Connect with us

ഡോക്ടറെ ധിക്കരിച്ച് ഐസിയുവിനുള്ളിൽ; 45മിനിറ്റിൽ സംഭവിച്ചത് ആ കൈ മുറുകിയോ? സ്റ്റീഫൻ ദേവസ്സി ഒഴിഞ്ഞു മാറുന്നു

Malayalam

ഡോക്ടറെ ധിക്കരിച്ച് ഐസിയുവിനുള്ളിൽ; 45മിനിറ്റിൽ സംഭവിച്ചത് ആ കൈ മുറുകിയോ? സ്റ്റീഫൻ ദേവസ്സി ഒഴിഞ്ഞു മാറുന്നു

ഡോക്ടറെ ധിക്കരിച്ച് ഐസിയുവിനുള്ളിൽ; 45മിനിറ്റിൽ സംഭവിച്ചത് ആ കൈ മുറുകിയോ? സ്റ്റീഫൻ ദേവസ്സി ഒഴിഞ്ഞു മാറുന്നു

ബാലഭാസകറിന്റെ മരണം സി ബി ഐ ഏറെറടുത്തതോടെ നിർണയക വിവരങ്ങളാണ് പുറത്ത് വരുന്നത് കേസ് മറ്റൊരു തലത്തിലേക്കാണ് നീങ്ങുന്നത്.

ഇപ്പൊഴിതാ സ്റ്റീഫന്‍ ദേവസ്സിയുടെ മൊഴിയെടുക്കാൻ ഹാജരാകണമെന്ന് സിബിഐ ആവശ്യപ്പെട്ടിരിക്കുകയാണ്. എന്നാൽ ക്വാറന്റീനിലായതിനാല്‍ സ്റ്റീഫന്‍ ദേവസ്സി സാവകാശം ചോദിച്ചിരിക്കുകയാണ്. ഏറ്റവും അടുത്ത ദിവസങ്ങളില്‍ അദ്ദേഹത്തോട് തിരുവനന്തപുരം ഓഫീസിലെത്താനാണ് പറഞ്ഞത്. ക്വാറന്റീനിലായതിനാല്‍ സാവകാശം വേണമെന്നാണ് സ്റ്റീഫന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. അടുത്തയാഴ്ച ഹാജരാവാനാണ് ഉദ്ദേശമെന്നാണ് സൂചന. അപകടത്തിനു ശേഷം സ്വകാര്യ ആശുപത്രിയില്‍ ബാലഭാസ്‌കറിനെ പ്രവേശിപ്പിച്ച സമയത്ത് സ്റ്റീഫന്‍ ദേവസ്സി കാണാന്‍ എത്തിയിരുന്നു. അന്ന് ഇവര്‍ സംസാരിച്ച കാര്യങ്ങളെന്തൊക്കെ എന്നറിയാനാണ് വിളിപ്പിച്ചത്. സ്റ്റീഫന്‍ ദേവസ്സിക്കെതിരേ ബന്ധുക്കളില്‍ ചിലര്‍ മൊഴിയും നല്‍കിയിട്ടുണ്ട്. ആ മൊഴിയുടെ കൂടി അടിസ്ഥാനത്തിലാണ് വിളിപ്പിക്കുന്നത്.

കലാഭവന്‍ സോബിയുടെ വെളിപ്പെടുത്തലായിരുന്നു ബാലുവിന്റെ അപകട മരണത്തിൽ നിർണ്ണായകമായി മാറിയത്. ഇപ്പോഴിതാ അപകടത്തെത്തുടര്‍ന്ന് ചികത്സയിലിരിക്കെ സ്റ്റീഫന്‍ദേവസി ഡോക്ടറുടെ അനുമതിയില്ലാതെ ഐ സി യുവില്‍ക്കയറി ബാലഭാസ്‌കറിനെ സന്ദര്‍ശിച്ചെന്നും 43 -മിനിട്ടോളം ഇവര്‍ സംസാരിച്ചെന്നും ഇതിനുശേഷമാണ് സുഖം പ്രാപിച്ചുവരികയായിരുന്ന ബാലഭാസ്‌കര്‍ മരിച്ചതെന്നും കലാഭവന്‍ സോബി ജോര്‍ജ്ജ്. ഏറ്റവും ഒടുവില്‍ ബാലഭാസ്‌കറിനെ സന്ദര്‍ശിച്ചത് സ്റ്റീഫന്‍ ദേവസിയാണ്.

ഇവര്‍ തമ്മില്‍ എന്താണ് സംസാരിച്ചതെന്ന് ഇപ്പോഴും പുറത്തുവന്നിട്ടില്ല. ചികത്സിക്കുന്ന ഡോക്ടറുടെ അനുമതിയില്ലാതെ മറ്റാരുവഴിയെ സമ്മര്‍ദ്ദം ചെലത്തിയാണ് സ്റ്റീഫന്‍ ദേവസി ഐ സി യു വില്‍ക്കടന്ന് ബാലഭാസ്‌കറിനെ കണ്ടെതെന്നാണ് മനസ്സിലായിട്ടുള്ളത്. ദ്രവരൂപത്തിലുള്ള ആഹാരം കൊടുത്തുതുടങ്ങിയെന്നും സുഖം പ്രാപിച്ചുവരുന്നെന്നും നിങ്ങളാരും ഇവിടെ നില്‍ക്കണമെന്നില്ലന്നും ഡോക്ടര്‍ വീട്ടുകാരെ അറിയിച്ചതിന് പിന്നാലെയാണ് സ്റ്റീഫന്‍ദേവസി ഐ സി യുവില്‍ക്കയറി ബാലഭാസ്‌കറിനെ സന്ദര്‍ശിച്ചത്. വീട്ടുകാര്‍ക്കുപോലും ഐ സി യു വില്‍ ബാലഭാസ്‌കറിനെ സന്ദര്‍ശിക്കാന്‍ ആശുപത്രി അധികൃതര്‍ അനുവദിച്ചിരുന്നില്ല. ഈ സാഹചര്യത്തില്‍ സ്റ്റീഫന്‍ ദേവസി ഐ സി യൂവില്‍ക്കടന്നതും ബാലഭാസ്‌കറിനെ സന്ദര്‍ശിച്ചതും ബാഹ്യസമ്മര്‍ദ്ദത്തിലൂടെയാണെന്ന് വ്യക്തമാണ്. ബാലഭാസ്‌കറിന്റെ മരണം സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെടുത്തരുതെന്ന് പിതാവ് ഉണ്ണിയെ വിളിച്ച്‌ സ്റ്റീഫന്‍ ദേവസി പറഞ്ഞിരുന്നതായുള്ള വിവരവും പുറത്തുവന്നിരുന്നു. ഇതും സംശയത്തിന് ആക്കം കൂട്ടിയിട്ടുണ്ട്.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top