Malayalam
ബാലഭാസ്‌ക്കര്‍ മരിക്കുന്നതിന് ഏഴ് മാസം മുമ്പ് ആക്‌സിഡന്റ് ക്ലെയിം ഉള്‍പ്പെടെ 85 ലക്ഷ്ം വിത്‌ഡ്രോ ചെയ്തു?; കൂടുതല്‍ വിവരങ്ങള്‍!
ബാലഭാസ്‌ക്കര്‍ മരിക്കുന്നതിന് ഏഴ് മാസം മുമ്പ് ആക്‌സിഡന്റ് ക്ലെയിം ഉള്‍പ്പെടെ 85 ലക്ഷ്ം വിത്‌ഡ്രോ ചെയ്തു?; കൂടുതല്‍ വിവരങ്ങള്‍!
വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണം ഉന്നും ആരാധകര്‍ക്ക് ഉള്‍ക്കൊള്ളാനായിട്ടില്ല. അപ്രതീക്ഷിതമായിരുന്നു ആ മരണം. അപകടത്തില്‍ ബാലുവിന്റെ മകളും മരണപ്പെട്ടിരുന്നു. 2018 ലായിരുന്നു ബാലു മരണപ്പെടുന്നത്. തന്റെ സംഗീതം കൊണ്ട് മലയാളികളുടെ മനസില്‍ ഒരിക്കലും മായാത്തൊരു ഇടം നേടിയെടുത്ത കലാകാരനാണ് ബാലഭാസ്‌കര്‍. അതേസമയം ബാലഭാസ്‌കറിന്റെ മരണ ശേഷം സംഭവബഹുലമായ രംഗങ്ങളായിരുന്നു അരങ്ങേറിയത്. ആരോപണങ്ങളും വെളിപ്പെടുത്തലുകളുമൊക്കെയായി വലിയ വിവാദമായി മാറുകയായിരുന്നു സംഭവം.
ഇപ്പോഴിതാ ബാലഭാസ്‌കറിന്റെ മരണത്തില്‍ തുടരന്വേഷണത്തിന് കോടതി ഉത്തരവിട്ടിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ ബാലുവിന്റെ മരണവും അതുമായി ബന്ധപ്പെട്ട ആരോപണങ്ങളുമൊക്കെ വീണ്ടും സജീവമായി മാറിയിരിക്കുകയാണ്. ഈ വേളയില്‍ ബാലഭാസ്‌ക്കറിന്റെ സഹോദരി പ്രിയയുടെ വാക്കുകള്‍ എന്ന നിലയ്ക്ക് ചിസ യൂട്യൂബ് ചാനലുകള്‍ പങ്കുവെയ്ക്കുന്ന വിവരങ്ങളാണ് ചര്‍ച്ചയാകുന്നത്.
ബാലഭാസ്‌ക്കറിന്റെ പേരില്‍ ആരോ മറ്റൊരു സ്ഥലത്ത് നിന്ന്, ലക്ഷ്മിയുമായോ ബാലഭാസ്‌ക്കറുമായോ യാതൊരു ബന്ധവുമില്ലാത്തൊരാള്‍ പോളിസി എടുത്തിരുന്നു. അതും മരിക്കുന്നതിന് ഏഴ് മാസം മുമ്പ് വിത്‌ഡ്രോ ചെയ്യുകയും ചെയ്തിരുന്നു. ശരിക്കും പറഞ്ഞാല്‍ 2018 ഫെബ്രുവരിയില്‍ ബാലുവിന്റെ പേരിലുള്ള 42 ലക്ഷം രൂപയുടെ പോളിസി അത് ആക്‌സിഡന്റ് ക്ലെയിം അടക്കം 85 ലക്ഷം രൂപയോളം തട്ടിയെടുത്തിട്ടുണ്ട് എന്നതിന്റെ രേഖയാണ് പുറത്ത് വന്നിരിക്കുന്നത്. അതാണ് ഇപ്പോള്‍ പ്രിയ പറയുന്നത്. അതേ തുടര്‍ന്ന് എല്‍ ഐ സിയിലും പരാതി നല്‍കിയിട്ടുമുണ്ട്.
7 മാസം മുമ്പ് വിത്‌ഡ്രോ ചെയ്ത എല്‍ ഐസിയ്ക്ക് അതിന് ശേഷവും അതേ ആക്‌സിഡന്റ് തന്നെയാണ് ബാലഭാസ്‌ക്കറിന് സംഭവിച്ചതെന്ന് വളരെ യാദിര്‍ശ്ചികമായി കണാന്‍ ആരും അത്ര മണ്ടരല്ലെന്നാണ് പ്രിയ പറയുന്നത്. ഒരുപാട് കാര്യങ്ങളാണ് ബാലുവിന്റെ മരണം സ്വാഭാവിക മരണമല്ല എന്ന നിലയിലേയ്ക്ക് കാര്യങ്ങളെ കൊണ്ടെത്തിക്കുന്നതെന്നാണ് ബാലുവിന്റെ വീട്ടുകാര്‍ തന്നെ പറയുന്നത്.
അടുത്തിടെ ബാലഭാസ്‌ക്കറിന്റെ അമ്മ തന്നെ രംഗത്തെത്തിയിരുന്നു. ഞാന്‍ ഒരു സര്‍ക്കാര്‍ സ്‌കൂള്‍ അദ്ധ്യാപിക ആയിരുന്നു. സംഗീതം ഇഷ്ടമായിരുന്നു. അതുകൊണ്ട് കുഞ്ഞുങ്ങളെ ഗര്‍ഭിണി ആയിരുന്നപ്പോള്‍ തന്നെ അവര്‍ക്ക് സംഗീതത്തില്‍ ബന്ധമുണ്ടാകാന്‍ ഞാന്‍ ശ്രദ്ധിച്ചിരുന്നു. ജനിച്ച ശേഷവും അവര്‍ക്ക് സംഗീത വാസന ഉണ്ടാകാനുള്ള കാര്യങ്ങള്‍ ചെയ്തു.
പിന്നീട് അവന്‍ അമ്മാവന്റെ അടുത്ത് വയലിന്‍ പഠിക്കാന്‍ തുടങ്ങി. എന്റെ മോള്‍ക്ക് ചില ശാരീരിക ബുദ്ധിമുട്ടുകള്‍ ഉണ്ടായിരുന്നു, അങ്ങനെ ആശുപത്രിയില്‍ അഡ്മിറ്റായ സമയത്ത് അവനെ എനിക്ക് അമ്മൂമ്മയുടെ അടുത്ത് ആക്കേണ്ടി വന്നു എന്നത് ശരിയാണ്. ജോലിക്ക് പോകുന്ന സമയങ്ങളില്‍ പലപ്പോഴും അമ്മയുടെ അടുത്ത് ആക്കേണ്ടി വന്നിട്ടുണ്ട്. അല്ലാതെയുള്ള സമയങ്ങളില്‍ മക്കളുടെ കൂടെ തന്നെ ഞാന്‍ ഉണ്ടായിരുന്നു.
‘പിജിക്ക് പഠിക്കുമ്പോളാണ് കൂട്ടുകാരെല്ലാം കൂടി അവനെ കല്യാണം കഴിപ്പിക്കുന്നത്. ആ പരീക്ഷ എഴുതിയത് മോശമായി പോയി. ഇപ്പോഴും മാര്‍ക്ക് ലിസ്റ്റ് വാങ്ങീട്ടില്ല. അവന്‍ റിസേര്‍ച്ച് ചെയ്യണം എന്നൊക്കെയായിരുന്നു എന്റെ മനസ്സില്‍. എന്നാല്‍ അതൊന്നും നടന്നില്ല. കൂട്ടുക്കാരെല്ലാം അവനെ രക്ഷിച്ചു എന്നാണ് പറയുന്നത്. എന്നാല്‍ അതോടെ ഞങ്ങളുടെ ജീവിതം തീര്‍ന്നു എന്നുപറയാം’.
‘പിന്നെയും ഞങ്ങള്‍ ജീവിച്ചു, കാരണം അവന്‍ ഗുരുത്വം ഇല്ലാത്തവനോ സ്‌നേഹമില്ലാത്തവനോ ഒന്നും ആയിരുന്നില്ല. അച്ഛന്‍ അവനെ കാണാന്‍ പോകുമായിരുന്നു. അവിടുത്തെ വിശേഷങ്ങള്‍ പറയുമ്പോള്‍ എനിക്ക് സന്തോഷമായിരുന്നു’ എന്നും അമ്മ പറയുന്നു. വീടൊക്കെ വച്ച് കഴിഞ്ഞപ്പോള്‍ അച്ഛന്‍ ചെല്ലുന്നതൊന്നും ഭാര്യക്ക് ഇഷ്ടമല്ലായിരുന്നു. അതുവരെ വലിയ കാര്യമായിരുന്നു.
കല്യാണം കഴിച്ചുപോയല്ലോ എന്നോര്‍ത്തിട്ട് ഞങ്ങള്‍ അവനു മുന്നില്‍ കതകടച്ചിട്ടില്ല, അവന്‍ വരാറുണ്ടായിരുന്നു. അവരുടെ കുടുംബകാര്യത്തില്‍ ഒന്നും ഞാന്‍ ഇടപെടാറുണ്ടായിരുന്നില്ല. ഞങ്ങള്‍ക്കിപ്പോള്‍ ഒറ്റ ലക്ഷ്യമേയുള്ളൂ, അവന്റെ മരണത്തിന് ഉത്തരവാദികളെ കണ്ടെത്തണം. അതിനു ശേഷം മരിക്കണം. അല്ലാതെ ജീവിച്ചിരിക്കണമെന്ന് ഒരു താല്പര്യവുമില്ല. സംഗീതത്തിന്റെയും ഈശ്വര വിശ്വാസത്തിന്റെയും ബലത്തിലാണ് ഞാന്‍ മുന്നോട്ട് പോകുന്നത്. എന്നെ ആശ്രയിച്ച് രണ്ടുപേരുള്ളത് കൊണ്ട് ആത്മഹത്യയെ കുറിച്ച് ചിന്തിച്ചിട്ടില്ല. എനിക്കെല്ലാം നഷ്ടമായി, എന്റെ മകനും പോയി. ജീവിതം ആകെ തീര്‍ന്നു’, എന്നും അമ്മ ശാന്തകുമാരി വികാരാധീനയായി പറഞ്ഞു.
