Connect with us

ആ മലയാളി ലൈംഗികദാരിദ്ര്യം അനുഭവിക്കുന്ന വ്യക്തിയാണ്. അയാള്‍ മാത്രമല്ല അത് ആഘോഷിക്കുന്നവരും! ഷാജന്‍ സ്‌കറിയയുടെ ആശയങ്ങളോട് പലപ്പോഴും വിയോജിപ്പുകള്‍ തോന്നിയിട്ടുണ്ട്…എങ്കിലും അദ്ദേഹത്തിന്റെ വാര്‍ത്താ അവതരണത്തിലെ ആര്‍ജ്ജവം കാണാതിരുന്നുകൂടാ; ജോയ് മാത്യു

Malayalam

ആ മലയാളി ലൈംഗികദാരിദ്ര്യം അനുഭവിക്കുന്ന വ്യക്തിയാണ്. അയാള്‍ മാത്രമല്ല അത് ആഘോഷിക്കുന്നവരും! ഷാജന്‍ സ്‌കറിയയുടെ ആശയങ്ങളോട് പലപ്പോഴും വിയോജിപ്പുകള്‍ തോന്നിയിട്ടുണ്ട്…എങ്കിലും അദ്ദേഹത്തിന്റെ വാര്‍ത്താ അവതരണത്തിലെ ആര്‍ജ്ജവം കാണാതിരുന്നുകൂടാ; ജോയ് മാത്യു

ആ മലയാളി ലൈംഗികദാരിദ്ര്യം അനുഭവിക്കുന്ന വ്യക്തിയാണ്. അയാള്‍ മാത്രമല്ല അത് ആഘോഷിക്കുന്നവരും! ഷാജന്‍ സ്‌കറിയയുടെ ആശയങ്ങളോട് പലപ്പോഴും വിയോജിപ്പുകള്‍ തോന്നിയിട്ടുണ്ട്…എങ്കിലും അദ്ദേഹത്തിന്റെ വാര്‍ത്താ അവതരണത്തിലെ ആര്‍ജ്ജവം കാണാതിരുന്നുകൂടാ; ജോയ് മാത്യു

മറുനാടന്‍ മലയാളി ഉടമ ഷാജന്‍ സ്‌കറിയയെ ആക്രമിച്ച സംഭവത്തില്‍ പ്രതികരിച്ച് ജോയ് മാത്യു. ഷാജന്‍ സ്‌കറിയയെ ആക്രമിച്ചത് ആരായാലും ആ മലയാളി ലൈംഗികദാരിദ്ര്യം അനുഭവിക്കുന്ന വ്യക്തിയാണ്. ഷാജന്‍ സ്‌കറിയക്ക് താന്‍ ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുന്നു എന്നാണ് ജോയ് മാത്യു ഫെയ്‌സ്ബുക്കില്‍ കുറിച്ചിരിക്കുന്നത്.

ജോയ് മാത്യുവിന്റെ കുറിപ്പ്:

മറുനാടന്‍ മലയാളി എന്ന സ്ഥാപനത്തിലെ ഷാജന്‍ സ്‌കറിയ എന്ന സീനിയര്‍ മാധ്യമപ്രവര്‍ത്തകനെ വിദേശത്ത് ഒരു വിമാനത്താവളത്തില്‍ വെച്ച് ഒരു മലയാളി അധിക്ഷേപിച്ചതും ആക്രമിക്കാനൊരുമ്പെട്ടതും ലൈംഗിക ദാരിദ്ര്യ രോഗികള്‍ സമൂഹമാധ്യമങ്ങളില്‍ ആഘോഷിക്കുന്നത് കണ്ടു. (അക്രമിച്ചു എന്നത് അത്ര ശരിയാണ് എന്നു തോന്നുന്നില്ല. കാരണം അത്ര സുരക്ഷാ വലയത്തിലാണ് എയര്‍പോര്‍ട്ടുകള്‍ എന്ന് ഒരു തവണ യാത്ര ചെയ്തിട്ടുള്ളവര്‍ക്ക് മനസ്സിലാകും. ഷാജനെ ആക്രമിച്ചു എന്ന് ആഘോഷിക്കുന്നതിന് പിന്നില്‍ നിഗൂഡമായ എന്തോ അജണ്ടയുണ്ടാകും എന്ന് ഉറപ്പ്).

പക്ഷേ അധിക്ഷേപിച്ചത് ദൃശ്യങ്ങളില്‍ ഉണ്ട്. അത് ആരെന്ന് എനിക്കറിയില്ല. ആരായാലും ഒരു കാര്യം ഉറപ്പാണ്. ആ മലയാളി ലൈംഗികദാരിദ്ര്യം അനുഭവിക്കുന്ന വ്യക്തിയാണ്. അയാള്‍ മാത്രമല്ല അത് ആഘോഷിക്കുന്നവരും. ലൈംഗിക ദാരിദ്ര്യ രോഗികള്‍ എന്ന് പറയാന്‍ കാരണം ഷാജന് നേരെ എയര്‍പോര്‍ട്ടിലെ രോഗി ഉപയോഗിക്കുന്ന പദസമ്പത്ത് കണ്ടിട്ടാണ്. ഷാജന്‍ സ്‌കറിയ എന്ന മാധ്യമ പ്രവര്‍ത്തകന്റെ ആശയങ്ങളോട് പലപ്പോഴും എനിക്ക് വിയോജിപ്പുകള്‍ തോന്നിയിട്ടുണ്ട്.

എങ്കിലും അദ്ദേഹത്തിന്റെ വാര്‍ത്താ അവതരണത്തിലെ ആര്‍ജ്ജവം കാണാതിരുന്നുകൂടാ. പ്രമുഖരുടെ മൂടുതാങ്ങികളായ വന്‍ മാധ്യമസ്ഥാപനങ്ങള്‍ പൂഴ്ത്തിവെച്ചതോ തമസ്‌കരിച്ചതോ ആയ പല സത്യങ്ങളും പുറത്തുകൊണ്ടുവരുന്നതില്‍ ഷാജന്‍ കാണിക്കുന്ന ധീരത പറയാതെ വയ്യ. കാരണം ഏത് മരപ്പൊട്ടനും എളുപ്പത്തില്‍ മാധ്യമപ്രവര്‍ത്തകന്‍ ആകാന്‍ പറ്റുന്ന, അസഹ്യമായ യൂട്യൂബ് വെട്ടുകിളിക്കൂട്ടങ്ങള്‍ക്കിടയില്‍ ഷാജന്‍ സ്‌കറിയയുടെ മറുനാടന്‍ വ്യത്യസ്തമാകുന്നത് അതിന്റെ വാര്‍ത്താവതരണത്തിലെ ആര്‍ജ്ജവവും നട്ടെല്ല് വളക്കാത്ത തന്റേടവും കാരണമാണ്.

അയാളോട് വിയോജിപ്പുള്ളവര്‍ രാജ്യത്തെ നിയമമനുസരിച്ച് കോടതികളെ സമീപിച്ച് വിധി നേടുന്നത് നാം കണ്ടു. അതിന് കഴിവില്ലാത്തവരാണ് ഇങ്ങനെ കരഞ്ഞ് തീര്‍ക്കുന്നതും; ആഘോഷിക്കുന്നതും. അനന്യമായ ശൈലിയില്‍ മാധ്യമപ്രവര്‍ത്തനം നടത്തുന്ന ഏകാകിയായ ഈ സൈനികനെ അന്യരാജ്യത്ത് വെച്ച് അധിക്ഷേപിച്ചശേഷം ആക്രമിക്കാന്‍ തുനിഞ്ഞ ലൈംഗിക ദാരിദ്ര്യ രോഗിയുടെ ചെയ്തികളെ ആഘോഷമാക്കുന്ന രാഷ്ട്രീയം തീര്‍ത്തും ഫാസിസ്റ്റു രീതിയാണ്. എല്ലാ ഫാസിസ്റ്റുകളുടെയും അടിസ്ഥാന പ്രശ്‌നം അവരുടെ frustrated sexual starvation (FSS)തന്നെയാണെന്ന് മനശാസ്ത്രജ്ഞര്‍ കണ്ടെത്തിയിട്ടുണ്ട്.

അതുതന്നെയാണ് ഷാജനെതിരെയുള്ള പോസ്റ്റുകളിലും കമന്റുകളിലും തെളിയുന്നത്. ഷാജന് നേരെ നടന്ന അധിക്ഷേപത്തില്‍ സാംസ്‌കാരിക രംഗത്ത് പ്രവര്‍ത്തിക്കുന്നവരോ മറ്റു മാധ്യമങ്ങളോ പ്രതികരിക്കാത്തത് ഷാജന്‍ സ്‌കറിയ എന്ന മാധ്യമ പ്രവര്‍ത്തകന്‍ ഒരു ഹീറോ ആയിപ്പോയാലോ എന്ന് ചിന്തിച്ചിട്ടാകാം. അല്ലെങ്കില്‍ FSS കാരെ പേടിച്ചിട്ടായിരിക്കാം. മാധ്യമപ്രവര്‍ത്തകനായ ഷാജന്‍ സ്‌കറിയക്ക് ഐക്യദാര്‍ഢ്യം.

ഭരണഘടന പൗരന് ഉറപ്പ് നൽകുന്ന അഭിപ്രായ സ്വാതന്ത്ര്യത്തിനുള്ള അവകാശം ഷാജൻ സ്‌ക‌റിയ ദുരുപയോഗം ചെയ്യുന്നതായി ഡൽഹി ഹൈക്കോടതി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ലുലു ഗ്രൂപ്പിനും ചെയർമാൻ എം എ യൂസഫലിക്കുമെതിരായ അപകീർത്തികരമായ ഉള്ളടക്കം അടങ്ങിയ എല്ലാ വീഡിയോകളും വാർത്തകളും പിൻവലിക്കാൻ ഷാജൻ സ്‌കറിയയോട് ഡൽഹി ഹൈക്കോടതി നിർദേശിച്ചു. ഷാജൻ സ്‌കറിയക്ക് ഹൈക്കോടതി സമൻസ് അയച്ചിട്ടുണ്ട്. അതിന് പിന്നാലെ വിഡിയോയ് നീക്കം ചെയ്യുകയും ചെയ്തു

More in Malayalam

Trending

Recent

To Top