Connect with us

നെറ്റ്ഫ്‌ലിക്‌സ് ഡോക്യുമെന്ററി സീരീസ് സ്‌റ്റേ ചെയ്യണം; ആവശ്യവുമായി സിബിഐ

News

നെറ്റ്ഫ്‌ലിക്‌സ് ഡോക്യുമെന്ററി സീരീസ് സ്‌റ്റേ ചെയ്യണം; ആവശ്യവുമായി സിബിഐ

നെറ്റ്ഫ്‌ലിക്‌സ് ഡോക്യുമെന്ററി സീരീസ് സ്‌റ്റേ ചെയ്യണം; ആവശ്യവുമായി സിബിഐ

ഷീന ബോറ വധക്കേസിലെ മുഖ്യപ്രതി ഇന്ദ്രാണി മുഖര്‍ജിയെക്കുറിച്ചുള്ള നെറ്റ്ഫ്‌ലിക്‌സ് ഡോക്യുമെന്ററി സീരീസ് സ്‌റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് സിബിഐ ശനിയാഴ്ച മുംബൈയിലെ പ്രത്യേക കോടതിയില്‍ അപേക്ഷ നല്‍കി. ‘ദി ഇന്ദ്രാണി മുഖര്‍ജി സ്‌റ്റോറി: ദി ബരീഡ് ട്രൂത്ത്’ എന്ന ഡോക്യുസീരീസ് 25 കാരനായ ബോറയുടെ തിരോധാനത്തിന്റെ അണിയറക്കഥകളാണ് പരിശോധിക്കുന്നത്.

ഫെബ്രുവരി 23 ന് സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമായ നെറ്റ്ഫ്‌ലിക്‌സില്‍ പ്രീമിയര്‍ ചെയ്യാനിരിക്കുകയാണ് ഈ ഡോക്യുമെന്ററി സീരിസ്. പബ്ലിക് പ്രോസിക്യൂട്ടര്‍ സിജെ നന്ദോഡ് മുഖേന സമര്‍പ്പിച്ച അപേക്ഷയില്‍, നെറ്റ്ഫ്‌ലിക്‌സിന്റെ ഡോക്യുമെന്ററിയില്‍ പ്രതികളുടെയും കേസുമായി ബന്ധപ്പെട്ട വ്യക്തികളുടെയും ചില ഭാഗങ്ങളുണ്ടെന്നും. ഇത് കേസിനെ ബാധിക്കുമെന്നും അതിനാല്‍ സീരിസ് സ്‌റ്റേ ചെയ്യണമെന്നുമാണ് സിബിഐ കോടതിയോട് ആവശ്യപ്പെട്ടിരിക്കുന്നത്.

നിലവിലുള്ള വിചാരണയുടെ അവസാനം വരെ ഏതെങ്കിലും പ്ലാറ്റ്‌ഫോമില്‍ ഡോക്യുമെന്ററി പ്രക്ഷേപണം ചെയ്യരുതെന്നും സിബിഐ ആവശ്യപ്പെടുന്നു. സിബിഐയുടെ ഹര്‍ജിയില്‍ നെറ്റ്ഫ്‌ലിക്‌സിനും മറ്റുള്ളവര്‍ക്കും സിബിഐ പ്രത്യേക ജഡ്ജി എസ്പി നായിക് നിംബാല്‍ക്കര്‍ നോട്ടീസ് അയച്ചു. സിബിഐ ഹര്‍ജിയില്‍ വാദം കേള്‍ക്കുന്നത് ഫെബ്രുവരി 20ലേക്ക് മാറ്റി.

2012 ഏപ്രിലില്‍ ഇന്ദ്രാണി മുഖര്‍ജിയും അന്നത്തെ െ്രെഡവര്‍ ശ്യാംവര്‍ റായിയും മുന്‍ ഭര്‍ത്താവ് സഞ്ജീവ് ഖന്നയും ചേര്‍ന്ന് ബോറയെ (24) കാറില്‍ കഴുത്തറുത്ത് കൊലപ്പെടുത്തിയെന്നാണ് കേസ്. ഇന്ദ്രാണിയുടെ മുന്‍ ബന്ധത്തിലെ മകളായിരുന്നു ബോറ. 2015ല്‍ മറ്റൊരു കേസില്‍ അറസ്റ്റിലായതിന് പിന്നാലെ െ്രെഡവര്‍ ശ്യാംവര്‍ റായ് സംഭവം വെളിപ്പെടുത്തിയതോടെയാണ് ബോറയുടെ കൊലപാതകം പുറത്തറിഞ്ഞത്. 2015 ഓഗസ്റ്റില്‍ അറസ്റ്റിലായ ഇന്ദ്രാണിക്ക് 2022 മേയ് മാസം മുതല്‍ ജാമ്യത്തിലാണ്. കേസ് ഇപ്പോഴും വിചാരണയിലാണ്.

More in News

Trending

Recent

To Top