മോഹൻലാലിന്റെ ദൃശ്യം ഹോളിവുഡിലേക്ക്; റീമേക്ക് അവകാശം പനോരമ സ്റ്റുഡിയോസ് സ്വന്തമാക്കി
മോഹന്‍ലാല്‍ ജീത്തു ജോസഫ് കൂട്ടുകെട്ടിലൊരുങ്ങിയ ‘ദൃശ്യം’ ഇതിനോടകം തന്നെ വിവിധ ഇന്ത്യന്‍ ഭാഷകളിലേയ്ക്ക് റീമേക്ക് ചെയ്തുകഴിഞ്ഞു . ‘ദൃശ്യം’ ഒന്നും രണ്ടും ഭാഗങ്ങള്‍ക്ക് ലോകമെമ്പാടും വലിയ ആരാധകരാണ്.ആദ്യഭാഗമായ ദൃശ്യം ഇന്ത്യയിലെ മിക്കവാറും എല്ലാ പ്രധാന ഭാഷകളിലേക്കും ചൈനീസ് ഉൾപ്പെടെയുള്ള ചില പ്രധാന വിദേശ ഭാഷകളിലേക്കും റീമേക്ക് ചെയ്തു കഴിഞ്ഞു. ദൃശ്യം 2 അടുത്തിടെ തെലുങ്ക്, ഹിന്ദി ഭാഷകളിലേക്ക് റീമേക്ക് ചെയ്യുകയും അജയ് ദേവ്ഗൺ അഭിനയിച്ച ബോളിവുഡ് പതിപ്പ് വൻ സാമ്പത്തിക വിജയമായി മാറുകയും ചെയ്തു.
‘ദൃശ്യം 1′, 2 ഭാഗങ്ങള്‍ ഇംഗ്ലീഷിലേയ്‌ക്കും മറ്റ് വിദേശ ഭാഷകളിലേയ്‌ക്കും റീമേക്ക് ചെയ്യുമെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. ദൃശ്യത്തിന്റെ റീമേക്ക് അവകാശം പനോരമ സ്റ്റുഡിയോസ് സ്വന്തമാക്കി എന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ. ഫെബ്രുവരി 8നാണ് പനോരമ സ്‌റ്റുഡിയോസ് ഇന്‍റര്‍നാഷണല്‍ ലിമിറ്റഡ്, ദൃശ്യം ഒന്നും രണ്ടും ഭാഗങ്ങള്‍ ഇംഗ്ലീഷിലേയ്‌ക്കും മറ്റ് ഇംഗ്ലീഷ് ഇതര ഭാഷകളിലേക്കും റീമേക്ക് ചെയ്യാനുള്ള അവകാശം നേടിയത്. കൊറിയന്‍, ജാപ്പനീസ് ഭാഷകളിലും, ഹോളിവുഡിലും ചിത്രം നിര്‍മിക്കാനുള്ള ചര്‍ച്ചകളിലാണ് ഞങ്ങള്‍’- പനോരമ സ്‌റ്റുഡിയോസ് പ്രസ്‌താവനയില്‍ വ്യക്തമാക്കി.
ട്രേഡ് അനലിസ്റ്റ് തരണ്‍ ആദര്‍ശും ഇതേക്കുറിച്ച് ട്വീറ്റ് ചെയ്‌തിട്ടുണ്ട്. ദൃശ്യം ഒന്നും രണ്ടും ഭാഗങ്ങള്‍ എല്ലാ വിദേശ ഭാഷകളിലേക്കും റീമേക്ക് ചെയ്യും. പനോരമ സ്‌റ്റുഡിയോസ് ആണ് റീമേക്ക് റൈറ്റ്‌സ് സ്വന്തമാക്കിയിരിക്കുന്നത്. ഫിലിപ്പീനോ, സിംഹള, ഇന്തോനേഷ്യന്‍ എന്നീ ഭാഷകള്‍ ഒഴികെ ഇംഗ്ലീഷ് ഉള്‍പ്പടെയുള്ള മറ്റ് വിദേശ ഭാഷകളില്‍ ചിത്രം റീമേക്ക് ചെയ്യും.ഇന്തോനേഷ്യൻ, ചിത്രത്തിന്റെ ഒന്നിലധികം ഭാഷാ അവകാശങ്ങൾ ചേർത്ത്, ദൃശ്യം 2 ന്റെ ചൈനീസ് ഭാഷാ റീമേക്കിന്റെ അവകാശവും നേടിയിട്ടുണ്ട്.
‘ദൃശ്യം 1’ തിയേറ്റര്‍ റിലീസ് ആയിരുന്നെങ്കില്‍ ‘ദൃശ്യം 2’ ഡയറക്‌ട് ഒടിടി റിലീസ് ആയാണ് പ്രേക്ഷകര്‍ക്ക് മുമ്പിലെത്തിയത്. ഡിസ്‌നി പ്ലസ് ഹോട്ട്‌സ്‌റ്റാറിലൂടെയായിരുന്നു ‘ദൃശ്യം 2’ റിലീസ്. 2022ല്‍ റിലീസായ ‘ദൃശ്യം 2’ ഹിന്ദി റിലീസിന് 250 കോടിയാണ് ഇന്ത്യന്‍ ബോക്‌സ് ഓഫിസില്‍ നിന്നും ലഭിച്ചത്. ജീത്തു ജോസഫ് സംവിധാനം ചെയ്‌ത ചിത്രത്തില്‍ മോഹന്‍ലാലിനെ കൂടാതെ മീന, എസ്‌തര്‍ അനില്‍, അന്‍സിബ ഹസന്‍, ആശ ശരത് തുടങ്ങിയവരാണ് വേഷമിട്ടത്. തന്‍റെ കുടുംബത്തെ രക്ഷിക്കാന്‍ ഏതറ്റം വരെയും പോകുന്ന ഒരു അച്ഛന്‍റെ കഥയായിരുന്നു ചിത്രം. തമിഴ്, തെലുഗു, ഹിന്ദി എന്നീ ഭാഷകളിലാണ് ആദ്യ ഭാഗം ചിത്രം റീമേക്ക് ചെയ്‌തത്.
അടുത്തിടെ ഒരു അഭിമുഖത്തിൽ, സംവിധായകൻ ജീത്തു ജോസഫ് മൂന്നാം ഭാഗത്തിന്റെ സാധ്യതകളെക്കുറിച്ച് താൻ ശരിക്കും ചിന്തിക്കുകയാണെന്ന് സ്ഥിരീകരിച്ചു. ക്ലൈമാക്‌സിനെ കുറിച്ച് തനിക്ക് ധാരണയുണ്ടെന്നും, എന്നിരുന്നാലും, തന്റെ മറ്റ് പ്രൊഫഷണൽ പ്രതിബദ്ധതകളുമായി തിരക്കിലായതിനാൽ ഇതുവരെ ഒരു ഉറച്ച കഥാഗതി വികസിപ്പിക്കാൻ കഴിഞ്ഞില്ല എന്നും വ്യക്തമാക്കി. ഉടൻ ആരംഭിക്കാൻ സാധ്യതയില്ലെന്നും എങ്കിലും ശരിയായ സമയത്ത് അത് സംഭവിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
