Connect with us

അതൊരു യുദ്ധം തന്നെയായിരുന്നു, ഞാന്‍ മരിച്ചിട്ടില്ല; പൊട്ടിക്കരഞ്ഞ് സാമന്ത

News

അതൊരു യുദ്ധം തന്നെയായിരുന്നു, ഞാന്‍ മരിച്ചിട്ടില്ല; പൊട്ടിക്കരഞ്ഞ് സാമന്ത

അതൊരു യുദ്ധം തന്നെയായിരുന്നു, ഞാന്‍ മരിച്ചിട്ടില്ല; പൊട്ടിക്കരഞ്ഞ് സാമന്ത

തെന്നിന്ത്യയില്‍ നിരവധി ആരാധകരുള്ള താരമാണ് സാമന്ത. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ വിശേഷങ്ങളെല്ലാം തന്നെ പങ്കുവെച്ച് എത്താറുണ്ട്. അവയെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നതും. കഴിഞ്ഞ കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പായിരുന്നു തന്നെ ബാധിച്ച അപൂര്‍വ രോഗത്തെ കുറിച്ച് സാമന്ത ആരാധകരെ അറിയിച്ചത്.

ഇതിന് ശേഷം നടി തന്റെ സിനിമാ തിരക്കുകളിലേയ്ക്ക് പ്രവേശിച്ചിരുന്നു. ഇതിന്റെ ചിത്രങ്ങളെല്ലാം തന്നെ കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ വളരെ വലിയ രീതിയില്‍ ചര്‍ച്ചയായിരുന്നു. ഇപ്പോഴിതാ തന്റെ രോഗത്തെക്കുറിച്ച് വികാരഭരിതയായി മനസ്സുതുറന്നിരിക്കുകയാണ് നടി. പുതിയ ചിത്രം യശോദയുടെ പ്രമോഷനു വേണ്ടി നല്‍കിയ അഭിമുഖത്തിലാണ് സമാന്ത ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്. രോഗത്തെ അതിജീവിച്ചതിനെ കുറിച്ച് പറയുമ്പോള്‍ സമാന്തയുടെ ശബ്ദം ഇടറുന്നുണ്ടായിരുന്നു.

ഞാന്‍ ഇന്‍സ്റ്റഗ്രാമില്‍ പറഞ്ഞതു പോലെ ചില ദിവസങ്ങള്‍ നല്ലതായിരിക്കും, ചില ദിവസങ്ങള്‍ മോശവും. ഇനിയൊരു ചുവട് കൂടെ മുന്നോട്ട് വയ്ക്കാന്‍ എനിക്ക് പറ്റില്ല എന്ന് തോന്നിയ അവസ്ഥ വരെ ഉണ്ടായി. പക്ഷേ തിരിഞ്ഞു നോക്കുമ്പോള്‍ ഞാന്‍ ഇത്രയും ദൂരം പിന്നിട്ടോ, ഇത്രയും ഞാന്‍ കടന്ന് വന്നോ എന്ന് അദ്ഭുതം തോന്നും. അതെ ഞാന്‍ ഇവിടെ ഒരു യുദ്ധം ചെയ്യാനായി വന്നതാണ്.

രോഗം എന്റെ ജീവന് ഭീഷണിയാണ്, മരണത്തെ അഭിമുഖീകരിക്കുന്ന അവസ്ഥയാണ് എന്നൊക്കെ പറഞ്ഞുകൊണ്ടുള്ള വാര്‍ത്തയുണ്ടായിരുന്നു. പക്ഷേ അങ്ങനെ ഒന്നും ഉണ്ടായിരുന്നില്ല. തീര്‍ച്ചയായും അതൊരു യുദ്ധം തന്നെയായിരുന്നു. ജീവന് ഭീഷണി ആയിട്ടില്ല. ഞാന്‍ മരിച്ചിട്ടില്ല. ചിലദിവസങ്ങളില്‍ കിടക്കയില്‍ നിന്ന് എഴുന്നേല്‍ക്കാന്‍ പോലും ബുദ്ധിമുട്ടായിരുന്നു. ചിലദിവസങ്ങളില്‍ പോരാടണമെന്ന് തോന്നും. പതിയെ പോരാടണമെന്ന് തോന്നുന്ന ദിവസങ്ങള്‍ കൂടി വന്നു. മൂന്ന് മാസമായി ഇപ്പോള്‍.

ഉയര്‍ന്ന ഡോസിലുള്ള മരുന്നുകളിലും ഡോക്ടര്‍മാര്‍ക്കടുത്തേക്കുള്ള അവസാനിക്കാത്ത യാത്രകളിലും ദിവസങ്ങള്‍ മുഴുകി. ഓരോ ദിവസവും കാര്യക്ഷമമായി വിനിയോഗിച്ചില്ലെങ്കില്‍ കുഴപ്പമില്ല. ചില സാഹചര്യങ്ങളില്‍ പരാജയപ്പെടുന്നതില്‍ കുഴപ്പമില്ല. എല്ലായ്‌പ്പോഴും സമയം നമുക്ക് അനുകൂലമായിക്കൊള്ളണമെന്നില്ല എന്നും സമാന്ത പറഞ്ഞു.

More in News

Trending

Recent

To Top