മലയാളം തമിഴ് പ്രേക്ഷകരുടെ ഇഷ്ട്ട താരം ഒരു മഹത്തായ ഭാരതീയ അടുക്കളയിൽ!
കോവിഡ് പ്രതിസന്ധിയിൽ സിനിമാ മേഖല നിശ്ചലമായി തുടരുമ്പോഴാണ് ഓടിടി പ്ലാറ്റ്ഫോമിലൂടെ പുത്തൻ തരംഗം സിനിമ മേഖലയിൽ ഉണ്ടാകുന്നത്. അത്തരത്തിൽ പുതിയ കുറെയേറെ മാറ്റങ്ങൾ കൈവരിച്ചപ്പോഴാണ് നീസ്ട്രീമിലൂടെ മലയാള സിനിമയിലേക്ക് ഒരു വേറിട്ട കഥയുമായി ജിയോ ബേബി എത്തുന്നത്. നിമിഷ സജയനും സുരാജ് വെഞ്ഞാറമൂടും പ്രധാന വേഷങ്ങളില്‍ എത്തിയ ഒരു മഹത്തായ ഭാരതീയ അടുക്കള എന്ന സിനിമ പ്രതീക്ഷിച്ചതിലും വലിയ പ്രേക്ഷക ശ്രദ്ധ നേടുകയും വളരെയധികം നിരൂപണം നേടിയെടുക്കുകയും ചെയ്തു. സിനിമയുടെ തമിഴ്, തെലുങ്ക് റീമേക്ക് വരാനൊരുങ്ങുന്നതായി റിപ്പോർട്ടുകൾ മുന്നേ തന്നെ എത്തിയിരുന്നു.
ബൂമറാംഗ്’, ‘ബിസ്‍കോത്ത്’ തുടങ്ങിയ സിനിമകളൊരുക്കിയ ആര്‍ കണ്ണനാണ് ചിത്രത്തിന്‍റെ തമിഴ്-തെലുങ്ക് റീമേക്ക് അവകാശം വാങ്ങിയിരിക്കുന്നത്. തമിഴ്, തെലുങ്ക് റീമേക്കുകള്‍ സംവിധാനം ചെയ്യുന്നതും ഇദ്ദേഹം തന്നെയാണെന്നാണ് റിപ്പോര്‍ട്ട്.
ഇപ്പോഴുള്ള പുതിയ വാർത്ത സിനിമയുടെ തമിഴ് റീമേക്കില്‍ ഒരുപോലെ മലയാളികളുടെയും തമിഴ് സിനിമ പ്രേമികളുടെയും ഇഷ്ട്ട കഥാപാത്രമായ ഐശ്വര്യ രാജേഷ് നായികയാവുന്നു എന്നുള്ളതാണ് . മലയാളത്തില്‍ ജിയോ ബേബി സംവിധാനം ചെയ്ത ഈ ചിത്രം തമിഴിലും തെലുങ്കിലും ഒരുക്കുന്നത് ജയംകൊണ്ടേന്‍, കണ്ടേന്‍ കാതലൈ, സേട്ടൈ തുടങ്ങിയ ചിത്രങ്ങള്‍ സംവിധാനം ചെയ്ത കണ്ണനാണ്.
തമിഴ്, തെലുങ്ക് ഭാഷകളില്‍ ഒരേ സമയം ഒരുക്കുന്ന ചിത്രത്തിലെ താരങ്ങളെ ഔദ്യോഗികമായി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. കാരക്കുടിയാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകള്‍. സിനിമയുടെ ശക്തമായ തിരക്കഥയാണ് തന്നെ ആകര്‍ഷിച്ചതെന്നും തമിഴ് പ്രേക്ഷകരുടെ അഭിരുചികളുമായി ചേരുന്നതാണിതെന്നും വീട്ടമ്മയുടെ ദുരവസ്ഥ ഇവിടെയും മറ്റൊന്നല്ലെന്നും ആര്‍ കണ്ണൻ പറയുകയുണ്ടായി. പിജി മുത്തയ്യയാണ് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്, പട്ടുകോട്ടൈ പ്രഭാകര്‍ സിനിമയുടെ സംഭാഷണമൊരുക്കുമെന്നും അദ്ദേഹം അറിയിച്ചിട്ടുണ്ട്. കൂടാതെ രാജ്കുമാറാണ് ആര്‍ട്ട് വിഭാഗം കൈകാര്യം ചെയ്യുക .
‘കിലോമീറ്റേഴ്സ് ആന്‍ഡ് കിലോമീറ്റേഴ്സ്’ എന്ന ചിത്രത്തിനു ശേഷം ജിയോ ബേബി സംവിധാനം ചെയ്ത ‘ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍’ ജനുവരി 15നാണ് റിലീസ് ചെയ്യപ്പെട്ടത്. നിമിഷ സജയനും സുരാജ് വെഞ്ഞാറമൂടും നായികാനായകന്മാരായ ചിത്രം നീസ്ട്രീം എന്ന പുതിയ ഒടിടി പ്ലാറ്റ്ഫോമിലൂടെയാണ് പ്രേക്ഷകരിലേക്ക് എത്തിയത്. കൈകാര്യം ചെയ്ത വിഷയത്തിന്‍റെ പ്രാധാന്യവും അവതരണത്തിലെ മൂര്‍ച്ഛയും കൊണ്ട് ആദ്യദിനത്തില്‍ തന്നെ വലിയ പ്രേക്ഷകാഭിപ്രായം നേടിയ ചിത്രം ബിബിസി ഉള്‍പ്പെടെ അന്തര്‍ദേശീയ മാധ്യമങ്ങളില്‍ വരെ ഇടം നേടിയിരുന്നു.