മമ്മൂട്ടിക്കും മോഹൻലാലിനും ഒപ്പം ജഗതി വീണ്ടും…
Published on

കാറപകടത്തിനുശേഷം വിശ്രമത്തിലായിരുന്ന ജഗതി ശ്രീകുമാര്‍ 7 വര്‍ഷത്തിനുശേഷം വീണ്ടും വെള്ളിത്തിരയിലേക്ക് മടങ്ങി വരുന്ന വാര്‍ത്ത നാളുകള്‍ക്ക് മുമ്പ് ഏറെ സന്തോഷത്തോടെയാണ് നാം ഏവരും കേട്ടത്. ആ കാത്തിരിപ്പിന് വിരാമം കുറിച്ച് അദ്ദേഹം വീണ്ടും ക്യാമറയ്ക്കു മുന്നിലെത്തിയത് ഏവരും ആഘോഷമാക്കിയിരിക്കുകയാണ്. ജഗതിയുടെ മകന് രാജ്കുമാര് ആരംഭിച്ച ‘ജഗതി ശ്രീകുമാര്‍ എന്റര്‍ടെയ്ൻമെന്റ്സ്’ എന്ന പുതിയ കമ്പനി നിര്‍മിച്ച പരസ്യത്തിലൂടെയാണ് ജഗതി സിനിമാലോകത്തേക്കുള്ള തിരിച്ചുവരവ് യാഥാര്‍ത്ഥ്യമാക്കിയിരിക്കുന്നത്.
ജഗതി തിരിച്ചെത്തുന്ന സില്‍വര്‍ സ്റ്റോം വാട്ടര്‍ തീം പാര്‍ക്കിന്റെ പരസ്യചിത്രം മമ്മൂട്ടിയും മോഹന്‍ലാലും ചേര്‍ന്ന് ഇന്ന് റിലീസ് ചെയ്തിരിക്കുകയാണ്. നിരവധി പരസ്യ ചിത്രങ്ങള്‍ ഒരുക്കിയിട്ടുള്ള സിധിനാണ് പരസ്യം സംവിധാനം ചെയ്തിരിക്കുന്നത്. ‘ജഗതി ശ്രീകുമാര്‍ എന്റര്‍ടെയ്ൻമെന്റ്സ്’ എന്ന കമ്പനിയുടെ ലോഞ്ചും ചടങ്ങില്‍ നടന്നു.
വേദിയിൽ ജഗതിയെ സാക്ഷിയാക്കിയാണ് മലയാളത്തിന്റെ സൂപ്പര്‍ താരങ്ങളായ മമ്മൂട്ടിയും മോഹന്‍ലാലും വേദിയിലെ സ്ക്രീനില്‍ പരസ്യചിത്രം റിലീസ് ചെയ്തത്. ജഗതിയെന്നാൽ പൊട്ടിച്ചിരി മാത്രമായിരുന്നില്ല, എല്ലാ വികാരങ്ങളുടെയും വിളനിലമായിരുന്നുവെന്ന് ചടങ്ങിൽ മമ്മൂട്ടി പറഞ്ഞു. ജഗതി എന്നാല്‍ എന്നും എന്റര്ടെയ്ൻമെന്റായിരുന്നുവെന്ന് മോഹന്‍ലാല്‍ പറഞ്ഞു. അമ്പിളിച്ചേട്ടന് അഭിനയിച്ചിട്ട് ഏഴു വര്‍ഷമായെങ്കിലും ഇന്നും എല്ലാ ദിവസവും മലയാളികള്‍ അദ്ദേഹത്തെ കണ്ടുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറയുകയുണ്ടായി.
mammootty-and-mohanlal-launches-jagathy-sreekumar-advt
കാലഭേദമില്ലാതെ തലമുറകൾ നെഞ്ചോടു ചേർക്കുന്ന ശബ്ദമായി മലയാളികളുടെ മനസിലിടം നേടിയ, മലയാളികളുടെ സ്വന്തം ഭാവ ഗായകൻ പി ജയചന്ദ്രൻ(80) അന്തരിച്ചു. ഇന്ന്...
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയ്ക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. പൾസർ സുനിയ്ക്ക് ജാമ്യം നല്‍കുന്നതിനെ സംസ്ഥാന...
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...
നടിയുടെ ലൈംഗിക പീഡന പരാതിയിൽ നടനും എംഎൽഎയുമായ എം മുകേഷിന് താത്കാലിക ആശ്വാസം. കേസിൽ അറസ്റ്റ് അടുത്ത മാസം മൂന്ന് വരെ...