Connect with us

എന്റേത് അഭിനയം അല്ലെന്ന് മനസ്സിലാക്കാൻ അവൾ ഒരു വർഷം സമയം എടുത്തു, പിന്നെ വന്നതാണ് അതിലേറെ വലിയ പ്രശ്നം; ​ഗോവിന്ദ് പത്മസൂര്യ പറയുന്നു

Malayalam

എന്റേത് അഭിനയം അല്ലെന്ന് മനസ്സിലാക്കാൻ അവൾ ഒരു വർഷം സമയം എടുത്തു, പിന്നെ വന്നതാണ് അതിലേറെ വലിയ പ്രശ്നം; ​ഗോവിന്ദ് പത്മസൂര്യ പറയുന്നു

എന്റേത് അഭിനയം അല്ലെന്ന് മനസ്സിലാക്കാൻ അവൾ ഒരു വർഷം സമയം എടുത്തു, പിന്നെ വന്നതാണ് അതിലേറെ വലിയ പ്രശ്നം; ​ഗോവിന്ദ് പത്മസൂര്യ പറയുന്നു

മലയാള മിനിസ്‌ക്രീൻ ബിഗ്‌സ്‌ക്രീൻ പ്രേക്ഷകർക്കേറെ പ്രിയങ്കരായ താര ജോഡികളാണ് ഗോപിക അനിലും ഗോവിന്ദ് പത്മസൂര്യയും. കഴിഞ്ഞ ജനുവരി 28നായിരുന്നു ഇരുവരും വിവാഹിതരായത്. തൃശ്ശൂർ വടക്കുനാഥ ക്ഷേത്രത്തിൽ വെച്ചായിരുന്നു ഇരുവരുടെയും താലികെട്ട്. വിവാഹത്തിന് പിന്നാലെ തങ്ങളുടെ ചെറിയ വിശേഷങ്ങൾ വരെ യൂട്യൂബ് ചാനലിലൂടെ ജിപിയും ഗോപികയും പങ്കുവെയ്ക്കാറുണ്ട്. നിരവധി പേരാണ് സ്നേഹം അറിയിക്കുന്നതും. സോഷ്യൽ മീഡിയയുടെ ക്യൂട്ട് കപ്പിൾസാണ് ഇരുവരും.

ഗോപികയുമായുള്ള വിവാഹത്തിലേക്ക് എത്തിയതിനേക്കുറിച്ചുള്ള കൂടുതൽ വിശേഷങ്ങൾ തുറന്ന് പറഞ്ഞിരിക്കുകയാണ് ജിപി. വിവാഹം ചെയ്യാനുള്ള താൽപര്യം അറിയിച്ചിട്ടും ഗോപിക വിമുഖത കാട്ടിയെന്നും പിന്നീട് ഒരു വർഷത്തിന് ശേഷമാണ് സമ്മതിച്ചതെന്നുമാണ് ജിപി പറയുന്നത്. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ജിപി. എന്റെ ജീവിതത്തിൽ ആകെ ഒരു സമയം മാത്രമാണ് ഞാൻ ഇങ്ങനെ ഹാപ്പി ആണെന്നുള്ളത് എനിക്കൊരു പാരയായി വന്നിട്ടുള്ളത്.

അത് കല്യാണാലോചന നടന്ന സമയത്തായിരുന്നു. എനിക്ക് ഗോപി ഓക്കെ ആണെന്ന് തോന്നി. ഞാൻ അത് അവളോട് പറഞ്ഞു. എന്നാൽ തുടക്കത്തിൽ എന്ത് ചെയ്തിട്ടും അവൾ ഓക്കെ പറയുന്നില്ല. ഞാൻ ഫെയ്ക്ക് ആണെന്നായിരുന്നു അവൾ ചിന്തിച്ചുകൊണ്ടിരുന്നത്. ഞാൻ എപ്പോഴും വളരെ സന്തോഷത്തോടെയും സ്വീറ്റ് ആയിട്ടുമാണ് സംസാരിക്കുന്നത്.

ഒരാൾ എപ്പോഴും ഇങ്ങനെ ആയിരിക്കുമോ എന്ന് മറ്റുള്ള സ്വാഭാവികമായും ചിന്തിക്കുമല്ലോ. അതോടെ എന്താണ് ഇപ്പോൾ എന്ന അവസ്ഥയിലായി ഞാൻ. ഇത് ഞാൻ കഷ്ടപ്പെട്ട് ഉണ്ടാക്കിയ ഒരു ട്രെയിറ്റ് ആണ് ഒന്നും ചെയ്യാനാകില്ലെന്ന് ഒടുവിൽ ഗോപികയോട് പറയേണ്ടി വന്നു. എന്റേത് അഭിനയം അല്ലെന്ന് മനസ്സിലാക്കാൻ അവൾ ഒരു വർഷം സമയം എടുത്തെന്നും ജിപി പറയുന്നു.

പിന്നെ വന്നതാണ് അതിലേറെ വലിയ പ്രശ്നം. ഇത്രയും ഹാപ്പിയായി ഇരിക്കുന്ന ഒരാളുടെ ജീവിത്തിലേക്ക് ഞാൻ എങ്ങനെയാണ് കടന്നു ചെല്ലുകയെന്നായി ഗോപിക. താൻ അതേക്കുറിച്ചൊന്നും ആലേചിക്കേണ്ട, ഞാൻ എപ്പോഴും ഹാപ്പിയായിരിക്കുമെന്ന് പറഞ്ഞപ്പോൾ അത് തന്നെയാണ് എൻ്റെ പ്രശ്നമെന്ന് വീണ്ടും ഗോപിക. ഈ ഒരു സ്വഭാവം വളരെ ബുദ്ധിമുട്ടി തന്നെ ഉണ്ടാക്കിയത്.

ഈ ഒരു രീതിയിലേക്ക് എത്താൻ വർഷങ്ങൾ എടുക്കണം. ഇത് കേൾക്കുന്ന ഏതെങ്കിലും ഒരാൾക്ക് അടുത്ത വർഷം മുതൽ ആ ഒരു രീതിയിലേക്ക് പോകാൻ സാധിക്കില്ല. കഴിഞ്ഞ പത്ത് മുപ്പത് വർഷമായി ഞാൻ അതിനുള്ള എഫേർട്ട് ഇടുന്നുണ്ട്. ശീലമായി കഴിഞ്ഞാൽ അതിന് വലിയ പാടൊന്നും ഇല്ല. എന്നാൽ ശീലമാകാൻ പാടാണെന്നും ജിപി വ്യക്തമാക്കുന്നു.

സ്ട്രഗ്ൾസിൽ ഞാൻ വിശ്വസിക്കുന്നില്ല, ആ ഒരു ഘട്ടത്തെ ഞാൻ ആശ്വദിക്കു. പ്രേതം എന്ന ചിത്രത്തിന് ശേഷം കീ എന്ന സിനിമയുടെ ഷൂട്ട് ആരംഭിക്കുന്ന സമയത്താണ് ജയലളിതയുടെ മരണം, നോട്ട് നിരോധം എന്നിവയൊക്കെ വരുന്നത്. പടം ഉണ്ടാകുമോ ഇല്ലയോ എന്ന അവസ്ഥയിൽ ഞാൻ രണ്ടുകൊല്ലം വീട്ടിൽ ഇരുന്നു. എന്നാൽ ഞാൻ ഒരിക്കലും സ്ട്രഗിൾ ചെയ്തിട്ടില്ല.

2020 ജനുവരിയിലാണ് എന്റെ ജീവിതത്തിലെ ഏറ്റവും വലിയ ചിത്രമായ വൈകുണ്ഠപുരം റിലീസാകുന്നത്. ചിത്രം വൻഹിറ്റായി. പിന്നാലെ ഇന്ത്യ മുഴുവൻ അറിയുന്ന ഒരു നായികയുടെ നായകനായുള്ളതുൾപ്പെടെ മൂന്ന് സിനിമകൾ സൈൻ ചെയ്തു. എന്നാൽ അതിന്റെ അടുത്ത ആഴ്ചയാണ് ലോക്ക്ഡൌൺ പ്രഖ്യാപിക്കുന്നത്. എനിക്ക് വീട്ടിൽ നിന്നും പുറത്ത് ഇറങ്ങാനായില്ല. ആ മൂന്ന് പടവും എനിക്ക് ചെയ്യാനായില്ല. എന്നാൽ ഞാൻ ഒരിക്കലും സ്ട്രഗിൾ ചെയ്തില്ല. ഇന്ന് ജിപി എന്ത് ചെയ്യുന്നു എന്ന് ചോദിച്ചാൽ എന്ത് പറയണം എന്ന് എനിക്ക് അറിയില്ല. എന്നാൽ ഞാൻ സ്ട്രഗിൾ ചെയ്യുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു.

അതേസമയം, ഇരുവരുടെയും ഒന്നാം വിവാഹവാർഷത്തിടെ ഇവർ പറഞ്ഞ വാക്കുകളും വൈറലായിരുന്നു. ഞങ്ങൾ തമ്മിൽ കാണുന്നത് വരെ ഈ ബന്ധം മുന്നോട്ടു കൊണ്ടുപോകണം എന്നുണ്ടായിരുന്നില്ല. ഞാൻ വളരെ പ്രാക്ടിക്കൽ ആണെന്നാണ് ജിപി പറയുന്നത്. ഒരേ ഇൻഡസ്ട്രിയയിൽ നിന്ന് ഒരാളെ ഭാര്യയായി വേണ്ട എന്നായിരുന്നു എനിക്ക്. പക്ഷേ പരസ്പരം കണ്ടതിനുശേഷം പതിയെ തീരുമാനം മാറി. ഇതൊന്ന് ശ്രമിച്ചു നോക്കാം, എനിക്ക് ഓക്കെ ആകുമെന്ന് തോന്നുന്നുവെന്ന് പറഞ്ഞു. പിന്നെ ഗോപിക വളരെ സ്‌ട്രൈറ്റ് ഫോർവേഡ് ആയ ആളാണ്. മനസ്സിലാക്കാനും വലിയ ബുദ്ധിമുട്ടുണ്ടായിട്ടില്ലെന്ന് ജിപി കൂട്ടിചേർത്തു.

ഡി ഫോർ ഡാൻസിന്റെ ഫാനായിരുന്നു ഞാൻ പക്ഷേ അതിന്റെ പേരിൽ മാത്രം അദ്ദേഹത്തോട് ഇഷ്ടം തോന്നരുത് എന്നുണ്ടായിരുന്നു. അതുകൊണ്ടുതന്നെ ക്യാരക്ടർ മനസ്സിലാക്കിയിട്ടൊക്കെ പറഞ്ഞാൽ മതിയെന്ന് തീരുമാനിച്ചു. എല്ലാ ദിവസവും സംസാരിക്കുമെങ്കിലും ഒരു വർഷം എടുത്തതിന് ശേഷം ആണ് തീരുമാനത്തിലേക്ക് എത്തുന്നത്.

കല്യാണം കഴിഞ്ഞതിനു ശേഷം ഞങ്ങൾ കൂടുതൽ പ്രണയിക്കാൻ തുടങ്ങി. കല്യാണത്തിന്റെ അന്ന് വരെ വളരെ പ്രാക്ടിക്കൽ ആയാണ് കാര്യങ്ങൾ പോയത്. വീട്ടുകാരുടെ നിർബന്ധത്തിൽ നടന്ന കല്യാണം ആയിരുന്നല്ലോ. കല്യാണം കഴിഞ്ഞതിനു ശേഷം ഒട്ടുമിക്ക ദിവസങ്ങളിലും ഞങ്ങൾ ഒരുമിച്ച് ഉണ്ട്. പരസ്പരം കൂടുതൽ മനസ്സിലാക്കാനായി. എനിക്ക് ഷൂട്ട് ഉണ്ടെങ്കിൽ ഗോപിക അവിടേക്ക് വരും, തിരിച്ച് ഞാനും. പിന്നെ ഒഴിവു സമയങ്ങളിൽ യാത്രകൾ ചെയ്തുവെന്നും ജിപി പറയുന്നു.

ജിപി എല്ലാ കാര്യങ്ങളും വളരെ കൃത്യതയോടെ സെറ്റ് ചെയ്ത് വെക്കുന്ന ആളാണ്. അതിലേക്ക് എത്തിച്ചേരാനുള്ള ശ്രമത്തിലാണ് ഞാനെന്ന് ഗോപിക പറയുന്നു. ഇതിനിടെ ഞങ്ങൾ പുതിയ ഫ്‌ലാറ്റ് വാങ്ങിയിരുന്നു. ഞങ്ങൾ രണ്ടുപേരുടെയും പേരിന്റെ ആദ്യ അക്ഷരങ്ങൾ വച്ച് അച്ഛനാണ് ‘ഗോപുര’ എന്ന പേര് ഇടുന്നത്. കൊച്ചിയിൽ ജീവിതം ഉറപ്പിക്കുന്നതിനോട് എനിക്കത്ര താല്പര്യമുണ്ടായിരുന്നില്ല. എന്നാൽ എന്റെ അടിച്ചുപൊളി ജീവിതം കണ്ട് അച്ഛൻ ഒരു വില്ല വാങ്ങാൻ ആവശ്യപ്പെടുകയായിരുന്നു. അങ്ങനെയാണ് ഗോപുര സ്വന്തമാക്കിയതെന്നും ഗോവിന്ദ് പത്മസൂര്യ പറഞ്ഞിരുന്നു.

മിയ, പേളി, ദിവ്യ പിള്ള എന്നിങ്ങനെ പല താരങ്ങളുമായി ജി പിയുടെ പേരിൽ ഗോസിപ്പ് ഉണ്ടായിരുന്നു. ഗോപികയെയാണ് ജി പി വിവാഹം ചെയ്യാൻ പോകുന്നത് എന്ന് അറി‍ഞ്ഞത്. പ്രണയ വിവാഹമാണ് എന്നായിരുന്നു എല്ലാവരും കരുതിയിരുന്നതെങ്കിലും തങ്ങളുടേത് അറേ‍ഞ്ച്ഡ് മാരേജ് ആണെന്ന് ഇരുവരും പറയുകയായിരുന്നു. എങ്ങനെയാണ് വിവാഹ ആലോചന വന്നതെന്നും വിവാഹത്തിലേക്ക് എത്തിയതെന്നുമൊക്കെ രണ്ട് പേരും പറഞ്ഞിരുന്നു. ജിപിയുടെ അച്ഛന്റെ അനുജത്തി മേമയും ഗോപികയുടെ അച്ഛന്റെ ചേച്ചിയും കൂട്ടുകാരാണ്. പതിനഞ്ച് വർഷത്തെ സുഹൃദം അവർക്കിടയിലുണ്ട്. അവരാണ് ജിപിയും ഗോപികയും വിവാഹിതരായാൽ നന്നാകുമെന്ന് ആദ്യം മനസിലാക്കിയതും അതിനുള്ള എല്ലാ മുൻകയ്യും എടുത്തതും.

അവർ തമ്മിൽ അങ്ങോട്ടും ഇങ്ങോട്ടും ഉള്ള സംഭാഷണത്തിന്റെ ഫലമായിട്ടാണ് ജിപിഗോപിക വിവാഹം നടന്നത്. മേമ എന്നോടു പറഞ്ഞു,‘നീ ഒന്നുപോയി ഗോപികയെ കാണണം.’ ഷോകളിൽ ഉണ്ടായിരുന്നെങ്കിലും ഞങ്ങൾ പരിചയപ്പെട്ടിട്ടില്ല. മേമ പറഞ്ഞെങ്കിലും ഞാൻ കാണാൻ പോയില്ല. ഒന്നാമത്തെ കാര്യം തിരുവന്തപുരത്തെ കോഫി ഷോപ്പിൽ വച്ചുകണ്ടാൽ വെറുതെ ഗോസിപ്പ് ആകേണ്ടല്ലോ. പിന്നെ, മേമയുടെ മെസേജുകളിൽ സ്നേഹം കുറഞ്ഞു, ഞാൻ പറഞ്ഞാൽ നീ അനുസരിക്കില്ലല്ലേ’ എന്നായി. അങ്ങനെ വലിയ താൽപര്യമില്ലാതെ കാണാൻ തയാറാകുകയായിരുന്നുവെന്നാണ് ജിപി പറയുന്നത്.

യൂ‌ട്യൂബ് എന്റെ ഹോബിയാണ്. ഞാനൊരു സ്റ്റോറി ടെല്ലറാണ്. കുട്ടിക്കാലം മുതൽക്കേ മുന്നിലിരിക്കുന്നവരെ മുഷിപ്പിക്കാതെ സംസാരിക്കാനും അവരുടെ മുഖത്തു വിരിയുന്ന ചിരി ആസ്വദിക്കാനും ഇഷ്ടമാണ്. നടനായപ്പോഴും സിനിമാ അവാർഡ് ഷോകളുടെ അവതാരകനായപ്പോഴുമെല്ലാം ആ മൊമന്റ് ആണ് ഇഷ്ടപ്പെടുന്നത്. അവരുടെ കയ്യടിയാണ് എന്റെ അഡ്രിനാലിൻ. ഞങ്ങൾ രണ്ടു പേർക്കും ഫാൻസ് ഉണ്ട്. എല്ലാവരെയും കല്യാണത്തിനു ക്ഷണിക്കുക പ്രായോഗികവുമല്ല. അതുകൊണ്ടാണു മൂന്നരമണിക്കൂർ ലൈവ് പോയത്. കല്യാണം സെറ്റ് ചെയ്യുന്നതു തന്നെ പ്രയാസമുള്ള കാര്യമാണ്. ആറുവ്യത്യസ്ത ചടങ്ങുകളുണ്ടായിരുന്നു. ഇതെല്ലാം ഷൂട്ട് ചെയ്ത് വിഡിയോ ആക്കാനായതു സന്തോഷം തരുന്നുണ്ട് എന്നും ജിപി കൂട്ടിച്ചേർത്തിരുന്നു.

‘ജീവിതം ഭയങ്കര രസകരമായി അടിച്ചു പൊളിച്ചു ആസ്വദിക്കുകയാണ് ഞാൻ. മുപ്പതു കഴിഞ്ഞാൽ വയസ്സിനെക്കുറിച്ച് ആലോചിക്കില്ല എന്നൊക്കെ പറയുന്നത് തെറ്റാണ്. എനിക്ക് അങ്ങനെ പേടിയൊന്നുമില്ല. ഞാൻ എത്ര കഴിഞ്ഞെന്നു പറഞ്ഞാലും വയസ്സിനെക്കുറിച്ച് ആലോചിക്കാറേയില്ലല്ലോ. കോവിഡ് വന്നതിനു ശേഷം വയസ്സിന്റെ ട്രാക്ക് നഷ്ടപ്പെട്ടു. നമ്മൾ ഈ ബർത്ത്‌ഡേ ആഘോഷിക്കൽ കുറവാണല്ലോ, 16 ജൂൺ 1987 ആണ് എന്റെ ഡേറ്റ് ഓഫ് ബർത്ത്’,

കോവിഡ് ലോക്ക്ഡൗൺ സമയത്ത് ഞാൻ കരുതിയത് എന്റെ കല്യാണം അപ്പോൾ നടക്കുമെന്നാണ്. വീട്ടിൽ തന്നെ ആയിരുന്നല്ലോ, ഇറങ്ങി ഓടാനും പറ്റില്ല. ആകെ പെട്ടുപോയി. മാട്രിമോണി അത് ഇത് എന്നൊക്കെ പറഞ്ഞ് എന്നെ വീട്ടുകാർ ആകെ ബുദ്ധിമുട്ടിച്ചു. ഓരോ മാട്രിമോണിയലും തുറന്നു വച്ചിട്ട് ഈ കുട്ടി കൊള്ളാം ആ കുട്ടി കൊള്ളാം ഇതുതന്നെ ആയിരുന്നു കേട്ടുകൊണ്ടിരുന്നതെന്നും ജിപി നേരത്തെ പറഞ്ഞിരുന്നു.

നേരത്തെ, വിവാഹം കഴിഞ്ഞിട്ട് ആറ് മാസം തികഞ്ഞ വേളയിൽ ഇതിന‍്റെ ആഘോഷചിത്രങ്ങളും രണ്ടാളും പങ്കുവെച്ചിരുന്നു. ഇരുവരും കേക്ക് മുറിച്ചാണ് ആഘോഷിച്ചത്. എന്നാൽ മുഴുവൻ കേക്ക് ആയിരുന്നില്ല മുറിച്ചത്. പകുതി കേക്ക് ആയിരുന്നു തയ്യാറാക്കിയിരുന്നത്. ഒരാഴ്ചയോളം നീണ്ടു നിന്ന വിവാഹമായിരുന്നു ഇവരുടേത്. ഹൽദി, മെഹന്ദി, അയനിയൂണ് ചടങ്ങുകളുടെ എല്ലാം വീഡിയോയും ചിത്രങ്ങളും വൈറലായിരുന്നു.

നടൻ ആണെങ്കിലും അവതാരകൻ എന്ന നിലയിലാണ് ജിപിയെ പ്രേക്ഷകർ അടുത്തറിയുന്നത്. എംജി ശശി സംവിധാനം ചെയ്ത ‘അടയങ്ങൾ’ എന്ന ചിത്രത്തിലൂടെയാണ് ഗോവിന്ദ് പത്മസൂര്യ സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്. ഡി 4 ഡാൻസ് എന്ന റിയാലിറ്റി ഷോയിലൂടെയാണ് ജിപി മലയാളം പ്രേക്ഷകർക്കിടയിൽ പ്രശസ്തി നേടിയത്. തുടർന്ന ്‌നിരവധി ചിത്രങ്ങളിലും താരം അഭിനയിച്ചിട്ടുണ്ട്. ‘ഡാഡി കൂൾ,’ ‘ഐജി,’ ‘വർഷം’, ‘പ്രേതം 2’ എന്നിവ ജി പിയുടെ ശ്രദ്ധേയമായ ചില ചിത്രങ്ങളാണ്.

അതേസമയം, ഗോപികയാകട്ടെ ബാലതാരമായി ആണ് അഭിനയത്തിലേയ്ക്ക് എത്തുന്നത്. ‘ശിവം’, ‘ബാലേട്ടൻ’ തുടങ്ങിയ സിനിമകളിൽ ബാലതാരമായാണ് ഗോപിക തന്റെ കരിയർ ആരംഭിച്ചത്. ‘ബാലേട്ടൻ’ എന്ന ചിത്രത്തിൽ മോഹൻലാൽ കഥാപാത്രത്തിന്റെ മൂത്ത മകളുടെ വേഷമാണ് ഗോപിക അവതരിപ്പിച്ചത്. അതേ സിനിമയിൽ തന്നെ ഗോപികയുടെ അനുജത്തി കീർത്തന ഇളയ മകളായും അഭിനയിച്ചിരുന്നു.

സാന്ത്വനം എന്ന സീരിയലിലെ അഞ്ജലി എന്ന കഥാപാത്രത്തിലൂടെയാണ് ഗോപിക ശ്രദ്ധേയയായത്. സിനിമകൾക്ക് പുറമെ നിരവധി സീരിയലുകളിലും ടിവി ഷോകളിലും ഗോപിക പ്രധാന വേഷങ്ങൾ ചെയ്തിട്ടുണ്ട്. അഭിനയ ജീവിതത്തോടൊപ്പം പഠനവും തുടർന്ന താരം ഒരു ആയുർവേദ ഡോക്ടർ കൂടിയാണ്.

More in Malayalam

Trending

Recent

To Top