Connect with us

കുടുക്കിയത് ആ മൊഴി! എല്ലാം തകിടം മറിച്ചു ദൈവം ബാക്കിവെച്ച തെളിവോ? അസാധാരണ നീക്കങ്ങളിൽ പകച്ച് ദിലീപ് …ഈ മാസം 20നകം അത് നടക്കണം

News

കുടുക്കിയത് ആ മൊഴി! എല്ലാം തകിടം മറിച്ചു ദൈവം ബാക്കിവെച്ച തെളിവോ? അസാധാരണ നീക്കങ്ങളിൽ പകച്ച് ദിലീപ് …ഈ മാസം 20നകം അത് നടക്കണം

കുടുക്കിയത് ആ മൊഴി! എല്ലാം തകിടം മറിച്ചു ദൈവം ബാക്കിവെച്ച തെളിവോ? അസാധാരണ നീക്കങ്ങളിൽ പകച്ച് ദിലീപ് …ഈ മാസം 20നകം അത് നടക്കണം

നടിയെ ആക്രമിച്ച കേസിൽ സംവിധായകൻ ബാലചന്ദ്ര കുമാർ നടത്തിയ വെളിപ്പെടുത്തലിന്മേൽ അന്വേഷണത്തിന് കോടതി അനുമതി നൽകി. ഈ മാസം 20നകം അന്വേഷണം നടത്തി റിപ്പോർട്ട് നൽകുവാനും കോടതി നിർദേശിച്ചു. കേസില്‍ പോലീസിന്റെ തുടരന്വേഷണവും ആരംഭിച്ചതായാണ് വിവരം. ഇതിന്റെഭാഗമായി സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ മൊഴി രേഖപ്പെടുത്തി. കഴിഞ്ഞദിവസമാണ് അന്വേഷണസംഘം ഇദ്ദേഹത്തിന്റെ മൊഴി രേഖപ്പെടുത്തിയത്. മൊഴിയുടെ വിശദാംശങ്ങള്‍ വിചാരണ കോടതിയില്‍ സമര്‍പ്പിക്കുകയും ചെയ്തു.

നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെതിരേ ഗുരുതരമായ ആരോപണങ്ങളാണ് ബാലചന്ദ്രകുമാര്‍ ഉന്നയിച്ചിരുന്നത്. ദിലീപ് സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്നും നടിയെ ആക്രമിച്ചതിന്റെ ദൃശ്യങ്ങള്‍ ദീലിപിന് ലഭിച്ചിരുന്നതായും ബാലചന്ദ്രകുമാര്‍ പറഞ്ഞിരുന്നു. ഈ സാഹചര്യത്തിലാണ് കേസിന്റെ വിചാരണ നിര്‍ത്തിവെക്കണമെന്നും തുടരന്വേഷണം വേണമെന്നും പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. കേസില്‍ വിചാരണ നിര്‍ത്തിവെക്കണമെന്ന് ആവശ്യപ്പെട്ടുള്ള പ്രോസിക്യൂഷന്റെ ഹര്‍ജി പരിഗണിക്കുന്നത് മാറ്റിവെക്കുകയും ചെയിതിട്ടുണ്ട്. ജനുവരി 20-ലേക്കാണ് ഹര്‍ജി പരിഗണിക്കുന്നത് മാറ്റിയത്. പ്രോസിക്യൂഷന്റെ ഹര്‍ജിയില്‍ ദിലീപ് അടക്കമുള്ള കക്ഷികള്‍ക്ക് വിചാരണ കോടതി നോട്ടീസ് നല്‍കുകയും ചെയ്തു.

അതേസമയം വിഷയത്തിൽ മുഖ്യമന്ത്രിയോട് നീതി നടത്തണമെന്ന് മലയാള സിനിമാ രംഗത്തെ സ്ത്രീകളുടെ സംഘടനയായ ഡബ്ല്യുസിസി ആവശ്യം ഉന്നയിച്ചിരിക്കുകയാണ്. ‘അതിജീവിച്ചവളുടെ ഇതുവരെയുള്ള യാത്ര, അവൾക്കു ചുറ്റുമുള്ള സമൂഹത്തിന്റെയും ഭരണകൂട വ്യവസ്ഥയുടെയും നേർക്കാഴ്ചയാണ്. നീതിക്ക് വേണ്ടിയുള്ള അവളുടെ പോരാട്ടത്തിന്റെ അഞ്ചാം വാർഷികത്തിലേക്ക് കടക്കുമ്പോൾ സമഗ്രമായ അന്വേഷണവും തൃപ്തികരമായ വിചാരണയും ഉറപ്പാക്കുന്ന ഇടപെടലാണ് മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്ന് ഞങ്ങളുടെ സഹപ്രവർത്തക ആവശ്യപ്പെട്ടിരിക്കുന്നത്. അതിജീവിച്ച വ്യക്തിക്കൊപ്പം നിന്നുകൊണ്ട് നീതി നടപ്പാക്കുമെന്ന് ഉറപ്പുവരുത്താൻ, ഗവൺമെന്റിനോടും മുഖ്യമന്ത്രിയോടും ഞങ്ങൾ ആവശ്യപ്പെടുന്നു’, എന്ന് ഡബ്ല്യുസിസിയുടെ പ്രസ്താവനയിൽ പറയുന്നു.

More in News

Trending

Recent

To Top