Connect with us

അന്ന് അയാൾ പറഞ്ഞ വാക്ക് ഇന്നും മനസ്സിലുണ്ട്, ഒന്നേ പറയുന്നുള്ളൂ, ഞാൻ ഇനിയും സിനിമ ചെയ്യും, അതിൽ കുഞ്ചാക്കോ ബോബനും ഉണ്ടായിരിക്കും; നിർമാതാവ് ഹൗളി പോട്ടൂർ

Actor

അന്ന് അയാൾ പറഞ്ഞ വാക്ക് ഇന്നും മനസ്സിലുണ്ട്, ഒന്നേ പറയുന്നുള്ളൂ, ഞാൻ ഇനിയും സിനിമ ചെയ്യും, അതിൽ കുഞ്ചാക്കോ ബോബനും ഉണ്ടായിരിക്കും; നിർമാതാവ് ഹൗളി പോട്ടൂർ

അന്ന് അയാൾ പറഞ്ഞ വാക്ക് ഇന്നും മനസ്സിലുണ്ട്, ഒന്നേ പറയുന്നുള്ളൂ, ഞാൻ ഇനിയും സിനിമ ചെയ്യും, അതിൽ കുഞ്ചാക്കോ ബോബനും ഉണ്ടായിരിക്കും; നിർമാതാവ് ഹൗളി പോട്ടൂർ

കുഞ്ചാക്കോ ബോബനെതിരെ ‘പദ്മിനി’ സിനിമയുടെ നിര്‍മ്മാതാവ് സുവിന്‍ കെ വര്‍ക്കി രംഗത്ത എത്തിയിരുന്നു. രണ്ടര കോടി രൂപ പ്രതിഫലം വാങ്ങിയിട്ടും താരം പ്രമോഷന്‍ പരിപാടികള്‍ക്ക് എത്താതിരുന്നതിനെ തുടര്‍ന്നാണ് നിര്‍മ്മാതാവ് രംഗത്തെത്തിയത്.

സിനിമയുടെ പ്രമോഷനു സഹകരിച്ചില്ലെന്ന വിവാദത്തിൽ കുഞ്ചാക്കോ ബോബന് പിന്തുണയുമായി നിർമാതാവ് ഹൗളി പോട്ടൂർ രംഗത്ത് എത്തിയിരിക്കുകയാണ്. ‘ഭയ്യാ ഭയ്യാ’ എന്ന സിനിമ സാമ്പത്തികമായി പരാജയപ്പെട്ടപ്പോൾ കുഞ്ചാക്കോ ബോബനാണ് തനിക്കൊപ്പം നിന്നതെന്ന് ഹോളി പോട്ടൂർ പറയുന്നു.

‘‘അയാളെ ഇങ്ങനെ കല്ലെറിയരുത്, പൊറുക്കാൻ കഴിയാത്ത തെറ്റാണത്. എന്റെ പേര് ഹൗളി പോട്ടൂർ. മഞ്ഞു പോലൊരു പെൺകുട്ടി, പളുങ്ക്, പരുന്ത്, ഫോട്ടോഗ്രാഫർ, രാപ്പകൽ തുടങ്ങി 12 സിനിമകളുടെ നിർമാതാവാണ്. ഒടുവിൽ ചെയ്ത ചിത്രം ‘ഭയ്യാ ഭയ്യാ’. ഇപ്പോൾ രൂക്ഷമായ സൈബർ ആക്രമണം നേരിടുന്ന കുഞ്ചാക്കോ ബോബനായിരുന്നു നായകൻ. നിങ്ങൾക്കറിയാം ഭയ്യാ ഭയ്യാ സാമ്പത്തികമായി വിജയമായിരുന്നില്ല. നിർമാതാവ് എന്ന നിലയിൽ എനിക്ക് വലിയ നഷ്ടം സംഭവിച്ചിരുന്നു.

അന്ന് തകർന്നുപോയ എന്നെ തേടി ഒരു ഫോൺകോൾ വന്നു. കുഞ്ചാക്കോ ബോബന്റെ കോൾ. അന്ന് അയാൾ പറഞ്ഞ വാക്ക് ഇന്നും മനസ്സിലുണ്ട്. ‘‘ചേട്ടാ വിഷമിക്കേണ്ട, ഞാൻ ഒപ്പമുണ്ട്. നമുക്കിനിയും സിനിമ ചെയ്യണം. വിളിച്ചാൽ മതി. ഞാൻ വന്ന് ചെയ്യാം’’

അന്ന് ആ വാക്കുകൾ തന്ന ആശ്വാസം ചെറുതല്ല. തകർന്നിരുന്ന എനിക്ക് ഉയിർത്തെണീക്കാനുള്ള ആത്മവിശ്വാസം അതിലുണ്ടായിരുന്നു. ഒന്നേ പറയുന്നുള്ളൂ, ഞാൻ ഇനിയും സിനിമ ചെയ്യും. അതിൽ കുഞ്ചാക്കോ ബോബനും ഉണ്ടായിരിക്കും. സ്നേഹത്തോടെ ഹൗളി പോട്ടൂർ.’’

രണ്ടരക്കോടി രൂപ പ്രതിഫലം വാങ്ങിയിട്ടും സിനിമയുടെ പ്രമോഷന് പങ്കെടുത്തില്ലെന്നതാണ് കുഞ്ചാക്കോ ബോബനെതിരായ ആരോപണം. നിർമാതാവായ സുവിൻ കെ.വർക്കിയാണ് സമൂഹമാധ്യമങ്ങളിലൂടെ ചാക്കോച്ചനെതിരെ രംഗത്തെത്തിയത്. 25 ദിവസത്തെ ഷൂട്ടിനു വേണ്ടിയാണ് 2.5 കോടി പ്രതിഫലം വാങ്ങിയത്. സിനിമയുടെ റോ ഫൂട്ടേജ് കണ്ട മാർക്കറ്റിങ് കൺസൽറ്റന്റ് ഈ സിനിമയുടെ പ്രമോഷനു വേണ്ടി ചാർട്ട് ചെയ്ത എല്ലാ പ്രമോഷനൽ പ്ലാനുകളും തള്ളിക്കളയുകയായിരുന്നുവെന്നും സിനിമയിലെ നായകന്റെ ഭാര്യയാണ് ഈ മാർക്കറ്റിങ് കൺസൽ‌റ്റന്റിനെ നിയോഗിച്ചിരുന്നതെന്നും സുവിൻ പറയുന്നു.

More in Actor

Trending

Recent

To Top