ഇളയരാജ സാര്‍ ചെയ്യുന്ന പാട്ട് അദ്ദേഹത്തിന്റെ ബുദ്ധി കൊണ്ട് ഉണ്ടാക്കുന്നതാണ്, ആ വേതനം ഇവിടെ ഗാനമേളക്ക് പാടുന്നവന് വേണമെന്ന് പറഞ്ഞാല്‍ നടക്കില്ല; വേതന കാര്യത്തില്‍ ടിനി ടോം!
സ്റ്റേജ് ഷോകളിലൂടെ മലയാളികളുടെ പ്രിയപ്പെട്ട താരമായി മാറിയതാണ് ടിനി ടോം. . മിമിക്രിയിലൂടെ സിനിമയിലേക്ക് വരുകയും നിരവധി ചിത്രങ്ങളിൽ അദ്ദേഹം അഭിനയിക്കുകയും ചെയ്‌തു. ഇപ്പോഴിതാ കഷ്ടപ്പെടുന്നുണ്ടെന്ന് പറഞ്ഞിട്ട് കാര്യമില്ലെന്നും ബുദ്ധി കൊണ്ടാണ് കാര്യങ്ങള്‍ നടക്കുന്നതെന്നും ഇളയരാജക്ക് കിട്ടുന്ന വേതനം ഇവിടെ ഗാനമേളക്ക് പാടുന്നവന് വേണമെന്ന് പറഞ്ഞാല്‍ നടക്കില്ലെന്നും പറഞ്ഞ് നടന്‍ ടിനി ടോം. വേതന കാര്യത്തില്‍ തന്റെ അഭിപ്രായം പറയുകയായിരുന്നു ടിനി. ഒരു പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു നടന്റെ അഭിപ്രായം.
ഓരോരുത്തരെയും ആശ്രയിച്ചിരിക്കും. പാടത്ത് പണിയെടുക്കുന്നവനാണ് ഏറ്റവും കഷ്ടപ്പെടുന്നത്, എന്ന് പറഞ്ഞിട്ട് കാര്യമില്ലല്ലോ. ബുദ്ധി നമുക്ക് കാശ് കൊടുത്താല്‍ കിട്ടില്ല. ഇളയരാജ സാര്‍ ചെയ്യുന്ന പാട്ട് അദ്ദേഹത്തിന്റെ ബുദ്ധി കൊണ്ട് ഉണ്ടാക്കുന്നതാണ്. ആ വേതനം ഇവിടെ ഗാനമേളക്ക് പാടുന്നവന് വേണമെന്ന് പറഞ്ഞാല്‍ നടക്കില്ല. ചിലപ്പൊ കഷ്ടപ്പെട്ട് ഗാനമേളക്ക് പോകുന്നവനായിരിക്കുമെന്നും ടിനി ടോം പറഞ്ഞു.
സ്റ്റേജ് ഷോകളിലൂടെ മലയാളികളുടെ പ്രിയപ്പെട്ട താരമായി മാറിയതാണ് ടിനി ടോം. . മിമിക്രിയിലൂടെ സിനിമയിലേക്ക് വരുകയും നിരവധി ചിത്രങ്ങളിൽ അദ്ദേഹം അഭിനയിക്കുകയും ചെയ്‌തു. ഇപ്പോഴിതാ കഷ്ടപ്പെടുന്നുണ്ടെന്ന് പറഞ്ഞിട്ട് കാര്യമില്ലെന്നും ബുദ്ധി കൊണ്ടാണ് കാര്യങ്ങള്‍ നടക്കുന്നതെന്നും ഇളയരാജക്ക് കിട്ടുന്ന വേതനം ഇവിടെ ഗാനമേളക്ക് പാടുന്നവന് വേണമെന്ന് പറഞ്ഞാല്‍ നടക്കില്ലെന്നും പറഞ്ഞ് നടന്‍ ടിനി ടോം. വേതന കാര്യത്തില്‍ തന്റെ അഭിപ്രായം പറയുകയായിരുന്നു ടിനി. ഒരു പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു നടന്റെ അഭിപ്രായം.
ഓരോരുത്തരെയും ആശ്രയിച്ചിരിക്കും. പാടത്ത് പണിയെടുക്കുന്നവനാണ് ഏറ്റവും കഷ്ടപ്പെടുന്നത്, എന്ന് പറഞ്ഞിട്ട് കാര്യമില്ലല്ലോ. ബുദ്ധി നമുക്ക് കാശ് കൊടുത്താല്‍ കിട്ടില്ല. ഇളയരാജ സാര്‍ ചെയ്യുന്ന പാട്ട് അദ്ദേഹത്തിന്റെ ബുദ്ധി കൊണ്ട് ഉണ്ടാക്കുന്നതാണ്. ആ വേതനം ഇവിടെ ഗാനമേളക്ക് പാടുന്നവന് വേണമെന്ന് പറഞ്ഞാല്‍ നടക്കില്ല. ചിലപ്പൊ കഷ്ടപ്പെട്ട് ഗാനമേളക്ക് പോകുന്നവനായിരിക്കുമെന്നും ടിനി ടോം പറഞ്ഞു.
ഞാനിപ്പൊ അങ്ങനെയുള്ള തര്‍ക്കങ്ങള്‍ക്ക് നില്‍ക്കാറില്ല. എനിക്കെന്താണോ അവകാശപ്പെട്ടത്, അത് എന്ത് കിട്ടിയാലും എന്റെ ഭാഗ്യമായാണ് ഞാന്‍ കണക്കാക്കുന്നത്. നഷ്ടമായി പോയി എന്ന് ഞാന്‍ പറയാറില്ലെന്നും ടിനി ടോം പറഞ്ഞു.
ഇവിടെ അഭിമുഖത്തിന് വന്നതും പത്ത് പൈസ കിട്ടിയിട്ടല്ലല്ലോ. ചില ബന്ധങ്ങളും സ്‌നേഹങ്ങളും കാരണമാണത്.
ചിലപ്പൊ ഫ്രീ ആയും പോകും. എസ്.എന്‍.ഡി.പി സ്‌കൂളില്‍ ഉദ്ഘാടനത്തിന് ചെന്നിട്ട് 50,000 രൂപ വേണമെന്ന് പറഞ്ഞാല്‍ കിട്ടില്ല. പക്ഷെ മാനേജ്‌മെന്റ് സ്ഥലത്ത് ചെന്നാല്‍ കൂടുതല്‍ ചോദിക്കുകയും ചെയ്യും. വെള്ളം പോലെയാണ് ഞാന്‍, എങ്ങനെ വേണമെങ്കിലും ഷേപ് മാറാന്‍ റെഡിയാണെന്നും ടിനി ടോം പറഞ്ഞു.
ഞാനിപ്പൊ അങ്ങനെയുള്ള തര്‍ക്കങ്ങള്‍ക്ക് നില്‍ക്കാറില്ല. എനിക്കെന്താണോ അവകാശപ്പെട്ടത്, അത് എന്ത് കിട്ടിയാലും എന്റെ ഭാഗ്യമായാണ് ഞാന്‍ കണക്കാക്കുന്നത്. നഷ്ടമായി പോയി എന്ന് ഞാന്‍ പറയാറില്ലെന്നും ടിനി ടോം പറഞ്ഞു.
ഇവിടെ അഭിമുഖത്തിന് വന്നതും പത്ത് പൈസ കിട്ടിയിട്ടല്ലല്ലോ. ചില ബന്ധങ്ങളും സ്‌നേഹങ്ങളും കാരണമാണത്.
ചിലപ്പൊ ഫ്രീ ആയും പോകും. എസ്.എന്‍.ഡി.പി സ്‌കൂളില്‍ ഉദ്ഘാടനത്തിന് ചെന്നിട്ട് 50,000 രൂപ വേണമെന്ന് പറഞ്ഞാല്‍ കിട്ടില്ല. പക്ഷെ മാനേജ്‌മെന്റ് സ്ഥലത്ത് ചെന്നാല്‍ കൂടുതല്‍ ചോദിക്കുകയും ചെയ്യും. വെള്ളം പോലെയാണ് ഞാന്‍, എങ്ങനെ വേണമെങ്കിലും ഷേപ് മാറാന്‍ റെഡിയാണെന്നും ടിനി ടോം പറഞ്ഞു.
