Bollywood
മരിച്ചു കിടക്കുന്ന അമ്മയുടെ മുഖത്തേക്ക് നോക്കാതെ അവന് കണ്ണുകള്‍ തിരിച്ചു പിടിച്ചു; സുശാന്തിന്റെ ഓർമയിൽ ബന്ധു
മരിച്ചു കിടക്കുന്ന അമ്മയുടെ മുഖത്തേക്ക് നോക്കാതെ അവന് കണ്ണുകള്‍ തിരിച്ചു പിടിച്ചു; സുശാന്തിന്റെ ഓർമയിൽ ബന്ധു
ബോളിവുഡ് നടന് സുശാന്ത് സിംഗ് രാജ്പുത് അന്തരിച്ചിട്ട് ഒരുമാസം പിന്നിടുമ്ബോഴും മരണത്തിലെ ദുരൂഹത ഇന്നും മാറിയിട്ടില്ല. ഇപ്പോഴിതാ സുശാന്തിന്റെ സഹോദരിയുടെ (കസിന്) ഭര്‍ത്താവും പൊലീസ് ഉദ്യോഗസ്ഥനുമായ ഒ.പി സിംഗ് സുശാന്തിനെ കുറിച്ചുള്ള ഓര്‍മകള്‍ പങ്കുവയ്ക്കുകയാണ്.
തങ്ങളുടെ വിവാഹ ദിനം ‘തു ചീസ് ബഡി ഹേ മസ്ത് മസ്ത്’ എന്ന ഗാനത്തിന് ചുവട് വച്ച പന്ത്രണ്ട് വയസുകാരന് സുശാന്തിനെ കുറിച്ചും അദ്ദേഹത്തിന്റെ ഊര്‍ജസ്വലതയെ കുറിച്ചുമൊക്കെയാണ് ഒ.പി സിംഗ് പറയുന്നത്. സുശാന്ത് ഒരു താരമാകുമെന്ന് അന്നേ തനിക്ക് തോന്നിയിരുന്നു എന്നും അദ്ദേഹം കുറിച്ചു.
അമ്മയുടെ മരണത്തെ കുറിച്ച് സുശാന്ത് അറിഞ്ഞ നിമിഷം സിംഗ് ഇപ്പോഴും ഓര്‍ക്കുന്നു. “അത് 2002ലായിരുന്നു. അവന് ഏറ്റവുമധികം സ്നേഹിച്ച അവന്റെ അമ്മയെ നഷ്ടമായി. അത് അവന് വലിയ ഞെട്ടലായിരുന്നു. ഏറെ അസ്വസ്ഥനായിരുന്നു സുശാന്ത്. മരിച്ചു കിടക്കുന്ന അമ്മയുടെ മുഖത്തേക്ക് നോക്കാതെ അവന് കണ്ണുകള്‍ തിരിച്ചു പിടിച്ചു. അമ്മയുടെ അന്ത്യ കര്‍മങ്ങളില്‍ പങ്കെടുക്കാന്‍ വിസമ്മതിച്ചു. മണിക്കൂറുകള്‍ക്ക് മുന്‍പ് ജീവനോടെയുണ്ടായിരുന്ന, താന്‍ അമ്മേയെന്ന് വിളിച്ച് നടന്നിരുന്ന ആള് പെട്ടെന്ന് മരിച്ചു പോകുകയും അവരുടെ ശരീരം ചിതയിലേക്കെടുക്കുകയും ചെയ്യുന്നത് ഒരു കുട്ടിക്ക് സഹിക്കാവുന്നതിലും അപ്പുറമാണ്. എന്നാല്‍ അവന് പെട്ടെന്ന് സമനില വീണ്ടെടുത്തു. വെണ്ണ പോലുള്ള അവന്റെ മുഖം, ചിത കത്തിക്കുമ്ബോള്‍ മാറുന്നത് ഞാന്‍ കണ്ടു. ആഴ്ചകളോളും അവന്റെ ചിരിയും കുസൃതികളും അപ്രത്യക്ഷമായി. ഇടയ്ക്കിടെ പാട്ടുമൂളുന്നത് ഇല്ലാതായി..” എന്നാല്‍ സുശാന്ത് ഉടഞ്ഞുപോയ തന്റെ ഹൃദയത്തിന്റെ ഓരോ കഷ്ണങ്ങളും പെറുക്കിയെടുത്ത് പടികളായി മുന്നോട്ട് നീങ്ങിയെന്നും അദ്ദേഹം കുറിച്ചു.
കുടുംബാംഗങ്ങള്‍ സുശാന്തിനെ യോദ്ധാവായ ഒരു രാജകുമാരനായാണ് കാണുന്നതെന്നും അവന് ധീരമായി പോരാടി വിജയിച്ചുവെന്നും സംഗ് പറയുന്നു. എന്നാല്‍ മൂല്യനിര്മ്മാണത്തിലും പ്രശ്ന പരിഹാരത്തിലും വിശ്വസിക്കുന്ന ഒരു കുടുംബം എന്ന നിലയില്‍, മികവിന്റെ അന്വേഷണം തുടരുമെന്ന് അവന് ഉറപ്പ് നല്കുന്നു. ബ്രൂസ് ലീയുടെ വര്‍ഗത്തിലാണ് തങ്ങള്‍ അവനെ കാണുന്നതെന്നും ചെറിയ കാലത്തെ ജീവിതമെങ്കിലും, അത് മികവുറ്റതാക്കിയെന്നും സിംഗ് പറഞ്ഞു.
