Actor
ലൈം ഗികാരോപണ പരാതി; “ശുചിത്വ അംബാസിഡർ” എന്ന പദവിയിൽ നിന്ന് സ്വയം ഒഴിഞ്ഞ് ഇടവേള ബാബു
ലൈം ഗികാരോപണ പരാതി; “ശുചിത്വ അംബാസിഡർ” എന്ന പദവിയിൽ നിന്ന് സ്വയം ഒഴിഞ്ഞ് ഇടവേള ബാബു
കഴിഞ്ഞ ദിവസമായിരുന്നു നടൻ ഇടവേള ബാബുവിനെതിരെ കടുത്ത ലൈം ഗികാരോപണങ്ങളുമായി യുവതി രംഗത്തെത്തിയിരുന്നത്. ഇതിന് പിന്നാലെ നടനെതിരെ കടുത്ത വിമർശനങ്ങളും വന്നിരുന്നു. എന്നാൽ ഇപ്പോഴിതാ ഇരിങ്ങാലക്കുട നഗരസഭയുടെ ശുചിത്വ മിഷൻ അംബാസിഡർ പദവി ഒഴിഞ്ഞിരിക്കുകയാണ് നടൻ.
നടിയുടെ പരാതിയിൽ കേസെടുത്തതിന് പിന്നാലെ പൊതുപ്രവർത്തകരും ബിജെപിയും ഇടവേള ബാബുവിനെ പദവിയിൽ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെ ആയിരുന്നു ഇടവേള ബാബുവിന്റെ തീരുമാനം.
ഒരാഴ്ച്ചയായി എന്റെ പേരിൽ വന്നുകൊണ്ടിരിക്കുന്ന ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ ഇരിഞ്ഞാലക്കുട നഗരസഭയുടെ “ശുചിത്വ അംബാസിഡർ” എന്ന പദവിയിൽ നിന്ന് സ്വയം ഒഴിയുന്നു. എനിക്കെതിരായ കേസ് നിയപരമായി മുന്നോട്ട് പോകേണ്ടതിനാൽ ഔദ്യോഗിക സ്ഥാനത്തുനിന്നും എന്നെ ഒഴിവാക്കി തരണം.
എന്റെ പേരിൽ ആരോപിച്ചിട്ടുള്ള കുറ്റങ്ങളിൽ ഇരിഞ്ഞാലക്കുട നഗരസഭക്ക് ഒരു തരത്തിലും കളങ്കം ഉണ്ടാകരുതെന്നും ആത്മാർഥമായി ആഗ്രഹിക്കുന്നതുകൊണ്ടുമാണ് ഇത്തരത്തിൽ ഒരു തീരുമാനത്തിലേയ്ക്ക് എത്തിയതെന്നുമാണ് ഇടവേള ബാബു അറിയിച്ചിരിക്കുന്നത്.
അതേസമയം, മാധ്യമങ്ങളിലൂടെ തനിക്കെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ച ജുബിത, മിനു മുനീർ എന്നിവർക്കെതിരെ ഇടവേള ബാബു പോലീസിൽ പരാതി നൽകിയിരുന്നു. പൊലീസ് മേധാവിക്കും സർക്കാർ നിയോഗിച്ച പുതിയ അന്വേഷണ സംഘത്തിനുമാണ് പരാതി നൽകിയിരിക്കുന്നത്. ഇമെയിൽ വഴിആണ് പരാതി അയച്ചത്.
പരാതിയിൽ കൃത്യമായി അന്വേഷണം നടത്തണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നതെന്നും അഭിഭാഷകരിൽ നിന്നും നിയമോപദേശം തേടിയതിനു ശേഷം തുടർ നടപടിയുമായി മുന്നോട്ടു പോകുമെന്നും ഇടവേള ബാബു പറഞ്ഞു.
