Connect with us

പെൺകുട്ടികളെ കൊണ്ട് പാന്‍റ് ഇടീച്ചാൽ മാത്രം അത് ലിംഗസമത്വം ആകില്ലെന്ന് ഫാത്തിമ തഹ്ലിയ..ഇടത് സര്‍ക്കാര്‍ ദയവ് ചെയ്ത് ഞങ്ങളെ ആറാം നൂറ്റാണ്ടിലെ ഗോത്രജീവിതത്തിലേക്ക് തിരിച്ച് കൊണ്ട് പോകണമെന്ന് ജസ്ല മാടശ്ശേരി

Malayalam

പെൺകുട്ടികളെ കൊണ്ട് പാന്‍റ് ഇടീച്ചാൽ മാത്രം അത് ലിംഗസമത്വം ആകില്ലെന്ന് ഫാത്തിമ തഹ്ലിയ..ഇടത് സര്‍ക്കാര്‍ ദയവ് ചെയ്ത് ഞങ്ങളെ ആറാം നൂറ്റാണ്ടിലെ ഗോത്രജീവിതത്തിലേക്ക് തിരിച്ച് കൊണ്ട് പോകണമെന്ന് ജസ്ല മാടശ്ശേരി

പെൺകുട്ടികളെ കൊണ്ട് പാന്‍റ് ഇടീച്ചാൽ മാത്രം അത് ലിംഗസമത്വം ആകില്ലെന്ന് ഫാത്തിമ തഹ്ലിയ..ഇടത് സര്‍ക്കാര്‍ ദയവ് ചെയ്ത് ഞങ്ങളെ ആറാം നൂറ്റാണ്ടിലെ ഗോത്രജീവിതത്തിലേക്ക് തിരിച്ച് കൊണ്ട് പോകണമെന്ന് ജസ്ല മാടശ്ശേരി

പെൺകുട്ടികളെ കൊണ്ട് പാന്‍റ് ഇടീച്ചാൽ മാത്രം അത് ലിംഗസമത്വം ആകില്ലെന്ന് ലിംഗസമത്വത്തെ കുറിച്ച് പ്രതികരിച്ച് കൊണ്ട് എം.എസ്.എഫ് മുൻ ദേശീയ നേതാവ് ഫാത്തിമ തഹ്ലിയ രംഗത്ത് വന്നിരുന്നു. ജൻഡർ ന്യൂട്രൽ സ്കൂൾ യൂനിഫോമിനെതിരെയാണ് ഫേസ്ബുക്കിലൂടെ പ്രതികരണവുമായി തഹ്ലിയ രംഗത്തെത്തിയത്. വിശ്വാസപരമായി വസ്ത്രം ധരിക്കുന്ന വിദ്യാർഥികളെ വരെ ഇത് ബാധിക്കുമെന്ന് അവർ പറയുകയും ചെയ്തു.

ഇപ്പോഴിതാ ഫാത്തിമയ്‌ക്കെതിരെ രംഗത്ത് വന്നിരിക്കുകയാണ് ജസ്ല മാടശേരി.

ജെസ്‌ലയുടെ വാക്കുകൾ ഇങ്ങനെ;

അതെ സര്‍ മാഡത്തിനൊപ്പമാണ്..

ഇടത് സര്‍ക്കാര്‍ ദയവ് ചെയ്ത് ഞങ്ങളെ ആറാം നൂറ്റാണ്ടിലെ ഗോത്രജീവിതത്തിലേക്ക് തിരിച്ച് കൊണ്ട് പോകണം… സ്കൂളുകളില്‍ ജാതിമതലിംഗഭേതമന്യേ പര്‍ദ്ദയും ബുര്‍ഖയും നിര്‍ബന്ധമാക്കണം… പ്ലീസ്.. ഒന്ന് പോ കുരുവികളെ… ഇടത് സര്‍ക്കാറിന് അഭിവാദ്യങ്ങള്‍. ഈ തീരുമാനം അഭിമാനം.. സ്വാഗതാര്‍ഹം..മനസ്സ് നിറഞ്ഞ കയ്യടി എന്നാണ് ജെസ്‌ല പറഞ്ഞിരിക്കുന്നത്.

ഈ വിഷയത്തിൽ ഫാത്തിമ കഴിഞ്ഞ ദിവസം പങ്കു വച്ച ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ;

‘ലിംഗസ്വത്വം’ എന്നത് ജൈവികമാണ്. ഒരാളുടെ ലിംഗസ്വത്വത്തെ കണ്ടെടുക്കാനോ, രൂപപ്പെടുത്താനോ സാധ്യമല്ല. അത് ഓരോ വ്യക്തികളിലും ജൈവികമായി രൂപപ്പെടേണ്ടതാണ്. ‘ലിംഗസ്വത്വം’ എന്നത് നിങ്ങളെക്കുറിച്ച് നിങ്ങൾക്ക് എങ്ങനെ തോന്നുന്നു എന്നതാണ്.

ഒരു പക്ഷേ ജനിക്കുന്ന സമയത്തെ ലൈംഗികതയിൽ നിന്നും വിഭിന്നമായ സ്വത്വമാകും നിങ്ങളിൽ രൂപപ്പെടുന്നത്. അതിനെ ഉൾക്കൊള്ളുക എന്നതാണ് ജനാധിപത്യം. വൈവിധ്യങ്ങൾ നിറഞ്ഞ ഒരു ജനാധിപത്യരാജ്യത്ത് ‘ജെന്റർ ന്യൂട്രൽ’എന്ന പദത്തിനെ നാം വായിക്കപ്പെടേണ്ടത് ലിംഗഭേദമന്യേ അവസരസമത്വവും ലിംഗനീതിയും നടപ്പാക്കുവാനുള്ള മാർഗമായിട്ടാണ്.

പരമ്പരാഗതമായി നിർവചിച്ചിട്ടുളള ലിംഗപരമായ റോളുകളോ, സ്റ്റീരിയോ ടൈപ്പുകളോ, മുൻവിധികളോ ഇല്ലാതെ ഏവർക്കും ജീവിക്കാനുള്ള അവസരമുണ്ടാകുക എന്നതാണ് ജന്റർ ന്യൂട്രാൽ കൊണ്ട് അർത്ഥമാക്കുന്നത്.അങ്ങനെയെങ്കിൽ എല്ലാവരും ഒരേ വസ്ത്രം ധരിച്ചാൽ ലിംഗനീതിയാവും എന്ന ആശയത്തെയാണ് ഞാൻ ചോദ്യം ചെയ്യുന്നത്. ബാലുശേരിയിലെ സ്ക്കൂളധികാരികൾ പെൺകുട്ടികളായ വിദ്യാർത്ഥികളോട് പാന്റും ഷർട്ടും ധരിക്കാൻ ആവശ്യപ്പെട്ടതിലെ പ്രായോഗികത മാത്രമല്ല എന്റെ വിഷയം.

അവസര സമത്വവും ലിംഗനീതിയും ഉറപ്പാക്കുന്നതിന് പകരം വസ്ത്രധാരണത്തിന്റെ തന്നെ കാര്യത്തിൽ യൂണിഫോമിറ്റി കൊണ്ട് വന്നതിനെകൂടിയാണ് ഞാൻ ചോദ്യം ചെയ്യുന്നത്. ഒരു ജന്റർ കൂടുതലായുപയോഗിക്കുന്ന വസ്ത്രം വ്യത്യസ്ത ജെന്ററിൽ പെട്ട മറ്റു വിദ്യാർത്ഥികളുടെ ശരീരത്തിൽ അടിച്ചേൽപ്പിക്കുന്നത് മഹത്തായ കാര്യമായി അവതരിപ്പിക്കുന്നതിനോട് തന്നെ വിയോജിക്കുന്നു.

നാണക്കേടും, വിമർശനവും, ഭീഷണിയുമില്ലാതെ എല്ലാവർക്കും സുരക്ഷിതത്വവും, അവർക്കാവശ്യമുള്ള വസ്ത്രം ധരിക്കാൻ പിന്തുണയ്ക്കുന്ന സംസ്ക്കാരം രൂപപ്പെടുത്തുകയല്ലെ യതാർത്ഥ ലിബറൽ വാദം ചെയ്യേണ്ടത് ? പുരുഷാധിപത്യമനോഭാവവും കാപട്യം നിറഞ്ഞ ലിബറൽ വാദവും തന്നെയാണ് ഇത്തരത്തിലുള്ള അനാവശ്യപരിഷ്ക്കരണത്തിന് പിന്നിൽ പ്രവർത്തിക്കുന്നത്.

ഇതോടൊപ്പം ചർച്ചചെയ്യേണ്ടകാര്യം തന്നെയാണ് വിശ്വാസപരമായ വസ്ത്രധാരണങ്ങളും. ശിരോവസ്ത്രം ധരിക്കുന്ന ഒരുപാട് കുട്ടികൾ നമ്മുടെ സ്ക്കൂളുകളിൽ പഠിക്കുന്നുണ്ട്. പുതിയ പരിഷ്ക്കരണങ്ങളിൽ ശിരോവസ്ത്രം എത്രത്തോളം പ്രായോഗികമാവും എന്ന് ചിന്തിക്കേണ്ടതില്ലല്ലോ ?

ഈയിടെയായി ശിരോവസ്ത്രം ധരിക്കാനുള്ള അവകാശങ്ങൾക്ക് വേണ്ടി കോടതിയെ സമീപിച്ചവരെയൊന്നും കാണാതെയാവില്ല ഈ ഉദ്യമത്തിന് സർക്കാർ തയ്യാറായത്. മറിച്ച് എല്ലാ കാലത്തും വിശ്വാസികളുടെ അവകാശങ്ങളെ മുറിപ്പെടുത്തുന്ന കമ്മ്യൂണിസ്റ്റ്മനോഭാവത്തിന്റെ പ്രതിഫലനം കൂടിയാണിത്.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top