Connect with us

യുവതിയോടു ഫോണിൽ അശ്ലീലം പറഞ്ഞെന്ന പരാതിയിൽ നടൻ വിനായകനു ജാമ്യം!

Malayalam

യുവതിയോടു ഫോണിൽ അശ്ലീലം പറഞ്ഞെന്ന പരാതിയിൽ നടൻ വിനായകനു ജാമ്യം!

യുവതിയോടു ഫോണിൽ അശ്ലീലം പറഞ്ഞെന്ന പരാതിയിൽ നടൻ വിനായകനു ജാമ്യം!

യുവതിയോടു ഫോണിൽ അശ്ലീലം പറഞ്ഞെന്ന പരാതിയിൽ നടൻ വിനായകനു ജാമ്യം. പൊതുപ്രവർത്തകയായ കോട്ടയം സ്വദേശിയാണു പരാതിക്കാരി. ഒരു ചടങ്ങിലേക്കു ക്ഷണിക്കാൻ 2019 ഏപ്രിൽ 18നു കൽപറ്റയിൽ നിന്നു ഫോണിൽ ബന്ധപ്പെട്ടപ്പോൾ വിനായകൻ അശ്ലീലം പറയുകയും അപമാനിക്കുകയും ചെയ്തുവെന്നാണു കേസ്.യുവതിയുടെ മൊഴി പൊലീസ് നേരത്തെ രേഖപ്പെടുത്തിയിരുന്നു. റെക്കോർഡ് ചെയ്ത വിനായകന്റെ ഫോൺ സംഭാഷണവും പൊലീസിന് യുവതി നൽകിയിരുന്നു.

‘ഒത്തുതീർ‌പ്പ് നടന്നിട്ടില്ല’; പീഡനക്കേസിൽ ബിനോയിക്ക് എതിരെ കുറ്റപത്രം നൽകും.കൽപറ്റ പൊലീസ് വിനായകനെ അറസ്റ്റ് ചെയ്ത് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടിരുന്നു. 4 മാസത്തെ അന്വേഷണത്തിനു ശേഷമാണു ജില്ലാ സെഷൻസ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. അശ്ലീലച്ചുവയോടെയും, സ്ത്രീത്വത്തെ അധിക്ഷേപിക്കുന്ന വിധത്തിലും സംസാരിച്ചതിനു പരമാവധി ഒരു വർഷം വരെ തടവു ലഭിക്കാവുന്ന കുറ്റങ്ങളാണു ചുമത്തിയത്.

നടന്‍ തെറ്റ് സമ്മതിച്ചെന്ന് കല്‍പറ്റ പൊലീസിന്റെ കുറ്റപത്രത്തിലുണ്ട്. ഫോണിലൂടെയുളള സംഭാഷണമായതിനാല്‍ സൈബര്‍ തെളിവുകളടക്കം ശേഖരിച്ചാണ് പൊലീസ് കുറ്റപത്രം തയ്യാറാക്കിയത്. കേസില്‍ ജാമ്യമെടുക്കാനായി വിനായകന്‍ ഇന്ന് നേരിട്ട് കോടതിയിലെത്തിയിരുന്നു. കല്‍പറ്റ ജില്ലാ മജിസ്റ്ററേറ്റ് കോടതിയാണ് വിനായകന് ജാമ്യം അനുവദിച്ചത്.

about vinayakan

More in Malayalam

Trending

Recent

To Top