‘ബിഗ് ലിറ്റില്‍ മര്‍ഡര്‍’ ഡോക്യുമെന്ററിയുടെ സംപ്രേക്ഷണം നിര്‍ത്തിവെയ്ക്കാന്‍ ഡല്‍ഹി ഹൈക്കോടതിയുടെ ഉത്തരവ്. നെറ്റ്ഫ്ലിക്സിലൂടെയാണ് ഇത് സംപ്രേക്ഷണം ചെയ്യുന്നത്. ഡല്‍ഹിയിലെ ഗുരുഗ്രാമില്‍ പ്രവര്‍ത്തിക്കുന്ന റയാന് ഇന്റര്‍നാഷണല്‍ സ്കൂള്‍ നല്കിയ പരാതിയിന്മേലാണ് കോടതിയുടെ നടപടി.
2017ല്‍ റയാന് ഇന്റര്‍നാഷണല്‍ സ്കൂള്‍ വിദ്യാര്‍ത്ഥിയായ ഏഴ് വയസുകാരന് മരിച്ച സംഭവത്തെ ആസ്പദമാക്കിയാണ് ഡോക്യുമെന്ററി. സ്കൂളിന്റെ ശുചിമുറിയിലാണ് വിദ്യാര്‍ത്ഥിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
ഡോക്യുമെന്ററിയില്‍ സ്കൂള്‍ കെട്ടിടങ്ങളുടെ ചിത്രവും സ്കൂളിനെ കുറിച്ചുള്ള പരാമര്‍ശങ്ങളുണ്ട്. ഇതിനെതിരെ സ്കൂള്‍ അധികൃതര്‍ കോടതിയെ സമീപിക്കുകയായിരുന്നു.
ഇതിനെത്തുടര്‍ന്നാണ് കോടതിയുടെ ഉത്തരവ്. സ്കൂളുമായി ബന്ധപ്പെട്ട എല്ലാ രംഗങ്ങളും പരാമര്‍ശങ്ങളും നീക്കിയ ശേഷം മാത്രമേ ബിഗ് ലിറ്റില്‍ മര്‍ഡര്‍ സംപ്രേക്ഷണം ചെയ്യുവാന്‍ സാധിക്കുകയുള്ളൂ എന്ന് ജസ്റ്റിസ് ജയന്ത് നാഥ് അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടു.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നടൻ ശിവകാർത്തികേയനും വെങ്കട് പ്രഭുവും ഒന്നിക്കുന്നു എന്ന വാർത്ത സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. ടൈം ട്രാവൽ ചിത്രത്തിനായി...
പ്രേക്ഷകർക്കേറെ സുപരിചിതയായ നടിയാണ് സുഹാസിനി. ഇപ്പോഴിതാ നടിയെ കുറിച്ച് നടൻ പാർത്ഥപൻ പറഞ്ഞ വാക്കുകളാണ് വൈറലായി മാറുന്നത്. ‘വെർഡിക്റ്റ്’ എന്ന ചിത്രത്തിന്റെ...
ഉണ്ണി മുകുന്ദൻ തന്നെ മർദിച്ചെന്നു ആരോപിച്ച് കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു മുൻ മാനേജർ രംഗത്ത് എത്തിയരുന്നത്. ടൊവിനോ തോമസ് ചിത്രം നരിവേട്ടയ്ക്ക്...