Connect with us

മോളെ എന്താ കറവ പശുവാക്കി വെച്ചേക്കുവാണോ? എല്ലാവരും മാലക്കള്ളിയാക്കി; കണ്ണുകളെ ഈറനണിയിച്ച് സൂര്യ

Malayalam

മോളെ എന്താ കറവ പശുവാക്കി വെച്ചേക്കുവാണോ? എല്ലാവരും മാലക്കള്ളിയാക്കി; കണ്ണുകളെ ഈറനണിയിച്ച് സൂര്യ

മോളെ എന്താ കറവ പശുവാക്കി വെച്ചേക്കുവാണോ? എല്ലാവരും മാലക്കള്ളിയാക്കി; കണ്ണുകളെ ഈറനണിയിച്ച് സൂര്യ

ബിഗ് ബോസ് സീസണ്‍ മൂന്നില്‍ വളരെ ഇമോഷണല്‍ മത്സരാര്‍ത്ഥി ആണ് എന്ന് വിധിയെഴുതിയ ആളാണ് സൂര്യ മേനോന്‍. കേരളത്തിലെ ആദ്യ വനിത ഡിജെ കളില്‍ ഒരാള്‍ കൂടിയായ സൂര്യ ആര്‍ജെ, അഭിനേത്രി, നര്‍ത്തകി എന്നിങ്ങനെ പല റോളുകള്‍ കൈകാര്യം ചെയ്ത താന്‍ ജീവിതത്തില്‍ ഒരുപാട് പോരാട്ടത്തിന് ഒടുവില്‍ ആണ് ഇനി ഈ നിലയില്‍ എങ്കിലും എത്തിയത് എന്ന് സൂര്യ ബിഗ് ബോസിലൂടെ പറയുന്നു.എങ്കിലും നിങ്ങള്‍ ഈ കാണുന്ന ഷോ മാത്രമേ ഉളളൂ താനെന്നും, അല്ലാതെ ഒന്നും സ്വന്തമായി ഇല്ലെന്നും സൂര്യ ബിഗ് ബോസില്‍ പറയുന്നു. രണ്ടാം ദിവസം നടന്ന വീക്കിലി ടാസ്‌ക്കിന്റെ ഭാഗമായിട്ടാണ് സൂര്യ തന്റെ മാതാപിതാക്കളെയും ജീവിത പ്രാരാബ്ധങ്ങളെ കുറിച്ചതും തുറന്നു പറയുന്നത്. വിശദമായി വായിക്കാം.

ടാസ്‌ക്കിന്റെ ഭാഗമായി സൂര്യ മാതാപിതാക്കളെ കുറിച്ചാണ് പറഞ്ഞു തുടങ്ങുന്നത്. അച്ഛന്‍ ജയകുമാര്‍, അമ്മ മോഹനകുമാരി. , ബന്ധുക്കള്‍ ധാരാളം ഉണ്ട് എങ്കിലും ഞങ്ങള്‍ക്ക് ഞങ്ങള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഒരു വീട്ടില്‍ ഒരു താന്തോന്നി ഉണ്ടായിരിക്കും എന്ന് പറഞ്ഞപോലെ ആയിരുന്നു എന്റെ അച്ഛന്‍. കാരണം അദ്ദേഹത്തിന്റെ വീട്ടില്‍ അദ്ദേഹം മാത്രമേ ഉളളൂ ഒരു നിലയിലും മുന്‍പില്‍ എത്താതെ പോയത്. മുത്തച്ഛന്‍ നാഷണല്‍ അവാര്‍ഡ് വിന്നര്‍ ആയിരുന്നു. അച്ഛനെ വലിയ ആളാക്കി മാറ്റാന്‍ കുടുംബത്തിന് ആഗ്രഹം ഉണ്ടായിരുന്നു എങ്കിലും ഡ്രൈവര്‍ ജോലിയാണ് അച്ഛന്‍ ചെയ്തത്.

അച്ഛന്‍ ഡ്രൈവര്‍ ജോലി നോക്കിയിരുന്നത് കൊണ്ട് കുറച്ചുകാലം കഴിഞ്ഞപ്പോള്‍ അദ്ദേഹത്തിന് കേന്ദ്ര ഗവണ്മെന്റ് ജോലികിട്ടി . എന്നാല്‍ വളരെ ദേഷ്യക്കാരന്‍ ആയതുകൊണ്ടുതന്നെ അതും പോയി. വാടക വീട്ടിലേക്ക് മാറേണ്ടി വന്നു. അതും വളരെ സൗകര്യങ്ങള്‍ കുറഞ്ഞ വീട്ടിലേക്ക്. കുട്ടി കാലത്തേക്ക് നോക്കുമ്പോള്‍ ഇപ്പോഴും ചമ്മല്‍ ആണ്. ആ സമയത്തു ആണ് അച്ഛന്‍ ഗള്‍ഫില്‍ പോയത്. പക്ഷെ അച്ഛന് അസുഖം ആയി , അവിടെ നിന്നും തിരികെ വന്നു. വലിയ കടം ആയിട്ടാണ് അദ്ദേഹം വന്നത്.

പാന്‍ക്രിയാസ് എല്ലാം തകര്‍ന്നു കണ്ണുകള്‍ പോയി, ഇപ്പോള്‍ നേരിയ കാഴ്ച മാത്രമാണ് ലെന്‍സ് കൊണ്ട് ലഭിക്കുന്നത്. അമ്മയ്ക്കും പ്രശ്‌നങ്ങള്‍ ആയി. അമ്മയ്ക്ക് ഒരു അപകടം സംഭവിക്കുകയും അത് വഴി അമ്മയുടെ കണ്ണിനും പ്രശ്നമായി. അങ്ങനെ ജീവിതം എല്ലാ അര്‍ത്ഥത്തിലും പോരാട്ടം ആയിരുന്നു. ആരും സഹായിച്ചില്ല എന്ന് പറയുന്നില്ല, എങ്കിലും എല്ലാവര്‍ക്കും സഹായിക്കുന്നതിന് ലിമിറ്റ് ഇല്ലേ എന്നും സൂര്യ ചോദിക്കുന്നു.

തന്റെ ജനനം സമയം കൊണ്ട് അച്ഛന്റെ ജോലി വരെ തെറിച്ചു പോയി എന്ന് കേട്ട അവസ്ഥ വരെ ഉണ്ടായിട്ടുണ്ട്. എന്റെ മോള്‍ എന്നെങ്കിലും രക്ഷപെടും എന്ന വിശ്വാസം ആണ് അവര്‍ക്ക് ഇപ്പോഴും . നാട്ടുകാര്‍ പറയും മോളെ എന്താ കറവ പശു ആക്കി വച്ചേക്കുവാണോ എന്ന് ഇപ്പോഴും ഈ ചോദ്യം കേട്ട് അമ്മ കറയാറുണ്ട്. കല്യാണം നടന്നില്ലേ പോട്ടെ എന്ന് പറഞ്ഞു ഞാന്‍ അമ്മാമയെ ആശ്വസിപ്പിക്കാറുണ്ട് ഇപ്പോഴും. ഈ ഡ്രസ്സ് പോലും പല സുഹൃത്തുക്കളുടെയും സഹായം ആണ്. ലുക്ക് ഉണ്ടെന്നെ ഉള്ളൂ, അല്ലാതെ ഒന്നും ഇല്ല എന്നും സൂര്യ പറയുന്നു.

ഒരിക്കല്‍ സ്‌ക്കൂളില്‍ പഠിക്കുമ്പോള്‍ ഒരു സുഹൃത്തിന്റെ മാല കാണാതെ പോയി. കാശില്ലാത്ത വീട്ടിലെ കുട്ടി ആയതുകൊണ്ടുതന്നെ എല്ലാവരും എന്നിലേക്ക് ശ്രദ്ധ തിരിച്ചു. കള്ളി എന്ന് വിളിച്ചു. എന്നാല്‍ പട്ടിണി കിടന്നാല്‍ കിടക്കും, ആളില്ലാതെ കക്കില്ല എന്ന് പറഞ്ഞെങ്കിലുംആരും വിശ്വസിച്ചില്ല . എന്നാല്‍ നാളുകള്‍ കടന്നുപോയപ്പോള്‍ ആ മാല ഒരു ടീച്ചറിന്റെ കയ്യില്‍ നിന്നും ആ കുട്ടിക്ക് കിട്ടി. എന്നിട്ടും ഒരു സോറി പോലും ആരും എന്നോട് പറഞ്ഞില്ല. അന്ന് ഞാന്‍ കാശിന്റെ വില മനസിലാക്കി.

More in Malayalam

Trending

Recent

To Top