Connect with us

മാമാങ്കത്തിനെതിരെ വീണ്ടും സജീവ്പിള്ള; ചിത്രം എപ്പിക്കാണോ തുണ്ടുപടമാണോ എന്ന് ജനം തീരുമാനിക്കും!

Malayalam Breaking News

മാമാങ്കത്തിനെതിരെ വീണ്ടും സജീവ്പിള്ള; ചിത്രം എപ്പിക്കാണോ തുണ്ടുപടമാണോ എന്ന് ജനം തീരുമാനിക്കും!

മാമാങ്കത്തിനെതിരെ വീണ്ടും സജീവ്പിള്ള; ചിത്രം എപ്പിക്കാണോ തുണ്ടുപടമാണോ എന്ന് ജനം തീരുമാനിക്കും!

മാമാങ്കം’ സിനിമ തുടങ്ങിയപ്പോള്‍ മുതൽ വിവാദങ്ങളായിരുന്നു. ഇപ്പോഴിതാ റിലീസിന് ദിവസങ്ങള്‍ മാത്രം ശേഷിക്കേ വീണ്ടും വിവാദ തീയുമായി രംഗത്തെത്തിയിരിക്കുകയാണ് മുൻ സംവിധായകൻ സജീവ് പിള്ള. സിനിമയുമായി ബന്ധപ്പെട്ട് തനിക്കെതിരെ ഉയരുന്ന ആരോപണങ്ങൾക്ക് മറുപടി എന്നുപറഞ്ഞാണ് സജീവ് രംഗത്തെത്തിയിരിക്കുന്നത്.

മാമാങ്കം എന്ന ചിത്രം എപ്പിക്കാണോ, വാർ മൂവി ആണോ, തുണ്ടു പടമാണോ, സ്പൂഫാണോ, ത്രില്ലറാണോ എന്നോക്കെ ജനം തീരുമാനിക്കുമെന്നാണ് ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിനിടെ സജീവ് പിള്ള ചോദിച്ചിരിക്കുന്നത്.
ഒരു സിനിമയെക്കുറിച്ച് ആർക്കും എന്ത് അഭിപ്രായവും പറയാം. ഒരു നിയമവും അത് വിലക്കുന്നില്ല. അഭിപ്രായസ്വാതന്ത്രം ഇല്ലാത്ത, വായ്മൂടിക്കെട്ടിയ ഒരു പ്രദേശമായി നിങ്ങൾ കേരളത്തെ മാറ്റാൻ പോവുകയാണോയെന്നും അങ്ങനെ ധരിക്കരുതെന്നും സജീവ് പിള്ള ചോദിച്ചിരിക്കുകയാണ്.

മാമാങ്കം സിനിമയുമായി ഏറെ നാള്‍ പ്രവർത്തിച്ച് അവസാനം അഭിപ്രായവ്യത്യാസത്തിന്‍റെ പേരിൽ തന്നെ സംവിധായക സ്ഥാനത്ത് നിന്ന് മാറ്റിയ ശേഷം കഴിഞ്ഞ ജനുവരിയിൽ, അങ്കമാലിയിൽ നിന്ന് എകദേശം മുന്നൂറ് കിലോമീറ്റർ യാത്ര ചെയ്ത് ഒരു ഇന്നോവ കാറ് വന്ന് തന്‍റെ വീടും പരിസരവും നോക്കി വെച്ച് പോവുകയായിരുന്നുവെന്നും എന്തിനായിരുന്നു അതെന്നും സജീവ് പറയുന്നു. മാമാങ്കത്തെ താൻ തകര്‍ക്കാൻ ശ്രമിക്കുന്നുവെന്നാരോപിച്ച് ഇപ്പോൾ കേസ് കൊടുത്തിരിക്കുന്ന വ്യക്തിയുടെ പേരിലുള്ള ഇന്നോവയാണ് മാസങ്ങൾക്ക് മുൻപ് തന്നെ അന്വേഷിച്ച് നാട്ടിലെത്തിയതെന്ന് തനിക്ക് മനസ്സിലായിയെന്നും തെളിവുകൾ സഹിതം പോലീസിൽ പരാതിപ്പെട്ടെങ്കിലും എഫ്.ഐ.ആർ. ഇടാൻ പോലീസ് തയാറായില്ലെന്നും സജീവ് വ്യക്തമാക്കിയിട്ടുണ്ട്. പ്രൊഡ്യൂസർ കഥ കേൾക്കുക മാത്രമല്ല, താനെഴുതിയ മാമാങ്കം സ്ക്രിപ്റ്റ് വായിച്ചിട്ടുമാണ് ഇതിലേക്ക് വരുന്നത്. പ്രൊഡ്യൂസർ തന്നോട് മാത്രമല്ല, പലരോടും പറഞ്ഞിട്ടുള്ളത് ഇരുപത്തിയഞ്ചിലേറേ തവണ വായിച്ചെന്നും,. ഓരോ വരിയും കാണാതാറിയാമെന്നും ഒക്കെയാണ്. പിന്നെ എപ്പോള്‍ എന്താണ് സംഭവിച്ചതെന്ന് അറിയില്ലെന്നും സജീവ് ചോദിച്ചിരിക്കുകയാണ്. താൻ തന്‍റെ ജീവിതം കൊടുത്ത് സൃഷ്ടിച്ച സിനിമയെ സംസ്കാരവും മനുഷ്യത്വവും തൊട്ടുതീണ്ടിയില്ലാത്ത ചതിയിലൂടെ തട്ടിയെടുക്കയും തനിക്കെതിരെ നിരന്തരം കള്ളം പറയുകയും കള്ളക്കേസുകളും ഭീഷണികളും കൂടി വരികയാണിവ‍ര്‍.

സൃഷ്ടാവിന്‍റെ കയ്യിൽ നിന്നും സൃഷ്ടി അടിച്ച് മാറ്റി എന്ന് മാത്രവുമല്ല, അങ്ങനെ ഒരാൾ ഭൂലോകത്ത് ജീവിച്ചിരുന്നിട്ടേയില്ല എന്ന് വരുത്തിത്തീർക്കാൻ ശ്രമിക്കുന്ന നിങ്ങളെയും നിങ്ങളെ പിന്തുണയ്ക്കുുന്നവരേയും ലോകം മനസ്സിലാക്കാതെ പോകില്ല.
അത് പറയാതെ പോകുന്നത്രയും മരവിച്ച മനസ്സാക്ഷിയല്ല മലയാളിക്ക്. ഈ കൊടും ചതിക്ക് കൂട്ട് നിൽക്കന്നവരേയും തിരിച്ചറിയുക തന്നെ ചെയ്യും. ഭയപ്പെടുത്തി എല്ലാം മൂടിക്കെട്ടാൻ കഴിയില്ലെന്നും മാമാങ്കം നിര്‍മ്മാതാവിനും മറ്റുമെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചുകൊണ്ടാണ് സജീവ് പിള്ളയുടെ മറുപടി വന്നിരിക്കുന്നത്. അടുത്തിടെ മാമാങ്കം എന്ന പേരിൽ നോവലും സജീവ് പുറത്തിറക്കിയിരുന്നു.

Mamankam

More in Malayalam Breaking News

Trending

Recent

To Top