ഓസ്കാർ ചടങ്ങിനിടെ അവതാരകന്റെ മുഖത്തടിച്ച് നടൻ വിൽ സ്മിത്; നാടകീയ സംഭവങ്ങൾ
94-ാമത് ഓസ്കർ ചടങ്ങിനിടെ അവതാരകന്റെ മുഖത്തടിച്ച് നടൻ വിൽ സ്മിത്. ഭാര്യയെക്കുറിച്ചുള്ള പരാമർശമാണ് വിൽ സ്മിത്തിനെ പ്രകോപിപ്പിച്ചത്. ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്.
ഡോക്യുമെന്ററി ഫീച്ചറിനുള്ള ഓസ്കാർ സമ്മാനിക്കുന്നതിനിടെയാണ് സംഭവം. ഇത് മുൻകൂട്ടി തീരുമാനിച്ച സ്ക്രിപ്റ്റഡ് സ്കിറ്റ് ആയിരിക്കുമെന്ന തരത്തിലാണ് സംഭവത്തില്‍ ആരാധകർ പ്രതികരിച്ചിരുന്നത്. വിഷയത്തിൽ ഓസ്കർ അധികൃതരും വിശദീകരണം നൽകിയിട്ടില്ല. ശേഷം മികച്ച നടനുള്ള പുരസ്കാരം സ്വീകരിച്ചു കൊണ്ട് സ്മിത്ത് മാപ്പും പറഞ്ഞിരുന്നു.
അലോപേഷ്യ എന്ന അസുഖം ബാധിച്ചതിനാല്‍ പിങ്ക്ലെറ്റ് സ്മിത്ത് അടുത്തിടെ തലയിലെ മുടി പൂര്‍ണ്ണമായി നീക്കിയിരുന്നു. ഇതിനെയാണ് അവതാരകന് പരിഹസിച്ചത്.
‘ ഞാന്‍ നിങ്ങളെ സ്നേഹിക്കുന്നു. ജിഐ ജെയ്ന്‍ 2, നിങ്ങളെ കാണാന്‍ കാത്തിരിക്കാനാവില്ല, ”എന്നായിരുന്നു ക്രിസിന്റെ പരിഹാസം. ഇതു കേട്ടയുടന്‍ തന്നെ സ്മിത്ത് വേദിയിലെത്തി മുഖത്തടിക്കുകയായിരുന്നു. ‘Keep my wife’s name out your f***ing mouth എന്ന് സ്മിത്ത് ഉച്ചത്തില്‍ ആക്രോശിക്കുകയും ചെയ്തു. ഇതിനിടെ അത് വെറും തമാശയായിരുന്നുവെന്ന് അവതാരകന് ഉറക്കെ പറയുന്നുണ്ടായിരുന്നു. സംഭവത്തിന് ശേഷം സ്മിത്തിനെ ആശ്വസിപ്പിക്കാന്‍ ഡെന്‍സല്‍ വാഷിംഗ്ടണ്‍, ബ്രാഡ്ലി കൂപ്പര്‍, ടൈലര്‍ പെറി എന്നിവരും ഓടിയെത്തി.
മികച്ച നടനായി വില്‍ സ്മിത്തിനെയാണ് തെരഞ്ഞെടുത്തത്. കിങ് റിച്ചാര്‍ഡ് എന്ന ചിത്രത്തിലെ അഭിനയത്തിനാണ് സ്മിത്ത് പുരസ്കാരത്തിന് അർഹനായത്. ജെസീക്ക ചസ്റ്റൈൻ ആണ് മികച്ച നടി. ദ ഐയ്സ് ഓഫ് ടമ്മി ഫായേ എന്ന ചിത്രത്തിലെ പ്രകടനത്തിനാണ് അംഗീകാരം. ദ പവര്‍ ഓഫ് ദ ഡോഗ് എന്ന ചിത്രത്തിലൂടെ മികച്ച സംവിധായിക/ സംവിധായകന് ആയി ജെയ്ൻ കാംപിയോൺ.
