Connect with us

അധികം ടേക്കുകള്‍ പോലും പോവാതെ അവര്‍ എന്നെ ഞെട്ടിച്ചു; ഖൊ ഖൊയ്ക്കിടയിലെ ഷൂട്ടിങ് അനുഭവങ്ങള്‍ തുറന്നു പറഞ്ഞ് രജിഷ വിജയന്‍

Malayalam

അധികം ടേക്കുകള്‍ പോലും പോവാതെ അവര്‍ എന്നെ ഞെട്ടിച്ചു; ഖൊ ഖൊയ്ക്കിടയിലെ ഷൂട്ടിങ് അനുഭവങ്ങള്‍ തുറന്നു പറഞ്ഞ് രജിഷ വിജയന്‍

അധികം ടേക്കുകള്‍ പോലും പോവാതെ അവര്‍ എന്നെ ഞെട്ടിച്ചു; ഖൊ ഖൊയ്ക്കിടയിലെ ഷൂട്ടിങ് അനുഭവങ്ങള്‍ തുറന്നു പറഞ്ഞ് രജിഷ വിജയന്‍

ടെലിവഷന്‍ അവതാരകയായി എത്തി മലയാളി പ്രേക്ഷകരുടെ പ്രിയ നടിയായി മാറിയ താരമാണ് രജിഷ വിജയന്‍. താരം കേന്ദ്രകഥാപാത്രമായി എത്തിയ ചിത്രമായിരുന്നു ഖൊ ഖൊ. ഗെയിം കോച്ചായാണ് രജിഷ ചിത്രത്തില്‍ വേഷമിട്ടിരിക്കുന്നത്. ഇപ്പോഴിതാ ഖൊ ഖൊയ്ക്കിടയിലെ ഷൂട്ടിങ് അനുഭവങ്ങള്‍ തുറന്നു പറയുകയാണ് താരം. ഒരു മാഗസീന് നല്‍കിയ അഭിമുഖത്തില്‍ ആണ് രജിഷ ഇതേ കുറിച്ച് പറഞ്ഞത്. ‘ഖോ ഖോ കളിക്കുന്നവരായി തന്റെ കൂടെ അഭിനയിച്ച പതിനഞ്ച് കുട്ടികളെക്കുറിച്ചാണ് നടി അഭിമുഖത്തില്‍ പറയുന്നത്. പതിനഞ്ചു കുട്ടികളില്‍ മമിത എന്ന കുട്ടി മാത്രമേ സിനിമ മേഖലയില്‍ നിന്നുണ്ടായിരുന്നുള്ളൂ. ബാക്കിയെല്ലാം റിയല്‍ ഖൊ ഖൊ താരങ്ങളായിരുന്നു.

കുട്ടികള്‍ ഖൊ ഖൊ ഭാഗങ്ങള്‍ ഗംഭീരമാക്കുമെന്ന് അറിയാമായിരുന്നു. പക്ഷേ അതല്ലാത്ത രംഗങ്ങളിലും അവര്‍ ഗംഭീര പ്രകടനം നടത്തി. അധികം ടേക്കുകള്‍ പോലും പോവാതെ അവര്‍ എന്നെ ഞെട്ടിച്ചു. അഭിനയത്തില്‍ ഒരു മുന്‍പരിചയവുമില്ലാത്ത കുട്ടികളാണ്. താന്‍ കോച്ചായാണ് വേഷമിട്ടത് എന്നുള്ളതുകൊണ്ട് ഖൊ ഖൊ ഗെയിം വലിയ രീതിയില്‍ പഠിക്കേണ്ടി വന്നിട്ടില്ലെന്നും നിയമങ്ങളെല്ലാം ചേര്‍ന്ന് തിയറികളാണ് കൂടുതലും പഠിച്ചതെന്നും രജിഷ പറഞ്ഞു.

ഇതിന് മുന്‍പ് ചെയ്ത സ്പോര്‍ട്സ് മൂവി ഫൈനലല്‍സില്‍ ഞാന്‍ പ്ലെയറായിരുന്നു. അതുകൊണ്ട് തന്നെ ഞാന്‍ അത് കാര്യമായി പഠിക്കേണ്ടി വന്നിട്ടുണ്ട്. ഈ സിനിമക്ക് വേണ്ടി ഒരു കോച്ചിന്റെ രൂപത്തിലേക്ക് മാറ്റാന്‍ ഡയറ്റും വര്‍ക്കൗട്ടും നോക്കിയിരുന്നു എന്നും രജിഷ കൂട്ടിച്ചേര്‍ത്തു. മാത്രമല്ല, ധനുഷ് പ്രധാന കഥാപാത്രമായി എത്തിയ കര്‍ണന്‍ എന്ന ചിത്രം പ്രേക്ഷകര്‍ ഇരുകൈയ്യും നീട്ടി സ്വീകരിച്ചതിന്റെ സന്തോഷത്തിലാണ് താരം. ജൂണ്‍ കണ്ടിട്ടാണ് തന്നെ കര്‍ണനിലേക്ക് മാരി ശെല്‍വരാജ് വിളിക്കുന്നതെന്നും അദ്ദേഹത്തെ കണ്ട് കഥ കേട്ടപ്പോള്‍ അധികം ചിന്തിക്കാനുണ്ടായിരുന്നില്ലെന്നും രജിഷ പറയുന്നു.

മാരി ശെല്‍വരാജ്- ധനുഷ് കോംബോ തന്നെ ആരെയും ആകര്‍ഷിക്കുന്നതാണെന്നും വളരെ മികച്ചൊരു ഷൂട്ടിങ് അനുഭവമായിരുന്നും കര്‍ണന്റേതെന്നും രജിഷ പറയുന്നു. അന്യഭാഷയായത് കൊണ്ട് തന്നെ ആദ്യമായി അഭിനയിക്കുന്നതിന്റെ ബുദ്ധിമുട്ട് ഉണ്ടായിരുന്നു. എന്നാലും നന്നായി ചെയ്യാന്‍ പറ്റി എന്നാണ് വിശ്വാസം. കര്‍ണന് പിന്നാലെ വേറെയും തമിഴ് ചിത്രങ്ങളില്‍ അഭിനയിക്കുന്നുണ്ട്. അതിനാല്‍ ഇപ്പോള്‍ തമിഴ് ഭാഷ പഠിക്കുന്നുണ്ട്. ഭാഷയെ അറിഞ്ഞ് അഭിനയിച്ചാല്‍ അതുഗുണം ചെയ്യുമെന്നാണ് കരുതുന്നതെന്നും താരം പറയുന്നു.

പല കഥകളുമായി ഒരുപാട് പേര്‍ സമീപിക്കുമ്‌ബോള്‍ അതില്‍ ഏറ്റവും നല്ലതെന്ന് തോന്നുന്നവയാണ് താന്‍ തെരഞ്ഞെടുക്കുന്നതെന്നും നായികപ്രധാന്യമുള്ള സിനിമ ചെയ്യണം എന്നൊരു പിടിവാശിയൊന്നും തനിക്കില്ലെന്നും അഭിമുഖത്തില്‍ രജിഷ പറയുന്നുണ്ട്. നല്ല തിരക്കഥകളുമായി ഒരുപാട് പേര്‍ വരാറുണ്ട്, പക്ഷേ പലതിലും ഞാന്‍ ചെയ്തതിന് സമാന കഥാപാത്രങ്ങളുണ്ടാകും. ഉദാഹരണത്തിന് ജൂണ്‍ ചെയ്തതിന് പിന്നാലെ അതിന് സമാനമായ ഒരുപാട് കഥകള്‍ വന്നു. നമ്മളെ തന്നെ വീണ്ടും ആവര്‍ത്തിക്കേണ്ട ആവശ്യമില്ലാത്തത് കൊണ്ട് അത്തരം സിനിമകളോട് നോ പറഞ്ഞു.

അങ്ങനെ സിനിമകള്‍ തെരഞ്ഞെടുക്കാന്‍ പറ്റുന്നു എന്നത് ഭാഗ്യമായാണ് കാണുന്നത്. ഓരോ സിനിമയും എന്റെ ശരിയായ തെരഞ്ഞെടുപ്പുകള്‍ തന്നെയാണ്. പിന്നെ കഥാപാത്രങ്ങള്‍ക്ക് വേണ്ടി അത്യാവശ്യം ഹോം വര്‍ക്ക് ചെയ്യാന്‍ ഇഷ്ടപ്പെടുന്ന ആളാണ് ഞാന്‍. ഒരു സിനിമ ചെയ്യാന്‍ വാക്കുകൊടുത്താല്‍ ആ കഥാപാത്രത്തിന് ആവശ്യമായ എന്തും ചെയ്യാന്‍ തയ്യാറാണെന്നും രജിഷ പറയുന്നു.

More in Malayalam

Trending

Recent

To Top