Malayalam
ദിലീപിനോട് ബൈജുവിന് വൈരാഗ്യം ഉണ്ട്. അതിന് കാരണം ഇത്; തുറന്ന് പറഞ്ഞ് സജി നന്ത്യാട്ട്
ദിലീപിനോട് ബൈജുവിന് വൈരാഗ്യം ഉണ്ട്. അതിന് കാരണം ഇത്; തുറന്ന് പറഞ്ഞ് സജി നന്ത്യാട്ട്
മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപിന്റെ പേരും ഉയർന്ന് വന്നതിന് പിന്നാലെയാണ് നല്ലൊരു ശതമാനം പേരും ദിലീപിനെതിരെ തിരിഞ്ഞത്. ഇപ്പോഴും നടി കേസിനു പിന്നാലെ പരക്കം പാഞ്ഞുകൊണ്ടിരിക്കുകയാണ് ദിലീപ്. കേസിന് പിന്നാലെ പലരും ദിലീപിനെ പിന്തുണച്ച് കൊണ്ടും എതിർത്തുകൊണ്ടും രംഗത്തെത്തിയിരുന്നു. അതിലൊരാളാണ് നിർമാതാവ് സജി നന്ത്യാട്ട്.
നടിയെ ആക്രമിച്ച കേസിൽ ദിലീപ് നൂറ്റൊന്ന് ശതമാനം നിരപരാധിയാണ് എന്നാണ് സജി നന്ത്യാട്ട് അവകാശപ്പെടുന്നത്. ബൈജു കൊട്ടാരക്കരയ്ക്ക് ദിലീപിന് എതിരെ സംസാരിക്കാൻ കാരണം അദ്ദേഹത്തോടുളള വൈരാഗ്യം ആണെന്നും സജി നന്ത്യാട്ട് പറയുന്നു. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബൈജു കൊട്ടാരക്കരയുടെ ആദ്യഭാര്യ തന്റെ വീടിന് തൊട്ടടുത്തായിരുന്നു. വ്യക്തിപരമായ ബൈജുവുമായി യാതൊരു പ്രശ്നവും ഇല്ല. ബൈജുവിന് തന്നോടും പ്രശ്നമില്ല. മറിച്ച് താൻ ദിലീപിന്റെ ഭാഗത്ത് നിന്ന് സംസാരിക്കുന്നു, ബൈജു ദിലീപിന് എതിരെ സംസാരിക്കുന്നു. അതാണുളളത്. പിന്നെ ബൈജു തനിക്കെതിരെ ഇല്ലാത്ത ആരോപണങ്ങൾ ഉന്നയിച്ചിട്ടുണ്ട്. താൻ പോലും ഞെട്ടിപ്പോയി.
അടുത്ത ആളുകൾക്കേ നമ്മളെ അറിയുകയുളളൂ. പുറത്തുളള ആളുകൾ ഇതൊക്കെ കേൾക്കുമ്പോൾ തെറ്റിദ്ധരിക്കും. ബൈജു ഇല്ലാക്കഥ പറയുന്നു. അത് ബൈജുവിന്റെ ഒരു രീതിയാണ്. 400 കിലോമീറ്റർ അകലെ ഇരുന്ന് കൊണ്ട് പല്ലിടിച്ച് കൊഴിക്കും എന്നൊക്കെയുളള വീരവാദങ്ങളൊക്കെ ഉണ്ട്.
തന്നോട് വ്യക്തിപരമായി ബൈജുവിന് വിരോധം ഉണ്ടാകാനുളള ഒരു കാര്യവും ഇല്ല. ആകെ ഉളള കാരണം ദിലീപിന് വേണ്ടി സംസാരിച്ചു എന്നുളളതാണ്. ദിലീപിനോട് ബൈജുവിന് വൈരാഗ്യം ഉണ്ട്. അതിന് കാരണം ബൈജുവും വിനയനും ഒക്കെ ചേർന്നുളള മാക്ട പിളർത്തിയാണ് ഫെഫ്ക ഉണ്ടാകുന്നത്. അതിന് ദിലീപ് ഒരു കാരണക്കാരൻ ആണ്. അങ്ങനെ ബൈജുവിനൊക്കെ മലയാള സിനിമയിലുണ്ടായിരുന്ന മേധാവിത്വവും സ്വാധീനവും ഒക്കെ ഇല്ലാതായി. അപ്പോൾ സ്വാഭാവികമായും ദിലീപിനോട് ദേഷ്യം ഉണ്ടാകും. അത് ഏത് മനുഷ്യനും ഉണ്ടാകും.
നമ്മുടെ ഭരണഘടന പറയുന്നത് ആയിരം കുറ്റവാളികൾ രക്ഷപ്പെട്ടാലും ഒരു നിരപരാധി പോലും ശിക്ഷിക്കപ്പെടരുത് എന്നാണ്. ദിലീപ് നിരപരാധിയാണ് എന്ന് താൻ നൂറ്റൊന്ന് ശതമാനം വിശ്വസിക്കുന്നു. ദിലീപ് രണ്ട് കല്യാണം കഴിച്ചു എന്ന് പറയുന്നു. 8 കല്യാണം കഴിച്ചവൻ ആണ് 2 കല്യാണം കഴിച്ചവനെ കുറ്റം പറയുന്നത്. തന്റെ കാലിലെ മന്ത് മൂടിയിട്ടിട്ട് മറ്റവനെ മന്താ എന്ന് വിളിക്കുന്നതിന് തുല്യമാണത്. അത് ഓരോരുത്തരുടെ ജീവിതത്തിലുളള കാര്യമാണ്. ജീവിതത്തിൽ പലർക്കും പല സംഭവങ്ങളും ഉണ്ടാകും. ഇല്ലാക്കഥകൾ പറഞ്ഞുണ്ടാക്കുകയാണ്.
ദിലീപുമായി വലിയ അടുപ്പം ഇല്ലെങ്കിലും ദിലീപിന്റെ മനസാക്ഷി സൂക്ഷിപ്പുകാരായ ആളുകളുമായി നല്ല ബന്ധമാണ്. മോഹൻലാൽ ഇന്നലെ വീട്ടിൽ നിന്ന് പോയേ ഉളളൂ എന്നൊക്കെ ചിലർ ചുമ്മാ പറയും. താൻ ഉളള കാര്യം അത് പോലെ പറയും. തനിക്ക് ഇത്തരം കാര്യങ്ങളിലൊന്നും പുളകം കൊളളാറില്ല. ആരാധിക്കുന്നത് പ്രകൃതിയെ മാത്രമാണ്. മറ്റുളളവരെ എല്ലാം സഹജീവികളായി മാത്രമാണ് കാണുന്നത്. പ്രകൃതിയാണ് വായുവും വെള്ളവും സൂര്യപ്രകാശവും നൽകുന്നത്. അങ്ങനെ ജീവിക്കുന്ന ആളാണ്. അതുകൊണ്ട് ഇന്ന ആളുമായി ഭയങ്കര ബന്ധമാണ് എന്നൊന്നും പറയാറില്ല. ദിലീപുമായി അങ്ങനെ വലിയ ബന്ധം ഒന്നും ഇല്ല, സജി നന്ത്യാട്ട് പറഞ്ഞു..
കഴിഞ്ഞ ദിവസം, ദിലീപ് അറസ്റ്റിലായ ദിവസം താൻ ഉറങ്ങിയിട്ടില്ലെന്നും സജി നന്ത്യാട്ട് പറഞ്ഞിരുന്നു. ദിലീപിന്റെ കേസിൽ കോടതിയിൽ നിന്ന് വലിയ താമസം ഇല്ലാതെ വിധി വരും. 2000ത്തോളം തെളിവുകൾ, 261 സാക്ഷികൾ ഒക്കെ ഉണ്ട്. ഒരാളെ ശിക്ഷിക്കാൻ ഒരു തെളിവ് മതി. സാമാന്യ ബുദ്ധിയുളളവർക്ക് അറിയാം, ഒരാളെ ശിക്ഷിക്കാൻ ഒരു സാക്ഷി മതി. ഈ കേസിൽ ഇത്രയും സാക്ഷികളും ഇത്രയും ശാസ്ത്രീയ തെളിവുകളും ഉണ്ട്. അതിൽ തന്നെ ഒരു ദുരൂഹത മണക്കുന്നുണ്ട്.
തന്റെ വിശ്വാസം ദിലീപ് ഈ കേസിൽ നൂറ്റൊന്ന് ശതമാനം നിരപരാധിയാണ് എന്ന് വിധി വരും. അന്ന് താൻ ചാനലിൽ വരും. ചില കാര്യങ്ങൾ പറയും. ഉഗ്രൻ സാധനങ്ങളാണ്.. ഇത്രയും നാൾ ചില കാര്യങ്ങൾ പൊതുമധ്യത്തിൽ പറയാൻ ചില പരിമിതികളുണ്ട്. കോടതിയിൽ നിക്കുന്ന കാര്യങ്ങൾ പറയുമ്പോൾ പരിമിതികളുണ്ട്. മാത്രമല്ല സ്ത്രീകൾക്ക് എതിരെയുളള കാര്യങ്ങൾ പറയുമ്പോൾ സൂക്ഷിച്ചില്ലെങ്കിൽ നമ്മൾ കുരുങ്ങും. വിധി വരുന്ന അന്ന് പറയും എന്തുകൊണ്ടാണ് ദിലീപ് ഈ കേസിൽ എങ്ങനെ അകപ്പെട്ടു എന്നത്.
എറണാകുളത്ത് വെച്ച് നിർമ്മാതാക്കളും വിതരണക്കാരും ഒക്കെയുളള യോഗത്തിൽവെച്ചാണ് യഥാർത്ഥ സംഭവം എന്താണെന്ന് മനസ്സിലായത്. അന്ന് ഈ സംഭവം കത്തി നിൽക്കുകയാണ്. യോഗം ചേരുന്ന ഹാളിന് മുന്നിൽ മാധ്യമപ്രവർത്തകർ കാത്ത് നിൽക്കുന്നുണ്ട്. താൻ പുറത്തേക്ക് ചെന്ന് പൊട്ടിത്തെറിച്ച് കാര്യങ്ങൾ പറഞ്ഞു. അന്ന് വൈകിട്ട് തന്നെ ചാനലുകൾ ചർച്ചയ്ക്ക് വിൡു. അതിന് ശേഷം ഒരു യാത്ര ആയിരുന്നു. ദിവസം 8 മണിക്കൂറോളമൊക്കെ ആയിരുന്നു ചാനൽ ചർച്ചകളിൽ പങ്കെടുത്ത് കൊണ്ടിരുന്നത്.
ദിലീപ് അറസ്റ്റിലായ ദിവസം തനിക്ക് ഉറക്കം വന്നില്ല. കാരണം അത് വരെ ഈ വിഷയത്തിൽ തനിക്കൊപ്പം നിൽക്കണോ വേണ്ടയോ എന്ന് സംശയിച്ച് നിന്ന വീട്ടുകാർ അന്ന് തന്നെ തള്ളിപ്പറഞ്ഞു. തന്റെ രണ്ട് ആൺ മക്കൾ ഒരാഴ്ച കോളേജിൽ പോയില്ല. കാരണം സജി നന്ത്യാട്ടിന്റെ മക്കളല്ലേ എന്ന ചോദ്യം കാരണം. അന്ന് വൈകിട്ട് ചാനലുകാർ മൊത്തം തന്നെ വാരി അലക്കുകയായിരുന്നു. അലുമിനിക്കലത്തിന്റെ മേലെ പാണ്ടിലോറി കയറിയ അവസ്ഥ ആയിരുന്നു തന്റെത്.
തന്റെ വ്യക്തിപരമായ ഒരു പ്രശ്നം അല്ലാതിരുന്നിട്ട് കൂടി അത് തന്നിലേക്ക് ആവാഹിച്ചു. അന്ന് തനിക്ക് ഉറക്കം വന്നില്ല.ദിലീപിന് പോലും അത്ര പ്രശ്നം ഉണ്ടായിട്ടുണ്ടാവില്ല. ദിലീപ് അറസ്റ്റ് ചെയ്യപ്പെട്ട രാത്രി ഭയങ്കരം ആയിരുന്നു. പക്ഷേ ഇക്കാര്യം ദിലീപിനോട് പോലും പറഞ്ഞിട്ടില്ല. ഇടയ്ക്ക് കാണാറുണ്ട്, അടുത്ത് നിൽക്കാറുണ്ട്. പക്ഷേ ഇതുവരെ ഇതൊന്നും പറഞ്ഞിട്ടില്ല. പറയേണ്ട കാര്യമില്ല. പറയുന്നത് എന്തെങ്കിലും കിട്ടാനായിരിക്കണം. അതിന്റെ ആവശ്യമില്ല. അദ്ദേഹം മനസ്സിലാക്കുന്നെങ്കിൽ മനസ്സിലാക്കട്ടെ. ആരിൽ നിന്നും നമുക്ക് നന്ദിയൊന്നും പ്രതീക്ഷിക്കാനില്ല.
ദിലീപിന്റെ ഹോട്ടലുകൾ അടിച്ച് പൊട്ടിച്ചത് പോലെ തന്റെ കോളേജിന്റെ പരസ്യ ബോർഡുകൾ നശിപ്പിച്ച് കളഞ്ഞു. ഇതൊന്നും ആരോടും പറഞ്ഞിട്ടില്ല. ആരുടെ സഹതാപവും ആവശ്യമില്ല. നമ്മളുടെ ജീവിതം ചെറുതാണ്. അതിൽ ഒന്ന് അടയാളപ്പെടുത്തിപ്പോകുക എന്നതാണ്, സത്യം പറയുക എന്നതാണ് എന്നും സജി നന്ത്യാട്ട് പറഞ്ഞു.
അതേസമം, കഴിഞ്ഞ ദിവസവും ദിലീപ് നിരപരാധിയാണെന്ന് അദ്ദേഹം ആവർത്തിച്ചിരുന്നു. ദിലീപിനെ ചിലർ കുരുക്കിയതാണെന്നും സജി നന്ത്യാട്ട് പറഞ്ഞിരുന്നു. നടിയെ ആക്രമിക്കപ്പെട്ട കേസിൽ ദിലീപിലേക്ക് കാര്യങ്ങൾ വന്നു. എറണാകുളത്ത് ഇതുമായി ബന്ധപ്പെട്ടവരെല്ലാം ഇരിപ്പുണ്ട്. നല്ലൊരു പണി ദിലീപിന് കൊടുത്തിട്ടുണ്ടെന്ന് എനിക്ക് ബോധ്യപ്പെട്ടു. ഞാൻ ആ റൂമിലിരുന്ന് എല്ലാം കേട്ട് കൊണ്ടിരിക്കുകയാണ്. ഞാൻ ആ റൂമിൽ ഇരിക്കുന്ന കാര്യം ഇവർക്കറിയില്ല. ഇവരെല്ലാം ഇരുന്ന് യഥാർത്ഥ സംഭവം പറയുന്നു. ആ സമയത്ത് ആർക്കും ദിലീപിനെ സപ്പോർട്ട് ചെയ്യാൻ പറ്റില്ല. കാരണം കേരള സമൂഹത്തിൽ 99 ശതമാനവും എതിരാണ്.
ഒപ്പം ഇൻഡസ്ട്രി മൊത്തവും. ദിലീപിന്റെ മനസാക്ഷി സൂക്ഷിപ്പുകാരും വലം കെെകളും പോലും പേടിച്ച് പോയി. ഞാൻ ഒറ്റയ്ക്ക് തിരി നാളമായി കയറി വന്നപ്പോൾ ഞാൻ പണം വാങ്ങിയിട്ടുണ്ടെന്ന് ആൾക്കാർ പറഞ്ഞു. അങ്ങനെയെങ്കിൽ പൊലീസ് എന്നെ കൊണ്ടുപോയെനെ. ദിലീപിന്റെ ഡേറ്റിന് വേണ്ടിയാണെന്നും പറഞ്ഞു. അതിന് ഞാൻ ചാനലിൽ പോകേണ്ട കാര്യമില്ല. ദിലീപുമായി ഇടയ്ക്ക് കാണാറുണ്ട് എന്നല്ലാതെ അടുത്ത സൗഹൃദം താനുമായി ഇല്ലെന്ന് സജി നന്ത്യാട്ട് പറയുന്നു.
ദിലീപിനടുത്തോ കാവ്യ മാധവനടുത്തോ അനിയനും അളിയനുമടുത്തോ ഞാൻ ഇന്ന് വരെ പോയിട്ടില്ല. എനിക്കതിന്റെ ആവശ്യമില്ല. ഒരാൾക്ക് ഉപകാരം ചെയ്തെന്ന് വെച്ച് അതിലൂടെ നേട്ടമുണ്ടാക്കണമെന്ന് താൻ ആഗ്രഹിക്കുന്നില്ലെന്നും സജി നന്ത്യാട്ട് പറയുന്നു. ദിലീപിനെതിരെ ഗൂഡാലോചന നടന്നെന്ന് പറയുന്നു സജി നന്ത്യാട്ട് കോടതിയിലുള്ള കേസായതിനാൽ ഇതേക്കുറിച്ച് സംസാരിക്കുന്നില്ലെന്നും പറയുന്നുണ്ട്. അധികം താമസിക്കാതെ വിധി വരും.
ദിലീപ് നിരപരാധിയാണെന്ന് വിധി വരുമെന്ന് വിശ്വസിക്കുന്നു. അന്ന് താൻ ചാനൽ ചർച്ചകളിൽ ഇതേക്കുറിച്ച് തുറന്ന് സംസാരിക്കുമെന്നും നിർമാതാവ് വ്യക്തമാക്കി. സിനിമാ സംബന്ധമായി ഹാളിൽ വെച്ച് നടന്ന ചർച്ച കേട്ടപ്പോഴാണ് ദിലീപ് കുറ്റക്കാരനല്ലെന്ന് മനസിലായതെന്നും സജി നന്ത്യാട്ട് പറയുന്നുണ്ട്. ദിലീപ് അറസ്റ്റ് ചെയ്യപ്പെട്ട അന്ന് വേണ്ടപ്പെട്ടവർ പോലും തന്നെ തള്ളിപ്പറഞ്ഞു. എന്റെ മോന് കോളേജിൽ പോലും പോകാൻ പറ്റാത്ത അവസ്ഥ വന്നു.
എന്റെ സ്ഥാപനത്തിന്റെ ഫ്ലക്സുകൾ നശിപ്പിച്ചു. ദിലീപ് ജയിലിൽ നിന്നും ഇറങ്ങിയ ശേഷം എന്നെ വിളിച്ചിട്ടുണ്ട്. അമ്മ മരിച്ചപ്പോൾ ആദ്യം വരുന്നത് ദിലീപിന്റെ കോളാണ്. 9.16 നാണ് എന്റെ അമ്മ മരിച്ചത്. 9. 18 ന് ദിലീപിന്റെ കോൾ വന്നു. മകന്റെ കല്യാണത്തിന് ദിലീപിനെ വിളിച്ചിരുന്നില്ല. സഹോദരൻ അനൂപിനെ വിളിച്ചു. എന്നെ കണ്ടപ്പോൾ അനൂപിന്റെ ഭാര്യ കരഞ്ഞു.
മകന്റെ വിവാഹത്തിന് ക്ഷണിച്ചു. ദിലീപിനെ ഞാൻ മനപ്പൂർവം വിളിച്ചില്ല. എന്നാൽ കല്യാണത്തിന് കാവ്യ മാധവനെയുൾപ്പെടെ കൂട്ടി ദിലീപ് വന്നു. ദിലീപ് ബോംബെയിലെ ഷൂട്ടിംഗിൽ നിന്നും അവധി വാങ്ങിയതാണ്. കാവ്യ താമസിക്കുന്നത് മദ്രാസിൽ. മദ്രാസിൽ പോയി കാവ്യയെ കൂട്ടിക്കൊണ്ട് വന്നു. അതല്ലേ സ്നേഹം എന്നും സജി നന്ത്യാട്ട് ചോദിക്കുന്നു.
