Malayalam
ഫിറോസ് സജ്നയെ തല്ലാന്‍ തുടങ്ങിയോ? ലൈവിൽ എത്തിയ സജ്നയോട് ആ ചോദ്യം! ഉത്തരം ഞെട്ടിച്ചു
ഫിറോസ് സജ്നയെ തല്ലാന്‍ തുടങ്ങിയോ? ലൈവിൽ എത്തിയ സജ്നയോട് ആ ചോദ്യം! ഉത്തരം ഞെട്ടിച്ചു
ബിഗ് ബോസില്‍ മത്സരിച്ചതോടെയാണ് സന്ധ്യ മനോജിനേയും മജ്സിയ ബാനുവിനേയുമൊക്കെ പ്രേക്ഷകര്‍ അടുത്തറിഞ്ഞത്. അതാത് മേഖലകളില്‍ കഴിവ് തെളിയിച്ച് മുന്നേറുകയായിരുന്നു ഇവരെല്ലാം.
അതിനിടയിലായിരുന്നു ഷോയിലേക്ക് എത്തിയത്. ഇതിന് പിന്നാലെയായിരുന്നു വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെയായിരുന്നു സജ്നയും ഫിറോസും ഷോയിലേക്ക് എത്തിയത്.
ബിഗ് ബോസ് മൂന്നാം സീസണിലെ ശ്രദ്ധേയരായ മല്‍സരാര്‍ത്ഥികളില്‍ ഒരാളായിരുന്നു സജ്ന ഫിറോസ്. ഒറ്റ മല്‍സരാര്‍ത്ഥി ആയിട്ടാണ് ഫിറോസിനൊപ്പം സജ്ന ഷോയില്‍ പങ്കെടുത്തത്. ബിഗ് ബോസില്‍ ഇത്തവണ കൂടുതല്‍ പ്രേക്ഷക പിന്തുണയുളള താരങ്ങള്‍ കൂടിയാണ് ഇവര്‍. ഫിറോസിനെ പോലെ കലാരംഗത്ത് തിളങ്ങിയ താരമാണ് സജ്നയും. ബിഗ് ബോസിന് മുന്‍പ് ഒരുമിച്ച് റിയാലിറ്റി ഷോകളില്‍ എല്ലാം പങ്കെടുത്തിട്ടുണ്ട് താരദമ്പതികള്‍.
നാളുകള്‍ക്ക് ശേഷം ഇവരെല്ലാം ഒരുമിച്ച് വിശേഷങ്ങള്‍ പങ്കുവെക്കുകയായിരുന്നു കഴിഞ്ഞ ദിവസം. കഴിഞ്ഞ ദിവസത്തെ ലൈവില്‍ മജ്സിയയ്ക്കൊപ്പം സജ്നയും സന്ധ്യയും എത്തിയിരുന്നു. ഇവര്‍ പങ്കുവെച്ച വിശേഷങ്ങള്‍ വൈറലായിക്കൊണ്ടിരിക്കുകയാണിപ്പോള്‍. ആരാധകരും ഇവരോട് ചോദ്യങ്ങള്‍ ചോദിച്ചെത്തിയിരുന്നു.
സജ്നയുടെ മുഖത്തെ പാടിനെക്കുറിച്ചായിരുന്നു എല്ലാവരും ചോദിച്ചത്. ഫിറോസ് സജ്നയെ തല്ലാന്‍ തുടങ്ങിയോ എന്നായിരുന്നു ചോദ്യം. സന്ധ്യ മനോജും ഇതേക്കുറിച്ച് ചോദിച്ചിരുന്നു. മജ്സിയ ബാനുവായിരുന്നു ആദ്യം ഈ ചോദ്യത്തിന് മറുപടി നല്‍കിയത്. സജ്ന ഇടയ്ക്ക് വീണിരുന്നു. അങ്ങനെയാണ് മുഖത്ത് പരിക്ക് പറ്റിയത്.
വീണത് തന്നെയാണോ അതോ പ്രാങ്ക് കളിച്ചതാണോയെന്നായിരുന്നു സന്ധ്യ പിന്നീട് ചോദിച്ചത്. ബിഗ് ബോസില്‍ പ്രാങ്ക് കളിച്ചത് ഓര്‍മ്മയുണ്ടോയെന്നും താരം ചോദിച്ചിരുന്നു. ഫിറോസ് അടിച്ചെന്ന് പറഞ്ഞായിരുന്നു അന്ന് എല്ലാവരേയും പറ്റിച്ചത്. ഇത് പ്രാങ്കല്ല, ശരിക്കും വീണതാണ്. കൈയ്യില്‍ എവിടെയെങ്കിലുമാണ് പരിക്കെങ്കില്‍ കുഴപ്പമില്ലായിരുന്നു. ഇത് മുഖത്തായിപ്പോയി.
ഒരു കമ്പി മുഖത്ത് ഉരഞ്ഞതാണ്, കണ്ണിലൊന്നും തട്ടാതിരുന്നത് ഭാഗ്യമായി. നല്ല മുറിവായിരുന്നുവെന്നായിരുന്നു സജ്ന പറഞ്ഞത്. അതിനിടയിലായിരുന്നു സജ്ന ഫിറോസിന്റെ പുതിയ വിശേഷത്തെക്കുറിച്ച് മജ്സിയ പറഞ്ഞത്. അവരുടെ വീട് പണി തുടങ്ങിയിരിക്കുകയാണ്. കുറച്ചുകൂടി നല്ല സ്ഥലത്തേക്ക് മാറുകയാണ് അവര്‍. എല്ലാവരും അവര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കണമെന്നും മജ്സിയ പറഞ്ഞിരുന്നു.