കോവിഡി പിടിമുറുക്കിയതോടെ തിയേറ്ററുകള്‍ പൂര്‍ണമായും അടച്ചിടേണ്ട സാഹചര്യമായിരുന്നു. അതിനിടയിലാണ് ഒടിടി പ്ലാറ്റ്ഫോമുകള് സ്ഥാനം ഉറപ്പിച്ചത്. നിരവധി ചിത്രങ്ങളാണ് ഒടിടി റിലീസായി എത്തിയത്. ഇപ്പോഴിതാ മലയാള സിനിമ പൂര്‍ണമായും ഒടിടി പ്ലാറ്റ് ഫോംമിലേയ്ക്ക് മാറുമെന്ന് ആശങ്കയുണ്ടെന്ന് പറയുകയാണ് പ്രമുഖ സംവിധായകന് സുരേഷ് ഉണ്ണിത്താന്.
തിയേറ്ററുകള്‍ക്ക് വേണ്ടിയുള്ളതാണ് സിനിമ. ഓണ്‍ലൈനു വേണ്ടിയുള്ളതല്ല. ചെറിയ സിനിമകള്‍ക്ക് വൈഡ് റിലീസ് നന്നല്ല. ചെറിയ സിനിമകള്‍ കുറച്ചു തിയേറ്ററുകളില്‍ മാത്രം റിലീസ് ചെയ്താല്‍ മതിയെന്നാണ് തന്റെ അഭിപ്രായം. മോഹന്‍ലാലിന്റെയോ മമ്മൂട്ടിയുടെയോ സിനിമകള്‍ക്ക് ഒടി ടിയില്‍ വന്‍ തുക ലഭിക്കും. എന്നാല്‍ ചെറിയ സിനിമകള്‍ക്ക് അതു കിട്ടില്ല.
കിട്ടുന്ന പണത്തിനു ചെറിയ സിനിമ ഒടിടിയില്‍ വില്ക്കാന് നിര്‍മ്മാതാക്കള്‍ നിര്‍ബന്ധിതമാകും. അപ്പോള്‍ മുടക്കുമുതല്‍ എങ്ങനെ തിരിച്ചുപിടിക്കും. അതു കൊണ്ട് തിയേറ്റര്‍ വഴി തന്നെ സിനിമ റിലീസ് ചെയ്യണം. ക്ഷണം എന്ന തന്റെ പുതിയ സിനിമ 6 വര്‍ഷത്തിന് ശേഷമുള്ള സംരംഭം ആണ്. താനും നടന് ലാലും മാത്രമാണ് ഈ സിനിമയില്‍ പഴയ മുഖങ്ങള്‍. മറ്റെല്ലാവരും പുതിയ മുഖങ്ങളാണ്.
ക്ഷണം പുതു തലമുറ അംഗീകരിച്ചു എന്നാണ് തിയേറ്ററുകളില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ എന്ന് തിരുവനന്തപുരം പ്രസ്സ് ക്ലബ് സംഘടിപ്പിച്ച മീറ്റ് ദി പ്രസ്സില്‍ സുരേഷ് ഉണ്ണിത്താന് പറഞ്ഞു. ആദ്യ സിനിമാനുഭവം ഈ രംഗത്ത് തുടരാന്‍ പ്രേരണ നല്‍കുന്നതാണെന്ന് ചിത്രത്തിന്റെ നായിക സ്നേഹ അജിത് പറഞ്ഞു. പ്രസ് ക്ലബ് പ്രസിഡന്റ് എം. രാധാകൃഷ്ണന് , സെക്രട്ടറി രാജേഷ് രാജേന്ദ്രന്, ട്രഷറര്‍ ബിജു ഗോപിനാഥ് എന്നിവര്‍ സംബന്ധിച്ചു.
പ്രേക്ഷകർക്കേറെ പ്രിയങ്കരനാണ് മോഹൻലാലിന്റെ മകനും നടനുമായ പ്രണവ് മോഹൻലാൽ. ഇന്ന് സിനിമയിൽ ഉള്ളതിനേക്കാൾ പ്രണവിന്റെ യഥാർത്ഥ ജീവിതത്തെ ആരാധനയോടെ നോക്കി കാണുന്നവരാണ്...