ആദി എന്ന ചിത്രത്തിലൂടെയാണ് പ്രണവ് മോഹന്‍ലാല്‍ മലയാള സിനിമയില്‍ നായകനായി അരങ്ങേറ്റം കുറിച്ചത്. ചിത്രത്തിലെ പ്രണവിന്റെ ആക്ഷന്‍ രംഗങ്ങള്‍ കൈയ്യടി നേടിയിരുന്നു. ആദി ചെയ്ത സമയയത്തെ പ്രണവിന്റെ പ്രകടനവും, ലാലേട്ടന്റെ കരുതലിനെ കുറിച്ചും സംവിധായകൻ ജീത്തു ജോസഫ് തുറന്നു പറഞ്ഞിരുന്നു. സംവിധായകന്റെ വാക്കുകളാണ് ഇപ്പോൾ വീണ്ടും വൈറലാകുന്നത്.
സിനിമ ഷൂട്ടിംഗ് തുടങ്ങാന്‍ നേരത്ത് ലാലേട്ടന് തന്നെ വിളിച്ചിട്ട് പറഞ്ഞു ജീത്തു പ്രണവ് ഡ്യൂപ്പ് വേണ്ടാന്ന് ഒക്കെ പറയും. പക്ഷേ ഡ്യൂപ്പിനെ വെച്ച് ചെയ്താല്‍ മതിയെന്ന്. അച്ഛനായതു കൊണ്ട് മകന്റെ കേസ് വരുമ്പോ എല്ലാവര്ക്കും ഉണ്ടാകുന്ന ആധിയാണത്. താന്‍ ഡ്യൂപ്പിനെ കൊണ്ടുവന്നു. എന്നാല്‍ ആ സമയത്തും പ്രണവ് പറയുന്നുണ്ട് താന്‍ ചെയ്തു നോക്കാമെന്ന്.
അവസാനം പറഞ്ഞു താന്‍ നോക്കട്ടെ എന്ന്. അങ്ങനെ ഒരു സ്ഥലത്ത് മാത്രമേ ഡ്യൂപ്പിനെ വച്ചുളളു. അത് ചെറിയൊരു കേസിനായിരുന്നു. അത് പക്ഷേ ആര്‍ക്കും ചെയ്യാവുന്നതാണ്. എന്നാല്‍ ബാക്കിയുളള ഇതിനകത്തെ കുറെ സംഭവങ്ങള്‍, അപകടരമായ സീനുകള്‍ ഒകെ പ്രണവ് ചെയ്തു. കുറെ പരിക്കും പറ്റിയിട്ടുണ്ട്.
ഒരുദിവസത്തെ പരിക്ക് ശരിക്കും ഞാന്‍ പേടിച്ചുപോയി. അവനെ ഹോസ്പിറ്റലിലേക്ക് കൊണ്ടു പോവുമ്പോള്‍ എന്ത് ചെയ്യണമെന്നറിയാതെ താന്‍ പകച്ചു നിന്നുപോയി. കാരണം തന്റെ മനസില്‍ പെട്ടെന്ന് ലാലേട്ടനാണ് വന്നത്. അന്ന് ഗ്ലാസ് വച്ചിട്ട് കൈ കട്ടായി. പക്ഷേ അവന് ഭയങ്കര കൂളായിട്ടാണ് അതിനെയൊക്കെ എടുത്തത് എന്ന് ജീത്തു ജോസഫ് പറഞ്ഞു.
മലയാളികളുടെ ഹാസ്യസാമ്രാട്ട് നടൻ ജഗതി ശ്രീകുമാറിനൊപ്പമുള്ള ചിത്രം പങ്കുവെച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. എറണാകുളത്തേക്കുള്ള യാത്രയ്ക്കിടെ അപ്രതീക്ഷിതമായി ആയിരുന്നു കൂടിക്കാഴ്ച. ഇൻഡിഗോ...
പ്രേക്ഷകർക്കേറെ സുപരിചിതയാണ് രേണു സുധി. പല വിമർശനങ്ങളും രേണുവിനെതിരെ ഉയർന്ന് വരാറുണ്ട്. ഇപ്പോഴിതാ രേണു സുധിയുമായി ബന്ധപ്പെട്ട വിഷയത്തിൽ തനിക്കെതിരെ വിമശനം...