നല്ല സമയത്ത് എന്ത് തോന്ന്യാസം വിളിച്ച് പറഞ്ഞാലും നല്ലതായിട്ടേ വരൂ…; മോശം സമയത്ത് പറയുന്നതും ചെയ്യുന്നതും എല്ലാം ആപത്താണ്; തെറ്റുകളുണ്ട് എന്ന് തിരിച്ചറിഞ്ഞത് കൊണ്ട് പ്രത്യേകിച്ച് കാര്യമില്ല ; സിനിമാ ജീവിതം നഷ്ടമായതിനെ കുറിച്ച് നടൻ അശോകൻ !
നല്ല സമയത്ത് എന്ത് തോന്ന്യാസം വിളിച്ച് പറഞ്ഞാലും നല്ലതായിട്ടേ വരൂ…; മോശം സമയത്ത് പറയുന്നതും ചെയ്യുന്നതും എല്ലാം ആപത്താണ്; തെറ്റുകളുണ്ട് എന്ന് തിരിച്ചറിഞ്ഞത് കൊണ്ട് പ്രത്യേകിച്ച് കാര്യമില്ല ; സിനിമാ ജീവിതം നഷ്ടമായതിനെ കുറിച്ച് നടൻ അശോകൻ !
നല്ല സമയത്ത് എന്ത് തോന്ന്യാസം വിളിച്ച് പറഞ്ഞാലും നല്ലതായിട്ടേ വരൂ…; മോശം സമയത്ത് പറയുന്നതും ചെയ്യുന്നതും എല്ലാം ആപത്താണ്; തെറ്റുകളുണ്ട് എന്ന് തിരിച്ചറിഞ്ഞത് കൊണ്ട് പ്രത്യേകിച്ച് കാര്യമില്ല ; സിനിമാ ജീവിതം നഷ്ടമായതിനെ കുറിച്ച് നടൻ അശോകൻ !
മലയാള സിനിമ ഇപ്പോൾ ഒരു അഴിച്ചുപണിയലിലാണ്. സിനിമകളും സിനിമാ താരങ്ങളും എല്ലാം ഏറെ പുതുമ നിറഞ്ഞതാണ്. പുതിയ നടന്മാർ ബിഗ് സ്ക്രീനിലേക്ക് കടന്നുവന്നതോടെ മുങ്ങിപ്പോയ ചില മികച്ച നടന്മാരുണ്ട്. അതിലൊരാളാണ് അശോകന്. പദ്മരാജന്റെയും കെജി ജോര്‍ജ്ജിന്റെയും ഭരതന്റെയു എല്ലാം സിനിമകളില്‍ അഭിനയിച്ച അശോകന് പെട്ടന്ന് ആണ് മലയാള സിനിമയില്‍ നിന്നും അപ്രത്യക്ഷനാവുകയായിരുന്നു.
സിനിമയെ ഞാന്‍ ഉപേക്ഷിച്ചതല്ല, സിനിമ എന്നെ ഉപേക്ഷിക്കുകയായിരുന്നു എന്നാണ് ജെബി ജംഗ്ഷനില്‍ വന്നപ്പോള്‍ അശോകന് പറഞ്ഞത്. “സിനിമകള്‍ കിട്ടാതെ വരുന്ന അവസ്ഥയായിരുന്നു എനിക്ക്. 94 – 95 കാലഘട്ടങ്ങളിലാണ് സിനിമ എന്നില്‍ നിന്ന് വല്ലാതെ അകന്ന് പോകുന്നത് പോലെ എനിക്ക് തോന്നിയത്. എന്താണ് സംഭവിച്ചത് എന്ന് എനിക്കറിയില്ല. നിലനില്ക്കുന്നതും പുറത്താകുന്നതും എല്ലാം സിനിമയുടെ ഭാഗമാണെന്നാണ് ഞാന്‍ കരുതുന്നത്.
അവസരങ്ങള്‍ ചോദിച്ചിട്ടില്ലേ എന്ന് ചോദിച്ചപ്പോള്‍, തല വര ശരിയല്ല എങ്കില്‍ എന്ത് തന്നെ പറഞ്ഞിട്ടും ചോദിച്ചിട്ടും കാര്യമില്ല. ചിലപ്പോള്‍ സ്വന്തം നാവ് തന്നെ പാമ്പ് ആയി വരാനും സാധ്യതയുണ്ട്. മോശം സമയത്ത് പറയുന്നതും ചെയ്യുന്നതും എല്ലാം ആപത്താണ്. നല്ല സമയത്ത് എന്ത് തോന്ന്യാസം വിളിച്ച് പറഞ്ഞാലും നല്ലതായിട്ടേ വരൂ.
കാലത്തിന് അനുസരിച്ച് ഞാന്‍ മാറേണ്ടതായിരുന്നു, തിരുത്തലുകള്‍ വരുത്തേണ്ടതായിരുന്നു.. എവിടെയാണ് എനിക്ക് പോരായ്മ പറ്റിയത് എന്നൊക്കെ ഞാനും ആലോചിക്കാറുണ്ട്. പക്ഷെ അങ്ങനെ ആത്മപരിശോധന നടത്തിയതുകൊണ്ടോ സ്വയം എന്നില്‍ തെറ്റുകളുണ്ട് എന്ന് തിരിച്ചറിഞ്ഞത് കൊണ്ടോ പ്രത്യേകിച്ച് കാര്യമൊന്നും ഇല്ല. കിട്ടേണ്ടത് കിട്ടും എന്നതാണ് എന്റെ വിശ്വാസം.
ഞാന്‍ അങ്ങനെ പറഞ്ഞത് കൊണ്ടാണ് എനിക്ക് കിട്ടാതിരുന്നത്, ഇങ്ങനെ പറഞ്ഞിരുന്നെങ്കില്‍ കിട്ടിയേനെ എന്നൊക്കെയുള്ള ധാരണ എല്ലാവര്ക്കും ഉള്ളത് പോലെ എനിക്കും ഉണ്ടായിരുന്നു. പക്ഷെ ഇപ്പോള്‍ അങ്ങനെയുള്ള നിരാശയോ ദുഃഖമോ ഒന്നും എനിക്ക് തോന്നാറില്ല.
കാരണം സിനിമയില്‍ എക്കാലവും ഒരുപോലെ നില്ക്കാന് എല്ലാവര്ക്കും കഴിയില്ല. ചുരുക്കം ചിലര്‍ മാത്രമേ അന്നും ഇന്നും ഒരുപോലെ നില്‍ക്കുന്നുള്ളൂ. ഇങ്ങനെയൊക്കെ ചിന്തിയ്ക്കുമ്പോള്‍ മനസ്സിനൊരു സമാധാനമാണ്.
പിന്നെ എനിക്ക് അഭിമാനം തോന്നുന്ന ചില കാര്യം, മലയാള സിനിമയില്‍ എണ്ണപ്പെട്ട, ഏറ്റവും പ്രകത്ഭരായ സംവിധായകരുടെ സിനിമയില്‍ അഭിനയിക്കാനുള്ള അവസരം എനിക്ക് കിട്ടിയിട്ടുണ്ട്. 95 മുതല്‍ എന്റെ കരിയര്‍ ഗ്രാഫ് താഴോട്ടാണ്. പിന്നെ സിനിമ വന്നത് 2006 ല്‍ ആണ്. പത്ത് വര്‍ഷത്തോളം ഉള്ള ഗ്യാപ്പിന് ഇടയില്‍ ചില സീരിയലുകളും ഷോകളും എല്ലാം ചെയ്യുകയായിരുന്നു.
അപ്പോള്‍ കൂടെയുള്ളവര്‍ നിങ്ങള്‍ ഇവിടെ നില്‍ക്കേണ്ട ആളല്ല, ആന മെലിഞ്ഞാല്‍ തൊഴുത്തില്‍ കെട്ടുമോ എന്നൊക്കെ ചോദിയ്ക്കുമ്പോള്‍ എനിക്ക് പരിഹാസമല്ല, അഭിമാനമാണ് തോന്നാറുള്ളത്. അത്രയും നല്ലൊരു ക്രെഡിറ്റ് ഞാന്‍ ചെയ്തു വച്ചിട്ടുണ്ടല്ലോ. വെറുതെ ചില ക്യാരക്ടര്‍ റോളുകള്‍ മാത്രം ചെയ്ത ആളായിരുന്നുവെങ്കില്‍ എന്നോടത് ചോദിക്കില്ലായിരുന്നു എന്നും അശോകൻ പറയുന്നു.
പ്രദർശന ശാലകളിൽപൊട്ടിച്ചിരിയുടെ മുഴക്കവുമായി മുന്നേറുന്ന പടക്കളം എന്ന ചിത്രത്തിൻ്റെ ടീമിന് സൂപ്പർ സ്റ്റാർ സ്റ്റൈൽ മന്നൻ രജനീകാന്തിൻ്റെ വിജയാശംസകൾ. ഇക്കഴിഞ്ഞ ദിവസം...
മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും...
കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു ദേശവിരുദ്ധ പരാമര്‍ശം നടത്തിയെന്ന പേരിൽ സംവിധായകന് അഖില്‍ മാരാർക്കെതിരെ കേസെടുത്തത്. ഇപ്പോഴിതാ ഈ സംഭവത്തിൽ വിശദീരണവുമായി രംഗത്തെത്തിയിരിക്കുകയാണ്...