Connect with us

മമ്മൂട്ടി കാരണമാണ് സുരാജിന്‍റെ ഭാര്യ പൊള്ളാച്ചി ലൊക്കേഷനില്‍ പോവാത്തത്‌…

Malayalam Articles

മമ്മൂട്ടി കാരണമാണ് സുരാജിന്‍റെ ഭാര്യ പൊള്ളാച്ചി ലൊക്കേഷനില്‍ പോവാത്തത്‌…

മമ്മൂട്ടി കാരണമാണ് സുരാജിന്‍റെ ഭാര്യ പൊള്ളാച്ചി ലൊക്കേഷനില്‍ പോവാത്തത്‌…

മമ്മൂട്ടി കാരണമാണ് സുരാജിന്‍റെ ഭാര്യ പൊള്ളാച്ചി ലൊക്കേഷനില്‍ പോവാത്തത്‌…

അന്‍വര്‍ റഷീദ് എന്ന നവാഗതന്‍ മലയാള സിനിമയിലേക്കുള്ള വരവറിയിച്ച ചിത്രമായിരുന്നു ‘രാജമാണിക്യം ‘.മമ്മൂട്ടിയുടെ കരിയറിലെ കൊടിപറത്തിയ സിനിമകളിലൊന്നായ രാജമാണിക്യത്തിന്‍റെ ഹൈലൈറ്റ് തിരുവനന്തപുരം സ്ലാങ്ങിലുള്ള മമ്മൂട്ടിയുടെ സംഭാഷണങ്ങളായിരുന്നു.രാജമാണിക്യത്തില്‍ മമ്മൂട്ടിയ്ക്ക് തിരുവനന്തപുരം സ്ലാങ്ങ്‌ വശപ്പെടുത്തി കൊടുക്കുന്നത് തിരുവനന്തപുരം സ്ലാങ്ങിലൂടെ ജനശ്രദ്ധ നേടിയ മിമിക്രികലാകാരനായ സുരാജ് വെഞ്ഞാറാമൂടാണ്.സുരാജ് അന്ന് സിനിമയില്‍ അറിയപ്പെട്ട് തുടങ്ങിയിട്ടില്ല.
രാജമാണിക്യത്തിന്‍റെ ഷൂട്ടിംഗ് പുരോഗമിച്ചു കൊണ്ടിരിക്കുമ്പോള്‍ ഒരു ദിവസം അപ്രതീക്ഷിതമായി മമ്മൂട്ടിയ്ക്ക് രണ്ടു ദിവസത്തേക്ക് ഒരു യാത്ര പോവേണ്ടിവന്നു.രാജമാണിക്യത്തിന്‍റെ സെറ്റില്‍ സുരാജ് കൂടുതല്‍ സമയവും മമ്മൂട്ടിയുടെ കൂടെയായിരുന്നു.

താനില്ലാതെ സുരാജ് രണ്ടു ദിവസം വെറുതെ ഇരിക്കേണ്ടന്നു കരുതി 2 ദിവസത്തേക്ക് ഭാര്യയെ കൂട്ടി ലൊക്കേഷനില്‍ വരാന്‍ മമ്മൂട്ടി സുരാജിനോട് പറഞ്ഞു.സുരാജ് ഉടനടി വണ്ടി കയറി ഭാര്യയേയും കൂട്ടി അടുത്ത ദിവസം രാജമാണിക്യത്തിന്‍റെ പൊള്ളാച്ചിയിലെ സെറ്റിലെത്തി.പൊള്ളാച്ചിയില്‍ വെന്തുരുകുന്ന ചൂടുസമയമാണ്.പുറത്തിറങ്ങിയാൽ കരിഞ്ഞുപോകുന്നത്രയും ശക്തിയുള്ള വെയിലടിക്കുന്നുണ്ട്.വിവാഹം കഴിഞ്ഞുള്ള സുരാജിന്‍റെ ആദ്യയാത്രയാണ്. ഒരു ഹണിമൂൺ ട്രിപ്പ്. സുരാജിന്‍റെ ഭാര്യ മുന്‍പ് പൊള്ളാച്ചിയില്‍ വന്നിട്ടില്ല.ഭാര്യയെ ഷൂട്ടിങ് ലൊക്കേഷനിൽ കൊണ്ടുപോയി ഷൂട്ടിംഗ് കാണിച്ചു .

എല്ലാവരെയും പരിചയപ്പെടുത്തി. പൊള്ളാച്ചിയില്‍ വെന്തുരുകുന്ന ചൂടുസമയമാണ്. മൂന്നാലു ദിവസം സുരാജും ഭാര്യയും പൊള്ളാച്ചി മുഴുവനും കറങ്ങിനടന്നു.പക്ഷേ, അടുത്ത ദിവസം സുരാജിന്‍റെ ഭാര്യയുടെ മുഖമെല്ലാം വെയിലടിച്ച് പൊള്ളി വരണ്ടിരുന്നു .ഉടനെ നാട് പിടിക്കണമെന്ന് ഭാര്യ സുരാജിനോട് പറഞ്ഞു.പിന്നീട്, പൊ ള്ളാച്ചിയിലാണ് ഷൂട്ടിംഗ് എന്ന് സുരാജ് പറഞ്ഞാല്‍ സുരാജിന്‍റെ ഭാര്യ ആ പരിസരത്തേക്ക് വരാറില്ല.

written by ashik rock

mammootty and suraj venjaramoodu funny moments

More in Malayalam Articles

Trending

Recent

To Top