
Actress
മണിച്ചിത്രത്താഴിന്റെ തമിഴ്, കന്നഡ റീമേക്കുകൾ ഇതുവരെ കണ്ടിട്ടില്ല ; അന്ന് അഭിനയിച്ചവർ ഒപ്പമില്ലല്ലാത്തത് വേദനയാണ്; ശോഭന
മണിച്ചിത്രത്താഴിന്റെ തമിഴ്, കന്നഡ റീമേക്കുകൾ ഇതുവരെ കണ്ടിട്ടില്ല ; അന്ന് അഭിനയിച്ചവർ ഒപ്പമില്ലല്ലാത്തത് വേദനയാണ്; ശോഭന

മലയാള സിനിമയിൽ ഹേറ്റേഴ്സ് ഇല്ലാത്ത ചിത്രങ്ങളുടെ കൂട്ടത്തിൽ ആദ്യം ഇടംപിടിക്കുന്ന സിനിമയാണ് മണിച്ചിത്രത്താഴ്. അന്നും ഇന്നും ഈ സിനിമയ്ക്ക് ആരാധകർ ഏറെയാണ്. മാത്രമല്ല വർഷങ്ങൾക്ക് ശേഷവും ഈ സിനിമ തിയേറ്ററിൽ എത്തിയപ്പോൾ ഉണ്ടായ ഓളം ചെറുതല്ല. മണിച്ചിത്രത്താഴ് സൂപ്പർ ഹിറ്റായതോടെ തമിഴ്, കന്നഡ റീമേക്കുകൾ നടത്തിയിരുന്നു. എന്നാൽ മലയാളത്തിനെ വെല്ലാൻ ആർക്കുമായില്ല.
അതേസമയം ‘ 31 വർഷങ്ങൾക്കുശേഷം മണിച്ചിത്രത്താഴ് റി സ്റ്റോർ ചെയ്ത് പുറത്തിറക്കിയിരുന്നു. കഴിഞ്ഞ ദിവസം ചെന്നൈയിലെ ലിസി ലക്ഷ്മി സ്റ്റുഡിയോയിലെ പ്രിവ്യൂ തിയറ്ററിൽ നടന്ന പ്രത്യേക പ്രദർശനത്തിനു നിരവധി താരങ്ങളും എത്തിയിരുന്നു. അതിൽ ഏറെ ശ്രദ്ധനേടിയത് ശോഭനയായിരുന്നു. ഇപ്പോഴിതാ സിനിമ കണ്ടിറങ്ങിയ ശേഷം മാധ്യമങ്ങളെ കണ്ട ശോഭനയുടെ വാക്കുകളാണ് വൈറലാകുന്നത്. ‘മണിച്ചിത്രത്താഴിന്റെ തമിഴ്, കന്നഡ റീമേക്കുകൾ ഇതുവരെ കണ്ടിട്ടില്ലെന്നാണ് ശോഭന പറയുന്നത്.
മാത്രമല്ല ‘ 31 വർഷങ്ങൾക്കുശേഷമാണ് ഇവർ ഈ സിനിമ റി സ്റ്റോർ ചെയ്ത് പുറത്തിറക്കിയിരിക്കുന്നത്. ‘മാം ഞാൻ ഈ സിനിമ നൂറും അൻപതും തവണ കണ്ടിട്ടുണ്ടെന്ന് പലരും തന്നോട് പറഞ്ഞിട്ടുണ്ടെന്നും ഈ സിനിമ താൻ മൂന്നാമത്തെ തവണയാണ് തിയറ്ററില്‍ കാണുന്നതെന്നുമാണ് ശോഭന പറയുന്നത്. ഇപ്പോഴും എനിക്ക് ഇത് അദ്ഭുതകരമായ അനുഭവമായിരുന്നെന്നും ഇതിനു പിന്നിൽ പ്രവർത്തിച്ചിരുന്നവരെല്ലാം ജീനിയസ് ആയ ആളുകളാണെന്നും നടി കൂട്ടിച്ചേർത്തു.
ഏറ്റവും എടുത്ത് പറയേണ്ടത് ഫാസിൽ സാറിനെ കുറിച്ചാണ്, ഫാസില്‍ സാറിനെക്കുറിച്ച് പറയാതെ വയ്യ. ഈ കാലഘട്ടത്തിലും ഈ സിനിമയ്ക്കൊരു പുതുമ കാണാമെന്നും അതാണ് ഫാസിൽ സാറിന്റെ പ്രത്യേകതയെന്നും നടി പറഞ്ഞു. മാത്രമല്ല ഇനി ഈ സിനിമയുടെ രണ്ടാം ഭാഗം വരണമെങ്കിൽ ഫാസില്‍ സർ തന്നെ ചിന്തിക്കണം. ഈ സിനിമ പല ഭാഷകളില്‍ റീമേക്ക് ചെയ്തിട്ടുണ്ടെങ്കിലും ചന്ദ്രമുഖിയും സൗന്ദര്യ അഭിനയിച്ച കന്നഡ റീമേക്കും കാണാൻ സാധിച്ചിട്ടില്ലെന്നും എന്നാൽ ഹിന്ദി റീമേക്ക് ആയ ഭൂൽ ഭുലയ്യ കണ്ടിരുന്നെന്നും ശോഭന വ്യക്തമാക്കി. പ്രിയദർശനായിരുന്നു ചിത്രം സംവിധാനം ചെയ്തത്. പ്രിയദർശൻ സർ വളരെ മനോഹരമായി തന്നെ ആ സിനിമ എടുത്തിട്ടുണ്ട്. കാരണം പ്രിയദർശൻ സർ അന്ന് അസിസ്റ്റന്റ് ആയി മണിച്ചിത്രത്താഴിൽ ജോലി ചെയ്തിരുന്നെന്ന് നടി ഓർമ്മിച്ചു.
എന്നാൽ റീ റിലീസ് സമയത്തും എനിക്കൊരു ദുഃഖമുണ്ടെന്നാണ് പിന്നീട് ശോഭന പറഞ്ഞത്. ഈ സിനിമയിൽ അഭിനയിച്ച പകുതി ആർട്ടിസ്റ്റുകളും മരിച്ചതാണ് തന്നെ വേദനിപ്പിക്കുന്നത്. ഈ സിനിമയിൽ അഭിനയിക്കുമ്പോൾ എനിക്ക് 22 വയസ്സായിരുന്നു. ഞങ്ങൾ വളരെ ചെറുപ്പത്തിൽ സിനിമയിലേക്ക് വന്നവരാണ്. അന്നൊക്കെ കോളജ് കാലം പോലെയായിരുന്നു സിനിമാ ജീവിതം. എന്റെ കോളജ് മേറ്റ്സും പ്രഫസർമാരും അവരായിരുന്നു. വർക്ക് ചെയ്തതെല്ലാം അവരെ കണ്ടാണ്. അവരിൽ നിന്നാണ് അറിവ് ലഭിച്ചതെന്നും അവർ ഇന്ന് ജീവനോടെയില്ലെന്ന വിഷമം തനിക്കുണ്ടെന്നും ശോഭന വേദനയോടെ പറഞ്ഞു.
പ്രേക്ഷകർക്കേറെ സുപരിചിതനാണ് നടൻ ഷൈൻ ടോം ചാക്കോ. അസിസ്റ്റന്റ് ഡയറക്ടറായി സിനിമയിൽ എത്തിയ താരം ചെറിയ ചെറിയ വേഷങ്ങളിലൂടെയാണ് അഭിനേതാവായും മുൻനിര...
മലയാളികളുടെ പ്രിയപ്പെട്ട താര ദമ്പതികളാണ് ഫഹദ് ഫാസിലും നസ്രിയയും. ഇരുവർക്കും ആരാധകരും ഏറെയാണ്. ഫഹദ് ഫാസിൽ സോഷ്യൽ മീഡിയയിൽ സജീവമല്ലെങ്കിലും നസ്രിയ...
ലോഹിതദാസ് സംവിധാനം ചെയ്ത നിവേദ്യം എന്ന ഒറ്റ ചിത്രത്തിലൂടെ മലയാളികളുടെ പ്രിയങ്കരിയായി മാറിയ നടിയാണ് ഭാമ. വിവാഹശേഷം സിനിമയിൽ നിന്നും ഇടവേളയെടുത്ത...
മലയാളികൾക്ക് സുപരിചിതയായ നടിയാണ് പാർവതി തിരുവോത്ത്. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ പാർവതിയുടെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. സിനിമാ...
2000കളിൽ മലയാളത്തിന്റെ ജനപ്രിയ നായികമാരിൽ ഒരാളായിരുന്നു മീര ജാസ്മിൻ. മലയാളത്തിൽ മാത്രമല്ല, തമിഴിലും തെലുങ്കിലുമെല്ലാം താരം നിറഞ്ഞ് നിന്ന കാലം. 2004ൽ...