News
അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന; ദിലീപിന്റെ മുൻകൂർ ജാമ്യാപേക്ഷ ഇന്ന് ഹെെക്കോടതിയിൽ
അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന; ദിലീപിന്റെ മുൻകൂർ ജാമ്യാപേക്ഷ ഇന്ന് ഹെെക്കോടതിയിൽ
നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ നടൻ ദിലീപ് സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും.
ദിലീപിനുപുറമെ സഹോദരൻ അനൂപ്, സഹോദരീഭർത്താവ് ടി.എൻ. സൂരജ്, ബന്ധുവായ അപ്പു, സുഹൃത്തായ ബൈജു ചെങ്ങമനാട്, മറ്റൊരു സുഹൃത്തും കേസിലെ ആറാം പ്രതിയുമായ ശരത് എന്നിവരാണ് മുൻകൂർ ജാമ്യാപേക്ഷ നൽകിയത്. ഹർജിയിൽ വാദത്തിന് പ്രോസിക്യൂഷൻ സമയം തേടിയത് കണക്കിലെടുത്താണ് ഇന്നത്തേക്ക് കേസ് നീട്ടിയത്. ഇതൊരു അസാധാരണ കേസാണ്. ചരിത്രത്തിലാദ്യമായാണ് ലൈംഗിക പീഢനത്തിന് ക്വട്ടേഷന്‍ കൊടുക്കുന്നതെന്നും പ്രോസിക്യൂഷന് ഇന്നലെ കോടതിയിൽ പറഞ്ഞിരുന്നു.
കൂട്ടകൂറുമാറ്റത്തിന് പിന്നില്‍ ദിലീപാണ്. 20 സാക്ഷികള്‍ കൂറുമാറിയത് ദിലീപിന്റെ സ്വാധീനത്തിലാണ്. നിയമത്തെ മറികടക്കാനുള്ള സകലശ്രമങ്ങളും ദിലീപ് നടത്തുന്നതായും പ്രോസിക്യൂഷന് ഹൈക്കോടതിയെ അറിയിച്ചു. ദിലീപ് ഉള്‍പ്പെടെയുള്ളവര്‍ക്ക് മുന്‍കൂര്‍ ജാമ്യം നല്‍കുന്നതിനെ പ്രോസിക്യൂഷന് എതിര്‍ത്തു. സത്യം തെളിയാന്‍ ദിലീപിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യണം. വലിയ സ്വാധീനമുള്ള വ്യക്തിയാണ് ദിലീപ്. അന്വേഷണത്തെ തടസ്സപ്പെടുത്താനാണ് നടന് ശ്രമിക്കുന്നത്. ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ശ്രമിക്കുന്നത് പതിവില്ലാത്ത സംഭവം. കേസിലെ ശബ്ദരേഖകള്‍ ഫോറന്‍സിക് പരിശോധന നടത്തണമെന്നും പ്രോസിക്യൂഷന് ആവശ്യപ്പെട്ടു.
ഇതിനിടെ നടിയെ ആക്രമിക്കുന്നതിനുള്ള ഗൂഢാലോചന നടന്നത് ആലുവയിലെ ഒരു ഹോട്ടലിലെന്ന് പള്‍സര്‍ സുനിയടെ അമ്മ ശോഭന പറഞ്ഞു. ഈ യോഗത്തില്‍ സിദ്ദീഖ് എന്നയാള്‍ പങ്കെടുത്തതായി സുനി തനിക്ക് നല്കിയ കത്തിൽ എഴുതിയിട്ടുണ്ട്. എന്നാല്‍ ഇത് നടന് സിദ്ദീഖ് ആണോ എന്ന് തനിക്കറിയില്ലെന്ന് ശോഭന ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.സംവിധായകന് ബാലചന്ദ്രകുമാര്‍ പറയുന്നത് സത്യമാണെന്നും ഇക്കാര്യങ്ങളെല്ലാം അറിയാവുന്ന പലരും അത് പുറത്ത് പറയാന്‍ തയ്യാറാവുന്നില്ലെന്നും ജയിലില്‍ വെച്ച് കണ്ടപ്പോള്‍ സുനി പറഞ്ഞതായി അമ്മ വ്യക്തമാക്കി
