‘ഫ്രഷ് ഇൻവെസ്റ്റിഗേഷൻ’ എന്നവകാശപ്പെടുന്ന ആ റിപ്പോർട്ടിൽ ഏറിയ പങ്കും ക്രൈം ബ്രാഞ്ചിനു മുൻപാകെ സമർപ്പിക്കപ്പെട്ട മൊഴികളും അവരുടെ കണ്ടെത്തലുകളും ആണെന്നുള്ളതാണ് ഏറ്റവും വലിയ തമാശ ആയിത്തോന്നിയത്.

മുൻപും പറഞ്ഞിട്ടുള്ളത് പോലെ സത്യം ഒന്നേയുള്ളൂ. അതിൽ എൻ്റെ ഭാവനയ്‌ക്കോ അവരുടെ കള്ളത്തരങ്ങൾക്കോ സ്ഥാനമില്ല. രേഖപ്പെടുത്തിവച്ചിട്ടുള്ള പ്രധാന മൊഴികളിലെ വൈരുദ്ധ്യങ്ങൾ പോലും അന്വേഷിക്കേണ്ടതല്ല എന്ന് തീരുമാനിച്ചവർ ആരാണെങ്കിലും അവർ നാടിനു വേണ്ടിയോ സാധാരണക്കാർക്കു വേണ്ടി പ്രവർത്തിക്കുന്നവർ അല്ലയെന്നതു വ്യക്തമാണ്.

അവരതു ചെയ്തത് ആർക്കു വേണ്ടിയാണ് എന്നത് വഴിയേ അറിയേണ്ടുന്ന കാര്യമാണ്. എങ്കിലും കള്ളന്മാരെക്കാൾ, കള്ളം പറയുന്നവരെക്കാൾ, സ്വർണ്ണം കടത്തുന്നവരെക്കാളൊക്കെ കീഴിലാണ് അവരുടെ സ്ഥാനം എന്നു മാത്രം പറയാതെ വയ്യ!

2019 ലെ സ്വർണ്ണക്കള്ളക്കടത്തും ഈ കേസുമായി ബന്ധപ്പെട്ട് കേരളാ പോലീസും കേരളത്തിലെ സെൻട്രൽ ഏജൻസികളും അന്വേഷണങ്ങളിൽ മനഃപൂർവം കാട്ടിയിട്ടുള്ള അലംഭാവം നേരിട്ടു തന്നെ മനസ്സിലാക്കിയത് കൊണ്ട് പറയട്ടെ, പിണറായീടെ പോലീസും മോദീടെ സിബിഐയും എന്നൊക്കെയുള്ള വിലയിരുത്തലുകൾ ദയവു ചെയ്ത് ഇവിടെ ഒഴിവാക്കുക. ഇത് നമ്പർ 1 ഖേരളം…ഇവിടിങ്ങനാണ് ഭായ്! ‘സത്യം ഒന്നേയുള്ളൂ: അതിൽ ഭാവനയ്‌ക്കോ അവരുടെ കള്ളത്തരങ്ങൾക്കോ സ്ഥാനമില്ല’ ബാലഗോപാലിൻെറ മരണത്തിൽ സഹോദരി പ്രിയ!

malayalam

Continue Reading
You may also like...

More in Actor

Trending

Recent

To Top