Connect with us

കുഞ്ഞിനെ നോക്കുന്നത് പോലെയാണ് ‘അമ്മ അച്ഛനെ നോക്കിയത്..; മദ്യത്തിന് അടിമപ്പെട്ട് കരള്‍ രോഗം ; അച്ഛന്റെ മരണശേഷം അമ്മയുടെ അവസ്ഥ; വിനയ പ്രസാദിൻ്റെ മകൾ !

serial news

കുഞ്ഞിനെ നോക്കുന്നത് പോലെയാണ് ‘അമ്മ അച്ഛനെ നോക്കിയത്..; മദ്യത്തിന് അടിമപ്പെട്ട് കരള്‍ രോഗം ; അച്ഛന്റെ മരണശേഷം അമ്മയുടെ അവസ്ഥ; വിനയ പ്രസാദിൻ്റെ മകൾ !

കുഞ്ഞിനെ നോക്കുന്നത് പോലെയാണ് ‘അമ്മ അച്ഛനെ നോക്കിയത്..; മദ്യത്തിന് അടിമപ്പെട്ട് കരള്‍ രോഗം ; അച്ഛന്റെ മരണശേഷം അമ്മയുടെ അവസ്ഥ; വിനയ പ്രസാദിൻ്റെ മകൾ !

മലയാളികൾക്ക് പ്രിയങ്കരിയായ നായികയാണ് വിനയ പ്രസാദ്. മലയാളി അല്ലെങ്കിലും താരത്തെ മലയാളിയായിട്ടാണ് എല്ലാവരും തെറ്റുധരിച്ചിരിക്കുന്നത്. ഇന്നും അധികം ആർക്കും വിനയ പ്രസാദ് മലയാളി അല്ലാ എന്ന സത്യം അറിയില്ല.

പെരുന്തച്ചന്‍ എന്ന ചിത്രത്തിലൂടെ മലയാളത്തിലേക്ക് വിനയ പ്രസാദ് എത്തുന്നത്. ഒട്ടും മലയാളം അറിയാത്ത കന്നടക്കരി പിന്നീട് മലയാളത്തിന്റെ സ്വന്തമായി മാറി. വിവാഹം കഴിഞ്ഞ് കുഞ്ഞ് ആയതിന് ശേഷം അഭിനയ ലോകത്ത് എത്തിയ നടിയാണ് വിനയ പ്രസാദ്. നടനും സംവിധായകനും എഡിറ്ററും ഒക്കെയായ വിആര്‍കെ പ്രസാദ് ആയിരുന്നു വിനയ പ്രസാദിന്റെ ആദ്യ ഭര്‍ത്താവ്.

കഥക് നര്‍ത്തകിയായ പ്രഥമ പ്രസാദ് ആണ് വിനയ പ്രസാദിന്റെയും വിആര്‍കെ പ്രസാദിന്റെയും മകള്‍. വിആര്‍കെയുടെ മരണത്തിന് ശേഷം, ജ്യോതി പ്രകാശുമായി വിനയ പ്രസാദിന്റെ രണ്ടാം വിവാഹം കഴിഞ്ഞിരുന്നു. ഇപ്പോഴിതാ ഒരു കന്നട ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പ്രഥമ പ്രസാദ് അച്ഛന്‍ വിആര്‍കെ പ്രസാദിന്റെ മരണത്തെ കുറിച്ച് സംസാരിയ്ക്കുന്നു. താരപുത്രിയുടെ വാക്കുകളിലൂടെ തുടര്‍ന്ന് വായിക്കാം

ഞാന്‍ കുഞ്ഞ് ആയിരുന്ന സമയത്ത് തന്നെ അമ്മ സിനിമയിലും സീരിയലുകളിലും എല്ലാം തിരക്കിലായിരുന്നു. തിരക്ക് പിടിച്ച് ഒടുമ്പോഴും വീട്ടിലെ കാര്യങ്ങളിലോ എന്റെ കാര്യങ്ങളിലോ ഒരു വീഴ്ചയും വരുത്തിയിരുന്നില്ല. ഷൂട്ടിങ് കഴിഞ്ഞ് വന്ന് പാചകം ചെയ്യുന്നതും എനിക്ക് ഭക്ഷണം വാരി തരുന്നതും എല്ലാം അമ്മയാണ്.

എനിക്ക് ഭയങ്കര സന്തോഷമായിരുന്നു. പുറത്തൊക്കെ പോകുമ്പോള്‍ എല്ലാം എല്ലാവരും വിനയ പ്രസാദിന്റെ മകള്‍ എന്ന് പറഞ്ഞ് കേള്‍ക്കുന്നത് വലിയ സന്തോഷമായിരുന്നു. ഷൂട്ടിങിന് പോകുമ്പോള്‍ എല്ലാം എന്നെയും കൊണ്ടു പോകുമായിരുന്നു.

വിവാഹ ശേഷം അമ്മ അഭിനയിക്കാന്‍ പോകുന്നതില്‍ പൂര്‍ണ സന്തോഷവാനായിരുന്നു അച്ഛന്‍ എന്ന് പ്രഥമ പറയുന്നു. എനിക്ക് ഇപ്പോഴും ഓര്‍മയുണ്ട്, ഒരു അഭിമുഖത്തില്‍ ഇതേ കുറിച്ച് ചോദിച്ചപ്പോള്‍ അച്ഛന്‍ പറഞ്ഞത് , ആദ്യം അവളൊരു മികച്ച കലാകാരിയാണ്, അതിന് ശേഷമാണ് എന്റെ ഭാര്യ’ എന്നാണ്.

കല്യാണം ആയി എന്ന കാരണത്താല്‍ അവളെ ഞാന്‍ വീട്ടില്‍ അടച്ചിട്ടാല്‍, ഒരു കലാകാരന്‍ എന്ന നിലയില്‍ ഞാന്‍ ചെയ്യുന്ന ഏറ്റവും വലിയ ക്രൂരതയാണ് അത് എന്ന് അച്ഛന്‍ പറഞ്ഞിരുന്നുവത്രെ. ഞാന്‍ അഞ്ചാം ക്ലാസില്‍ പഠിക്കുമ്പോഴാണ് അച്ഛന്‍ മരിച്ചത്. അച്ഛന്‍ കടുത്ത ഡിപ്രഷനിലൂടെ കടന്ന് പോകുകയായിരുന്നു.

മികച്ച വര്‍ക്കുകള്‍ ചെയ്തിട്ടും തനിയ്ക്ക് ശ്രദ്ധ ലഭിയ്ക്കുന്നില്ല, കൂടുതല്‍ നല്ല അവസരങ്ങള്‍ ലഭിയിക്കുന്നില്ല എന്ന സങ്കടം ഉണ്ടായിരുന്നു. പോകെ പോകെ ആ സങ്കടം കൂടി വന്നു. അതില്‍ നിന്ന് പുറത്ത് കടക്കാന്‍ കഴിയാത്ത വിധം ഡിപ്രഷനിലേക്ക് അച്ഛന്‍ വീണു പോയി. ആ സമയത്ത് കുടുംബത്തെ കുറിച്ചോ തന്റെ ഉത്തരവാദിത്വങ്ങളെ കുറിച്ചോ അച്ഛന് ചിന്തിക്കാന്‍ പറ്റിയിട്ടുണ്ടാവില്ല.

അമ്മ തന്നാല്‍ കഴിയുന്ന വിധം അച്ഛനെ പുറത്തേക്ക് കൊണ്ടുവരാന്‍ ശ്രമിച്ചിരുന്നു. കുഞ്ഞിനെ നോക്കുന്നത് പോലെ, എല്ലാം തൊട്ടടുത്ത് എത്തിച്ചുകൊടുത്തു. പക്ഷെ നിര്‍ഭാഗ്യവശാല്‍ അച്ഛന് അതിലൂടെ ഒന്നും ഡിപ്രഷനില്‍ നിന്നും പുറത്ത് കടക്കാന്‍ കഴിഞ്ഞില്ല. അതിന് കാരണം ഉണ്ട്. ഒരു വന്‍ ബജക്ട് ചിത്രത്തിന്റെ എഡിറ്റിങ് അച്ഛന് വരേണ്ടതായിരുന്നു. തൊണ്ണൂറ് ശതമാനവും അച്ഛന് തന്നെ നല്‍കാം എന്ന് ഉറപ്പിച്ചതാണ് എന്നാല്‍ അവസാന നിമിഷ ആ വര്‍ക്ക് അച്ഛന്റെ ശിഷ്യന് കൊടുത്തു. അത് അദ്ദേഹത്തിന് വലിയ ഷോക്ക് ആയിരുന്നു. അതാണ് അച്ഛനെ ഡിപ്രഷനിലേക്ക് നയിച്ചത്.

അന്ന് ആ എഡിറ്റിങ് അച്ഛന് കൊടുത്തിരുന്നുവെങ്കില്‍ ഇന്നും അദ്ദേഹം ഞങ്ങള്‍ക്കൊപ്പം ഉണ്ടായേനെ. മാത്രമല്ല, മുന്‍നിര ചിത്രസംയോജകനും നടനുമായി സിനിമയില്‍ സജീവമായിരുന്നേനെ എന്നാണ് മകള്‍ പ്രഥമ പറയുന്നത്. ആ സംഭവത്തിന് ശേഷമാണ് അച്ഛന് ജീവിതത്തോട് തന്നെ വെറുപ്പ് ആയിരുന്നു. അതോടെ മദ്യപാനം തുടങ്ങി. അതിന് അടിമപ്പെട്ടു. വായില്‍ നിന്ന് ഒക്കെ രക്തം വരുന്നത് എനിക്കോര്‍മ്മയുണ്ട്. ആന്തരികാവയവങ്ങള്‍ക്ക് തകരാറ് സംഭവിച്ചിരുന്നു.

ആ സമയത്ത് എല്ലാവരെയും അത്ഭുതപ്പെടുത്തിയത് അമ്മയാണ്. അച്ഛന്റെ എല്ലാ അവസ്ഥയിലും അമ്മ കൂടെ തന്നെ നിന്നു. അവസാന നിമിഷം വരെ അച്ഛന്‍ ജീവിതത്തിലേക്ക് തിരിച്ചു വരും എന്ന് അമ്മ പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ വിധി അമ്മയെ തോല്‍പിച്ചു. ഹൃദയാഘാതം വന്നാണ് അച്ഛന്‍ മരിച്ചത്. അച്ഛന്റെ മരണ വാര്‍ത്ത അറിഞ്ഞ് അമ്മ ബോധം കെട്ട് വീണതും തനിയ്ക്ക് ഓര്‍മയുണ്ട് എന്ന് മകൾ പ്രഥമ പറയുന്നു.

about vinaya prasad

Continue Reading
You may also like...

More in serial news

Trending

Recent

To Top