ഷോ അവസാനിച്ചിട്ടും വിടാതെ പിന്തുടരുന്നു! ഒടുക്കം നേരിട്ടിറങ്ങി റോബിൻ !ആ കൂടിക്കാഴ്ച ഉടൻ വമ്പൻ ട്വിസ്റ്റിലേക്ക്
ബിഗ്ബോസ് സീസൺ 4 അവസാനിച്ചെങ്കിലും അതിന്റെ അലയൊലികൾ അവസാനിച്ചിട്ടില്ല . ഹൗസിന് പുറത്തും അകത്തും ഒരുപോലെ ചർച്ചയാകുന്നു പേരുകളാണ് ദിൽഷ റോബിൻ ബ്ലെസ്സലി . ബിഗ് ബോസ് മലയാളം സീസണ് 4-ന്റെ ഫൈനലിന് തൊട്ട് മുന്‍പ് റോബിന് ദില്‍ഷയോട് പറഞ്ഞ വാക്കുകള്‍ ഏറെ ചര്‍ച്ചയായിരുന്നു. സേഫായി നില്‍ക്കണമെന്നും ഒറ്റയ്ക്ക് എവിടേയും പോയി നില്ക്കരുതെന്നുമെല്ലാമാണ് റോബിന് ദില്‍ഷയോട് പറഞ്ഞിരുന്നത്. ഇത് പുറത്ത് ഏറെ ചര്‍ച്ചയായിരുന്നു. ഇതോടെ ബ്ലെസ്ലിയുടെ ആരാധകര്‍ ഈ വീഡിയോ ഏറ്റെടുക്കുകയും ഡോ. റോബിനെതിരെ രംഗത്ത് വരികയും ചെയ്തു.
ഇതിന് തൊട്ടടുത്ത ദിവസം റോബിന് ബ്ലെസ്ലിക്കെതിരെയും രംഗത്തെത്തി. ഇത് രണ്ട്പേരുടേയും ആരാധകരും ആര്‍മികളും ഏറ്റെടുത്തതോടെ സോഷ്യല്‍ മീഡിയയില്‍ അങ്ങോട്ടുമിങ്ങോട്ടും തര്‍ക്കങ്ങള്‍ രൂക്ഷമാകാന്‍ തുടങ്ങി. ഈ തര്‍ക്കങ്ങള്‍ അനാവശ്യമാണെന്നാണ് റോബിന് ഇപ്പോള്‍ പറയുന്നത്. ഞങ്ങള്‍ക്കിടയിലുള്ള പ്രശ്നങ്ങള്‍ തീര്‍ക്കാന്‍ ഞങ്ങള്‍ക്കറിയാമെന്നും ഇതിന് മറ്റൊരു ആര്‍മിയുടേയും സഹായം ആവശ്യമില്ലെന്നുമാണ് റോബിന് വ്യക്തമാക്കുന്നത്.
ഫൈനലിലേയ്ക്ക് കടക്കാന്‍ രണ്ട് ദിവസം മാത്രം നിലനില്‍ക്കുമ്പോഴായിരുന്നു മത്സരാര്‍ത്ഥികളുടെ അടുത്തേയ്ക്ക് സീസണ് 4-ലെ തന്നെ പഴയ മത്സരാര്‍ത്ഥികള്‍ എത്തുന്നത്. ആറുപേര്‍ക്കും വലിയ സന്തോഷം നല്കുന്ന നിമിഷമായിരുന്നു അത്. എല്ലാവര്ക്കും തങ്ങളുടെ പ്രിയപ്പെട്ടവരെ ബിഗ് ബോസ് വീട്ടിനുള്ളില്വച്ചുതന്നെ കാണാന്‍ സാധിക്കുമെന്ന് കരുതിയിരുന്നില്ല. എന്നാല്‍ ഈ സന്തോഷ നിമിഷത്തില്‍ തന്നെ മറ്റുചില അപ്രതീക്ഷിത സംഭവങ്ങളും അവിടെ അരങ്ങേറി. ദില്‍ഷയും റോബിനും സംസാരിക്കുന്നതിനിടയില്‍ ദില്‍ഷയോട് നീ ഏറെ ശ്രദ്ധിക്കണണെന്ന തരത്തില്‍ ചില കാര്യങ്ങള്‍ പറഞ്ഞു. ഇത് ബ്ലെസ്ലിക്കെതിരായാണ് പറയുന്നത്. ഇത് സമൂഹമാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയായിരുന്നു.
ഇതിനെതിരെ ബ്ലെസ്ലിയുടെ സഹോദരന്‍തന്നെ രംഗത്തെത്തിയിരുന്നു.ബ്ലെസ്ലിയുമായി എനിക്ക് എന്തെങ്കിലും പ്രശ്നമുണ്ടെങ്കില്‍ അത് ഞാനും ബ്ലെസ്ലിയും തമ്മില്‍ തീര്‍ത്തോളാം. അതിലേയ്ക്ക് ഇപ്പോള്‍ ആര്‍മി ഇടപെടേണ്ട ആവശ്യമില്ല. ആര്‍മി ഇടപെട്ട് ഇതൊരു വലിയ പ്രശ്നമാക്കി മാറ്റേണ്ട ആവശ്യമില്ല. ആര്‍മി ഇടപെടുമ്പോമ്പോള് അതൊരുപക്ഷേ വലിയ പ്രശ്നമായി മാറും. എല്ലാ ആര്മികളേയുംകുറിച്ചാണ് പറയുന്നത്. കാരണം നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്ന ആര്‍മികളും ഉണ്ട്. എന്നാല്‍ അതിനിടയിലും കുത്തിത്തിരിപ്പ് ഉണ്ടാക്കുന്നവരാണ് കൂടുതലും. അത് എല്ലാവരും ശ്രദ്ധിക്കണം.
വളരെ പെട്ടെന്ന് ദേഷ്യപ്പെടുന്ന ആളാണ് ഞാന്‍. പണ്ടുമുതലേ ഞാന്‍ ഇങ്ങനെയാണ്യ ഞാന്‍ പ്രതികരിക്കുന്ന രീതിയും ഇങ്ങനെയാണ്. ദേഷ്യംവരുമ്പോള്‍ ഞാന്‍ അത്ര ഇമേജിനെക്കുറിച്ച് ചിന്തിക്കാറില്ല. ബിഗ് ബോസ് വീട്ടില്‍ നിന്നും ഞാന്‍ പുറത്ത് പോയതിന്റെ കാരണം പോലും അതായിരുന്നു. എന്റെ ദേഷ്യം നിയന്ത്രിക്കാന്‍ സാധിക്കാറില്ല. പക്ഷേ എനിക്ക് എന്റേതായ പോസിറ്റീവും നെഗറ്റീവും ഉണ്ട്. ഈ പോസിറ്റീവും നെഗറ്റീവും അറിയുന്ന ആളുകളാണെങ്കില്‍ എന്റെ കൂടെ നില്‍ക്കുകയാണ് ചെയ്യുന്നത്. സന്തോഷത്തിലും സങ്കടത്തിലും കൂടെ നിന്നത് പോലെ അവര്‍ എന്റെ വീഴ്ച്ചയിലും ഒപ്പം നില്ക്കും.
2021-ല്‍ ഡോക്ടര്‍മാര്‍ക്കെതിരെ നടന്ന ആക്രമണങ്ങളില്‍ ഞാന്‍ അന്നും പ്രതികരിച്ചത് ഇങ്ങനെയൊക്കെ തന്നെയാണ്. പക്ഷേ അന്ന് ഞാന്‍ ഇത്ര അറിയപ്പെടുന്ന ആളല്ല.ഇപ്പോള്‍ ഫേയ്മസ് ആയതുകൊണ്ട് അഹങ്കാരം കാണിക്കുന്നതോ ഹുങ്ക്കാണിക്കുന്നതോ ഒന്നും അല്ല. എന്റെ ബേസിക് നേച്ചര്‍ ഇതാണ്. എന്തിനെങ്കിലും എതിരെ പ്രതികരിക്കുമ്പോള്‍ ഞാന്‍ എന്റെ ഇമേജിനെക്കുറിച്ച് ചിന്തിക്കാറില്ല. നല്ല രീതിയില്‍ തന്നെ ഞാന്‍ പ്രതികരികരിച്ച് പോകുന്നതാണ്. പക്ഷേ അത് ഒരുപാട് ആളുകള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കിയതായി എനിക്ക് മനസ്സിലായി. അതുകൊണ്ട്തന്നെ ഞാന്‍ ഇത് മാറ്റാന്‍ ശ്രമിക്കും. എന്റെ ദേഷ്യമൊക്കെ നിയന്ത്രിക്കാനും ഇങ്ങനെയൊക്കെ പ്രതികരിക്കുന്ന് കുറയ്ക്കാനും ഞാന്‍ ശ്രമിക്കും. കാരണം എന്റെ ഭാഗത്ത് നിന്നും തെറ്റ് പറ്റിയതായി ഞാന്‍ മനസ്സിലാക്കുന്നു. ആ സ്ഥിതിക്ക് അതിനെ തിരുത്തുകയും ആവര്‍ത്തിക്കാതിരിക്കുകയും ആണല്ലോ ചെയ്യേണ്ടത്.
ഈ സംഭവങ്ങളെ എടുത്തുകാട്ടി പലരും ട്രോളുകയും കളിയാക്കുയും ഒക്കെ ചെയ്യുന്നുണ്ട്. പല സെലിബ്രിറ്റികളും ഇത് ചെയ്യുന്നുണ്ട്. എനിക്കെതിരെ എന്തെങ്കിലും ചെയ്യാന്‍ നിങ്ങള്‍ക്കിപ്പോള്‍ ഒരു അവസരം കിട്ടി. അത് മാക്സിമം നിങ്ങള്‍ ഉപയോഗിച്ചോളൂ, അത്രയേ എനിക്ക് പറയാനുള്ളൂ.. ഞാന്‍ ഇതിനെയൊന്നും ശ്രദ്ധിക്കുന്നില്ല, കാരണം ഞാന്‍ എന്റേതായ വഴിക്ക് പോകുകയാണ്.
ദില്‍ഷയോടും ബ്ലസ്ലിയോടും വളരെ നല്ലരീതിയിലാണ് ഞാന്‍ കാര്യങ്ങള്‍ പറഞ്ഞ് മനസ്സിലാക്കിക്കാന്‍ ശ്രമിച്ചത്. അവര്‍ക്ക് ഒരുപക്ഷേ പ്രസ്നങ്ങള്‍ മനസ്സിലാകുന്ന് പുറത്ത് വന്നതിന് ശേഷമായിരിയ്ക്കും. ബ്ലെസ്ലിയോട് ഞാന്‍ പല തവണ പറഞ്ഞു ശ്രദ്ധിക്കണം സൂക്ഷിച്ച് കളിക്കണം. പുറത്ത് വലിയ ഡ്രീഗ്രേഡിംഗ് നടക്കുന്നുണ്ട്. ഇത് തന്നെയാണ് ഞാന്‍ ദില്‍ഷയോടും പറഞ്ഞത്. ബ്ലെസ്ലിയുടെ പേരിലായിരുന്നു ദില്‍ഷയ്ക്കെതിരെ ഡീഗ്രേഡിംഗ് നടക്കുന്നത്. അതുകൊണ്ടാണ് ദില്‍ഷയോട് എവിടെയെങ്കിലും ഇരിക്കുമ്പോള്‍ ലക്ഷ്മിചേച്ചിയോടോ ധന്യയോടോ ഒപ്പം ഇരിക്കാന്‍ പറഞ്ഞത്.
