Connect with us

ഇത്ര വൈരാ​ഗ്യം എന്തിനാണ് ; സിനിമയുടെ വേഗത, കഥ പറയുന്ന രീതി ഇതൊക്കെ നമ്മൾ കണ്ടു പരിചയിച്ച, ശീലിച്ച സിനിമകളുടേതു പോലെ വേണമെന്ന് നിർബന്ധം പിടിക്കുന്നത് എന്തിനാണ് ; ലിജോയുടെ വാക്കുകൾ വൈറലാകുന്നു!!!

Malayalam

ഇത്ര വൈരാ​ഗ്യം എന്തിനാണ് ; സിനിമയുടെ വേഗത, കഥ പറയുന്ന രീതി ഇതൊക്കെ നമ്മൾ കണ്ടു പരിചയിച്ച, ശീലിച്ച സിനിമകളുടേതു പോലെ വേണമെന്ന് നിർബന്ധം പിടിക്കുന്നത് എന്തിനാണ് ; ലിജോയുടെ വാക്കുകൾ വൈറലാകുന്നു!!!

ഇത്ര വൈരാ​ഗ്യം എന്തിനാണ് ; സിനിമയുടെ വേഗത, കഥ പറയുന്ന രീതി ഇതൊക്കെ നമ്മൾ കണ്ടു പരിചയിച്ച, ശീലിച്ച സിനിമകളുടേതു പോലെ വേണമെന്ന് നിർബന്ധം പിടിക്കുന്നത് എന്തിനാണ് ; ലിജോയുടെ വാക്കുകൾ വൈറലാകുന്നു!!!

മോഹന്‍ലാല്‍ ലിജോ ജോസ് പെല്ലിശ്ശേരി കൂട്ടുക്കെട്ടിലെത്തുന്ന മലൈകോട്ടൈ വാലിബനുള്ള കാത്തിരിപ്പിലായിരുന്നു സിനിമാ ആരാധകര്‍. ആ കാത്തിരിപ്പിന് അന്ത്യം കുറിച്ചുകൊണ്ട് ജനുവരി 25 ആയിരുന്നു ചിത്രം തിയറ്ററുകളിലെത്തിയത്. മോഹൻലാലും ലിജോ ജോസ് പെല്ലിശ്ശേരിയും ആദ്യമായി ഒരുമിച്ച് പ്രവർത്തിച്ച സിനിമ കൂടിയാണ് മലൈകോട്ടൈ വാലിബൻ.

റിലീസാകുന്നതിന് മുൻപ് തന്നെ വമ്പൻ ഹൈപ്പാണ് ചിത്രത്തിന് ലഭിച്ചത്. ഇതോടെ വൈഡ് റിലീസായി തന്നെ ചിത്രം പ്രേക്ഷകർക്ക് മുൻപിലേക്ക് എത്തുകയും ചെയ്‌തിരുന്നു. എന്നാൽ പ്രതീക്ഷിച്ച പ്രതികരണം ആയിരുന്നില്ല പ്രേക്ഷകരിൽ നിന്നും ചിത്രത്തിന് ലഭിച്ചത്. മമ്മൂട്ടിയെ വെച്ച് നൻപകൽ നേരത്ത് മയക്കം അടക്കമുള്ള സിനിമകൾ എടുത്ത് കയ്യടി നേടിയിട്ടുള്ള സംവിധായകന് മോഹൻലാൽ ഡേറ്റ് കൊടുത്തുവെന്ന് അറിഞ്ഞപ്പോൾ മുതൽ പ്രേക്ഷകർ ആകാംഷയിലായിരുന്നു.

മലൈക്കോട്ടൈ വാലിബൻ പ്രഖ്യാപിക്കപ്പെട്ടപ്പോൾ മുതൽ‌ ഓരോ അപ്ഡേറ്റിനും വലിയ ആ​കാംഷയോടെയാണ് പ്രേക്ഷകർ കാത്തിരുന്നത്. എന്നാൽ സിനിമ പുറത്തിറങ്ങിയശേഷം പ്രേക്ഷകർ രണ്ടായി തിരിഞ്ഞു. ഒരു വിഭാ​ഗം ആളുകൾ സിനിമ ലാ​ഗാണെന്നും പ്രതീക്ഷിച്ച മാസും ഫൈറ്റും ഒന്നും കാണാൻ സാധിച്ചില്ലെന്നും പരാതിപ്പെട്ടു. എന്നാൽ മറ്റ് ചിലർ മലൈക്കോട്ടൈ വാലിബന്‍ മികച്ച ഒരു തിയേറ്റര്‍ അനുഭവമാണെന്നും വിഷ്വലി മികച്ച സിനിമയാണെന്നും നല്ല ഒരു പഴങ്കഥ കേള്‍ക്കുന്ന ഫീലോടെ കണ്ട് തീര്‍ക്കാന്‍ പറ്റിയ സിനിമയാണെന്നും അഭിപ്രായപ്പെട്ടു.

പ്രേക്ഷകർ രണ്ട് തട്ടിലായതോടെ ഡീ​​ഗ്രേഡിങ്, വിമർശിച്ചും പരി​ഹസിച്ചുമുള്ള പോസ്റ്റുകൾ, സംവിധായകൻ ലിജോയ്ക്കും സ​ഹസംവിധായകൻ ടിനു പാപ്പച്ചന് ട്രോളുകളും വരാൻ തുടങ്ങി. സോഷ്യൽമീഡിയയിൽ സിനിമയെ വലിച്ച് കീറുന്ന സ്ഥിതി വന്നതോടെ സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരി മാധ്യമങ്ങൾക്ക് മുന്നിൽ എത്തി.

‘ഇന്നലെ രാവിലെ ഫസ്റ്റ് ഷോ കഴിഞ്ഞത് മുതൽ ഈ സിനിമയ്ക്കെതിരെ ആക്രമണം നടക്കുന്നു. ഇത്തരം ഷോകൾ കഴിഞ്ഞുവരുന്ന അഭിപ്രായങ്ങൾ ഒരിക്കലും സത്യമാകണമെന്നില്ല. രാവിലെ ആറുമണിക്കു കാണുന്ന ഓഡിയൻസും വൈകിട്ട് വരുന്ന ഓഡിയൻസും രണ്ടും രണ്ടാണ്. പക്ഷേ നിർഭാഗ്യവശാൽ രാവിലെ ഷോ കഴിഞ്ഞുവരുന്ന ഓഡിയൻസ് പറഞ്ഞു പരത്തുന്ന അഭിപ്രായമാണ് എല്ലാവരുടെയും വൈബായി മാറുന്നത്.

അത് സമൂഹമാധ്യമങ്ങളിലും പ്രതിഫലിപ്പിക്കുന്നു. എന്തിനാണ് ഈ വിദ്വേഷം നടത്തുന്നത്. എന്ത് ​ഗുണമാണ് ഇതിൽ നിന്ന് ലഭിക്കുന്നത്. ഏറ്റവും വലിയ പ്രൊഡക്ഷൻ വാല്യു ഉള്ള സിനിമയാണിത്. ഫാന്റസി കഥയിൽ വിശ്വസിച്ച് എടുത്ത സിനിമ. ഇത്ര വൈരാ​ഗ്യം എന്തിനാണ്. സിനിമയുടെ വേഗത, കഥ പറയുന്ന രീതി ഇതൊക്കെ നമ്മൾ കണ്ടു പരിചയിച്ച, ശീലിച്ച സിനിമകളുടേതു പോലെ വേണമെന്ന് നിർബന്ധം പിടിക്കുന്നത് എന്തിനാണ്. വാലിബൻ എന്നു പറയുന്നത് ഫെരാരിയുടെ എൻജിൻ വച്ച് ഓടുന്ന വണ്ടിയല്ല. നിർബന്ധം പിടിക്കുന്നത് എന്തിനാണ്.

വാലിബൻ എന്നു പറയുന്നത് ഫെരാരിയുടെ എൻജിൻ വച്ച് ഓടുന്ന വണ്ടിയല്ല.ഒരു മുത്തശ്ശിക്കഥയുടെ വേഗതമാത്രമാണ് ഇതിനുള്ളത്. അതിൽ നമ്മൾ ഒളിപ്പിച്ചിരിക്കുന്നത് വലിയ കാഴ്ചകളാണ്. അതിന്റെ വേഗത കുറേ മുകളിലാണ്. അതിനു വേഗത പോരാ എന്നു പറയുന്നതിൽ അഭിപ്രായ വ്യത്യാസമുണ്ട്. പറയുന്നതിൽ അഭിപ്രായ വ്യത്യാസമുണ്ട് തലയോട്ടി അടിച്ചു തക‍ർത്ത ഹീറോ അല്ല നമുക്ക് വേണ്ടത്. ഇത് ആളുകളിലേക്ക് പ്രചരിക്കുന്നുണ്ട്. കോവിഡ്, പ്രളയം പോലുള്ളവ കടന്ന് വന്ന ആളുകളാണ് നമ്മൾ. ആകെ വേണ്ടത് ഭക്ഷണവും വെള്ളവുമാണ്. എന്നിട്ടും ഇപ്പോഴും വൈരാ​ഗ്യവും വിദ്വേഷവുമാണ്.

മുഴുവൻ ടീമും അത്രയ്ക്ക് ബുദ്ധിമുട്ടി എടുത്ത സിനിമയാണ്. ലിജോ എന്ന സംവിധായകനെ വിശ്വസിക്കുന്നുണ്ടെങ്കിൽ എന്റെ വാക്കുകളും വിശ്വസിക്കണം. എല്ലാവരും ഈ സിനിമ തീയറ്ററിൽ തന്നെ പോയി കാണണം. പല കഥാപാത്രങ്ങൾക്കും പൂർണതയില്ലെന്ന് തോന്നുന്നത് അതിന് ബാക്കി ഭാ​ഗം ഉള്ളതുകൊണ്ടാണ്. രാവിലത്തെ ഷോസിന്റെ അഭിപ്രായം എപ്പോഴും സത്യമാവണമെന്നില്ല എന്നും രാവിലെ വരുന്ന ഓഡിയൻസും വൈകുന്നേരം വരുന്ന ഓഡിയൻസും രണ്ടും രണ്ടാണ്. വൈരാഗ്യത്തോട് കൂടി സിനിമയെ അറ്റാക്ക് ചെയ്യുന്നത് എന്തിനാണ്. അത് സിനിമാമേഖലയിൽ എന്ത് മാറ്റമുണ്ടാക്കും.

മോഹൻലാലിനെ കാണേണ്ട രീതിയിൽ തന്നെയാണ് സിനിമയിൽ അവതരിപ്പിച്ചത്. നമ്മൾ കണ്ടു പരിചിതമായ രീതി വേണമെന്ന് എന്തിന് വാശി പിടിക്കണം. നമ്മുടെ കാഴ്ച വേറെ ഒരാളുടെ വാക്കിനെ അടിസ്ഥാനപ്പെടുത്തിയാകരുത്. നമ്മുടെ കാഴ്ച നമ്മുടെ മാത്രം കാഴ്ചയാകണം. നമുക്ക് കിട്ടിയ രുചി വേറൊരാളുടെ നാവിൽ നിന്നു കിട്ടിയ രുചിയാകരുത്. മറ്റൊരാളുടെ കിടപ്പുമുറിയിലും കുളിമുറിയിലും എത്തിനോക്കി അതിനോടു പ്രതികരിക്കുന്നത്, ഒരു എന്റർടെയ്ൻമെന്റായി മാറരുത്. നിങ്ങളുടെ അഭിപ്രായം അറിയാൻ സ്വയം കണ്ട് വിലയിരുത്തുക.

ഇപ്പോഴും എന്റെ പദ്ധതിയിൽ ഒരു വ്യത്യാസവും വരുത്താൻ ആഗ്രഹിക്കുന്നില്ല. ഞാനിനിയും ഇതുപോലെ തന്നെ മുന്നോട്ടുപോകും. സിനിമ ഇറങ്ങിയ ശേഷം അതിയായ സന്തോഷിക്കുകയോ അതിയായ ദുഃഖം ഉണ്ടാകുകയോ ചെയ്യുന്ന ആളല്ല ഞാൻ. പക്ഷേ ഈ സിനിമ ഇറങ്ങിയ ശേഷം ഷോക്കിങ് ആയിട്ടുള്ള കാര്യമാണ് ഉണ്ടായത്. മനസ്സു മടുത്തത് കൊണ്ട് തന്നെയാണ് ഇവിടെ വന്ന് ഒറ്റയ്ക്കിരിക്കേണ്ട സാഹചര്യം ഉണ്ടായത്. പണ്ടൊക്കെ 99 ദിവസമൊക്കെ ഒരു സിനിമ തിയറ്ററുകളിൽ ഓടാറുണ്ട്. പക്ഷേ ഇന്നതൊരു 28 ദിവസമായി ചുരുങ്ങി.

ഈ സിനിമ തിരശീലയിൽ കാണാൻ ഓഡിയൻസിനുള്ള അവസരം 28 ദിവസമാണ്. അവരാണ് ഇത് എവിടെ കാണണം എന്നു തീരുമാനിക്കുന്നത്. ഇതു തിയറ്ററിൽ തന്നെ പോയി കണ്ട് അനുഭവിക്കേണ്ട സിനിമയാണ്’’–ലിജോ പറയുന്നു. മോഹൻലാൽ എംമ്പുരാൻ ഷൂട്ടിനായി വിദേശത്തേക്കുള്ള യാത്രയിലായതിനാൽ കുടുംബത്തോടൊപ്പം ദുബായിൽ വെച്ചാണ് സിനിമ കണ്ടത്. ലിജോയുടെ വാർത്താസമ്മേളനത്തിന് പിന്നാലെ വിമർശനങ്ങൾക്ക് മറുപടിയുമായി മോഹൻലാലും എത്തി.മലൈക്കോട്ടൈ വാലിബന്റെ പുത്തൻ പോസ്റ്റർ പങ്കിട്ടായിരുന്നു മോഹൻലാൽ എല്ലാ ചോദ്യങ്ങൾക്കുമുള്ള മറുപടി നൽകിയത്.

ഒരു ലിജോ ജോസ് പെല്ലിശ്ശേരി മുത്തശ്ശിക്കഥ എന്ന ടൈറ്റിലില്‍ മോഹൻലാൽ പങ്കിട്ട പോസ്റ്റര്‍ സോഷ്യല്‍ മീഡിയ ഏറ്റെടുത്തു. ഇത് ആദ്യമെ പറഞ്ഞിരുന്നെങ്കിൽ ഇത്രയും പ്രശ്നങ്ങൾ ഉണ്ടാകില്ലായിരുന്നു എന്ന മറുപടിയാണ് ഏറെയും പുത്തൻ പോസ്റ്റിന് ലഭിച്ചത്.സിനിമയുടെ അണിയറപ്രവർത്തകരിൽ ചിലർ തന്നെ അനാവശ്യ ഹൈപ്പ് കൊടുത്തതും കാരണമായിയെന്നും ചിലർ കുറിച്ചിട്ടുണ്ട്. ഇതാണ് സത്യം…

ഒരു മുത്തശ്ശിക്കഥയുടെ ഫീലോടുകൂടിയാണ് സിനിമ ഒരുക്കിയിരിക്കുന്നത്. കെജിഎഫ്, ബാഹുബലി പോലുള്ള തെലുങ്ക് സൂപ്പര്‍ ഫാസ്റ്റ് സിനിമകളുമായി കിടപിടിക്കാന്‍ വന്ന സിനിമയല്ല മലൈക്കോട്ടൈ വാലിബന്‍. അത് വേറിട്ടൊരു ദൃശ്യാവിഷ്‌കാരമാണ്. അതിനെ അതിന്റെ മൂഡ് അനുസരിച്ച് ഉള്‍ക്കൊള്ളണം എന്നിങ്ങനെയെല്ലാം കമന്റുകളുണ്ട്.

More in Malayalam

Trending

Recent

To Top