നികുതിവെട്ടിപ്പ് നടത്തിയെന്നാരോപിച്ച് ആദായ നികുതി വകുപ്പ് നടത്തിയ റെയ്ഡിനെതിരെ നടി തപ്സി പന്നു. മൂന്നു ദിവസം നീണ്ടു നിന്ന തീവ്രമായ അന്വേഷണത്തിനൊടുവില്‍ കണ്ടെത്തിയ മൂന്നു കാര്യങ്ങള്‍ എന്ന തലക്കെട്ടോടെ ആയിരുന്നു നടിയുടെ പ്രതികരണം. ട്വിറ്ററിലൂടെയാണ് ഇവര്‍ പ്രതികരിച്ചത്. ഇന്‍കം ടാക്സ് റെയ്ഡുമായി ബന്ധപ്പെട്ട് തപ്സിയുടെ ആദ്യ പ്രതികരണമാണിത്.
മൂന്നു വസ്തുക്കള്‍ തേടിയുള്ള മൂന്ന് ദിവസം നീണ്ടു നിന്ന തീവ്രമായ അന്വേഷണം. എന്റെ പേരില്‍ ഉണ്ടെന്ന് ആരോപിക്കപ്പെടുന്ന പാരിസിലെ ബംഗ്ലാവിന്റെ താക്കോല്‍. സമ്മര്‍ അവധി അടുത്ത് വരികയാണല്ലോ. എന്റെ കൈയില്‍ ഉണ്ടെന്ന് ആരോപിക്കപ്പെടുന്ന അഞ്ചു കോടി രൂപയുടെ റെസീപ്റ്റ്. കാരണം പണ്ട് ഞാനത് നിഷേധിച്ചിരുന്നല്ലോ. നമ്മുടെ ധനകാര്യ മന്ത്രി പറയുന്ന 2013ലെ റെയ്ഡിനെപ്പറ്റിയുള്ള ഓര്‍മ്മ. ഇനിമേല്‍ ഞാന്‍ ചീപ്പല്ല കേട്ടോ. എന്നായിരുന്നു തപ്സിയുടെ ട്വീറ്റ്.
കഴിഞ്ഞ ദിവസമായിരുന്നു തപ്സി പന്നു, അനുരാഗ് കശ്യപ്, വികാസ് ബാല്‍ തുടങ്ങിയ താരങ്ങളുടെ മുംബൈയിലെ ഓഫീസുകളിലും വീടുകളിലം ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തിയത്. റെയ്ഡില്‍ 650 കോടി രൂപയുടെ ക്രമക്കേട് നടന്നതായി ആദായ നികുതി വകുപ്പ് പ്രസ്താവനയില്‍ അറിയിച്ചിരുന്നു.
ഫാന്റം ഫിലിംസ് എന്ന പ്രൊഡക്ഷന്‍ കമ്പനിയിമായി ബന്ധപ്പെട്ട് നികുതി വെട്ടിപ്പ് ആരോപിച്ചാണ് റെയ്ഡ്. ഈ കമ്പനിയുമായി ബന്ധപ്പെട്ട 22 സ്ഥലങ്ങളില്‍ റെയ്ഡ് നടത്തി. തപ്സി പന്നുവും അനുരാഗ് കശ്യപും കേന്ദ്രത്തിനെതിരെ പരസ്യമായി വിവിധ വിഷയങ്ങളില്‍ രംഗത്തെത്തിയിരുന്നു. കര്‍ഷക സമരത്തെ പിന്തുണച്ച് രംഗത്തെത്തിയവരില്‍ പ്രധാനികളായിരുന്നു തപ്സിയും അനുരാഗ് കശ്യപും.
നിരവധി ആരാധരുണ്ടായിരുന്ന നടിയാണ് മധുബാല. ഇന്ത്യൻ സിനിമയിലെ ഏറ്റവും അതിശയകരമായ അഭിനേത്രിയായി മധുബാലയെ പലപ്പോഴും ഓർമ്മിക്കാറുണ്ട്. ഇപ്പോഴിതാ നടിയെ കുറിച്ച് സഹോദരി...
നിരവധി ആരാധകരുള്ള ബോളിവുഡ് താരമാണ് സൽമാൻ ഖാൻ. ഇപ്പോഴിതാ സൽമാൻ ഖാന് വീണ്ടും വധഭീഷണി വന്നുവെന്നുള്ള വാർത്തയാണ് പുറത്തെത്തുന്നത്. വാട്ട്സ്ആപ്പ് സന്ദേശത്തിലൂടെയാണ്...