സഹപ്രവര്‍ത്തകയെ ബലാത്സംഗം ചെയ്ത കേസില്‍ തെഹല്‍ക്ക സ്ഥാപക എഡിറ്ററായ തരുണ്‍ തേജ്പാലിനെ ഗോവയിലെ അഡീഷണല്‍ സെഷന്‍സ് കോടതി കഴിഞ്ഞ ദിവസം വെറുതെ വിട്ടിരുന്നു. വെറുതെ വിടാനുള്ള കാരണങ്ങളില്‍ ഒന്ന് പരാതിക്കാരി റേപ്പ് നടന്ന പോലെ പെരുമാറിയില്ല എന്നതായിരുന്നു.
ഇപ്പോഴിതാ ഈ സംഭവത്തില്‍ നടി പാര്‍വതി തിരുവോത്ത് വിമര്‍ശനം ഉന്നയിച്ച് രംഗത്തെത്തിയിരിക്കുകയാണ്. റേപ്പ് ചെയ്യപ്പെട്ടവര്‍ പെരുമാറേണ്ട രീതിയെന്താണെന്നാണ് പാര്‍വ്വതി ചോദിക്കുന്നത്.
‘ലൈംഗിക അതിക്രമം നേരിട്ടവര്‍ പെരുമാറേണ്ട ഒരു പ്രത്യേക രീതിയുണ്ടോ? തെറ്റുകാരിയാണെന്ന് വരുത്തി തീര്‍ത്ത ഒരു സ്ത്രീയെ തെറ്റുകാരിയാക്കാന്‍ ലോകത്തിലെ എല്ലാ കാരണങ്ങളും നിരത്തും. എന്നാല്‍ അതില്‍ അവള്‍ക്ക് നീതി വാങ്ങി കൊടുക്കാനുള്ള കാരണങ്ങള്‍ ഉണ്ടാവില്ല’എന്നും പാര്‍വതി തിരുവോത്ത് പറഞ്ഞു.
പ്രമുഖ ഫോട്ടോഗ്രാഫറും നടനുമായ രാധാകൃഷ്ണൻ ചക്യാട്ട് അന്തരിച്ചു. വെള്ളിയാഴ്ച വെളുപ്പിന് ആണ് അന്ത്യം സംഭവിച്ചത്. ഹൃദയാഘാതം മൂലമായിരുന്നു അന്ത്യം. പിക്സൽ വില്ലേജ്...
സിനിമയിൽ എത്തുന്നതിന് മുൻപ് തന്നെ നിറയെ ആരാധകരെ സ്വന്തമാക്കിയ താരമാണ് പ്രണവ് മോഹൻലാൽ. പ്രേക്ഷകർക്കേറെ പ്രിയങ്കരനാണ് മോഹൻലാലിന്റെ മകനും നടനുമായ പ്രണവ്...
മിനിസ്ക്രീൻ പ്രേക്ഷകർക്കേറെ സുപരിചിതയായ നടിയാണ് അഞ്ജിത. ഇപ്പോഴിതാ വീണ്ടും സൈബർ തട്ടിപ്പിന് ഇരയായെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് നടി. ഇത് രണ്ടാം തവണയാണ് താരം...