Connect with us

എഴുത്തും വായനയും അറിയാത്ത എന്നെ പറ്റിച്ചു, സ്വന്തം പാട്ടുകള്‍ പോലും പാടാന്‍ പറ്റുന്നില്ല; പരാതിയുമായി ‘കച്ചാ ബദാം’ ഗായകന്‍

general

എഴുത്തും വായനയും അറിയാത്ത എന്നെ പറ്റിച്ചു, സ്വന്തം പാട്ടുകള്‍ പോലും പാടാന്‍ പറ്റുന്നില്ല; പരാതിയുമായി ‘കച്ചാ ബദാം’ ഗായകന്‍

എഴുത്തും വായനയും അറിയാത്ത എന്നെ പറ്റിച്ചു, സ്വന്തം പാട്ടുകള്‍ പോലും പാടാന്‍ പറ്റുന്നില്ല; പരാതിയുമായി ‘കച്ചാ ബദാം’ ഗായകന്‍

ഒരു കാലത്ത് സോഷ്യല്‍ മീഡിയയില്‍ ഏറെ വൈറലായിരുന്ന ഗാനമായിരുന്നു കച്ചാ ബദാം. തെരുവില്‍ നിന്ന് ഈ ഗാനം ആലപിച്ച ഗായകനും സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ നേടിയിരുന്നു. പശ്ചിമ ബംഗാളില്‍ നിന്നുള്ള നിലകടല കച്ചവടക്കാരന്‍ ഭുബന്‍ ബദ്യാകര്‍ ആയിരുന്നു അത്. എന്നാല്‍ ഇപ്പോഴിതാ വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ് അദ്ദേഹം.

തന്റെ ഗാനത്തിന് കോപ്പിറൈറ്റ് ലംഘനം ആരോപിച്ചാണ് ഇദ്ദേഹം രംഗത്ത് എത്തിയിരിക്കുന്നത്. 2021 ല്‍ റോഡരികില്‍ നിലക്കടല വില്‍ക്കുന്നതിനിടയില്‍ ഇദ്ദേഹം പാടിയ പാട്ട് ഒരാള്‍ വീഡിയോ എടുത്ത് സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുകയായിരുന്നു. പിന്നീട് ഗാനം വൈറലായി.

പാട്ടിന്റെ റീമിക്‌സ് പതിപ്പുകള്‍ രാജ്യത്തും, വിദേശത്തുമുള്ള റീല്‍സില്‍ തങ്ങളുടെ ഡാന്‍സിനൊപ്പം ചേര്‍ത്തു. ഗാനം ഭുബനും ഗുണം ചെയ്തു. ഇദ്ദേഹം ഒരു പുതിയ വീട് പണിയുകയും ഒരു ഫോര്‍ വീലര്‍ വാങ്ങുകയും ചെയ്തു. എന്നാല്‍ ഇപ്പോള്‍ കോപ്പിറൈറ്റ് വിഷയം ഉള്ളതിനാല്‍ അദ്ദേഹത്തിന് സ്വന്തം പാട്ടുകള്‍ പോലും പാടാന്‍ കഴിയാത്ത അവസ്ഥയിലാണന്നാണ് പറയുന്നത്.

തന്റെ കച്ച ബദാം ഗാനത്തിന്റെ അവകാശം ആരോ തട്ടിയെടുത്തുവെന്ന് ആരോപിച്ച് ഭുബന്‍ പരാതി നല്‍കിയിരിക്കുന്നത്. ഈ പ്രശ്‌നത്തില്‍ കുടുങ്ങിയതോടെ, അയാള്‍ക്ക് ഇനി സ്വന്തം പാട്ടുകള്‍ പാടാനും യൂട്യൂബില്‍ പങ്കിടാനും കഴിയുന്നില്ലെന്ന് ഇദ്ദേഹം പറയുന്നു. അടുത്തിടെ ടിവി9 ബംഗ്ലായില്‍ നല്‍കിയ അഭിമുഖത്തില്‍, തന്റെ ഒരു ഗാനം യൂട്യൂബില്‍ അപ്‌ലോഡ് ചെയ്യുമ്പോള്‍ ബദാം എന്ന വാക്ക് പരാമര്‍ശിച്ച് കോപ്പിറൈറ്റ് പ്രശ്‌നം അടിച്ചെന്നാണ് ഭുബന്‍ പറഞ്ഞത്.

പാട്ട് പിന്‍വലിക്കാന്‍ അയാള്‍ നിര്‍ബന്ധിതനായി. എന്റെ പല പാട്ടിനും ഇതാണ് പ്രതികരണം എവിടെയോ ഒരു ചതി നടന്നിട്ടുണ്ടെന്ന് ഭുബന്‍ ബദ്യാകര്‍ പറയുന്നു. ഇന്ത്യന്‍ പെര്‍ഫോമിംഗ് റൈറ്റ് സൊസൈറ്റി ലിമിറ്റഡിന്റെ ഭാഗമാണെന്ന് പറഞ്ഞ് ബിര്‍ഭം ആസ്ഥാനമായുള്ള ഒരു സ്ഥാപനവും അതിന്റെ ഉടമയും തന്റെ ട്യൂണിന്റെ അവകാശം തട്ടിയെടുത്തുവെന്നാണ് വൈറല്‍ ഗായകന്‍ ആരോപിക്കുന്നത്.

എഴുത്തും വായനയും അറിയാത്ത തനിക്ക് നിരക്ഷരനായതിനാല്‍ രേഖയില്‍ തന്റെ പെരുവിരല് മുദ്ര പതിപ്പിച്ചാണ് കരാര്‍ ഉണ്ടാക്കിയതെന്നും ഭുബന്‍ ആരോപിക്കുന്നു. ഏതെങ്കിലും പകര്‍പ്പവകാശ കൈമാറ്റ രേഖയില്‍ താന്‍ ബോധത്തോടെ ഒപ്പിട്ടതായി തനിക്ക് അറിയില്ലെന്നും അദ്ദേഹം ആരോപിച്ചു.

എന്നാല്‍ ഈ രേഖകളില്‍ ഒപ്പിടാന്‍ ഭുബന് മൂന്ന് ലക്ഷം രൂപ നല്‍കിയതായി ആരോപണം നേരിടുന്ന സ്ഥാപനത്തെ ഉദ്ധരിച്ചുള്ള ചില റിപ്പോര്‍ട്ടുകള്‍ പറയുന്നു. എന്നാല്‍, പകര്‍പ്പവകാശം മറ്റൊരാള്‍ക്ക് നല്‍കാന്‍ ആരും തനിക്ക് പണം നല്‍കിയില്ലെന്നാണ് ഭുബന്‍ പറയുന്നത്.

More in general

Trending

Recent

To Top