സിനിമാക്കാര്‍ കണ്ണി ചോരയില്ലാത്തവരല്ല… പൈസ യുടെ ബുദ്ധിമുട്ടായിരുന്നെങ്കില്‍ വീടിന്റെ ആധാരം വച്ചിട്ടാണെങ്കിലും ഞാന്‍ അതിനുള്ള പണം കണ്ടെത്തിയേനെ; സത്യം ഇതാണ്
നടി കെപിഎസി ലളിതയുടെ വിയോഗം ഇന്നും മലയ സിനിമയിക്ക് ഒരു തീരാനഷ്ടമാണ്. മലയാള സിനിമയ്ക്ക് തീരാവേദന നല്‍കി കൊണ്ടാണ് ഫെബ്രുവരി ഇരുപത്തി രണ്ടിനാണ് കെപിഎസി ലളിത ഓര്‍മ്മയായത്.
നാടകങ്ങളിൽ തുടങ്ങി ചലച്ചിത്രങ്ങളിലൂടെ മലയാളികളുടെ കുടുംബാംഗമായി മാറിയതാണ് ആ അഭിനയജീവിതം..വ്യത്യസ്ത തലമുറകളിലെ ഹൃദയങ്ങളിലേക്ക് അഭിനയ പാടവം കൊണ്ട് ചേക്കേറിയ അവർ ഒരു കാലഘട്ടത്തിന്റെയാകെ ചരിത്രത്തിന്റെ ഭാഗമായി സ്വയം മാറി. ജീവിതവും അഭിനയവും കെട്ടുപിണഞ്ഞുകിടക്കുന്നതുകൊണ്ടാവാം ഉള്‍ക്കരുത്തുള്ള കഥാപാത്രങ്ങളെപ്പോലും വളരെ സ്വാഭാവികതയോടെ അഭിനയിച്ചു ഫലിപ്പിക്കാന്‍ കെ.പി.എ.സി. ലളിതയ്ക്ക് കഴിഞ്ഞത്.
കെപിഎസി ലളിതയുമായി വളരെ അടുത്ത ബന്ധമായിരുന്നു മഞ്ജു പിള്ളയ്ക്ക്. അമ്മ- മകള്‍ ബന്ധമായിരുന്നു. പല അഭിമുഖങ്ങളിലും നടിയുമായിട്ടുള്ള ആത്മബന്ധത്തെ കുറിച്ച് മഞ്ജു തുറന്ന് പറയാറുണ്ട്. തിരിച്ച് കെപിഎസി ലളിതയ്ക്കും അങ്ങനെ തന്നെയായിരുന്നു. മരിക്കും മുന്‍പ് നല്‍കിയ അഭിമുഖങ്ങളിലെല്ലാം മഞ്ജുവിനെ കുറിച്ച് പറയാറുണ്ടായിരുന്നു. ഇപ്പോഴിതാ കെപിഎസി ലളിതയെ കുറിച്ചുളള ഓര്‍മ പങ്കുവെയ്ക്കുകയാണ് നടി. ലളിതാമ്മയെ അവസാനമായി കണ്ടപ്പോള്‍ അസ്വസ്ഥത തോന്നി എന്നാണ് മഞ്ജു പറയുന്നത്.
നടിയുടെ വാക്കുകള്‍ ഇങ്ങനെ…
സങ്കടത്തെക്കാളേറെ രോഷം തോന്നിയത് സോഷ്യല്‍ മീഡിയയിലെ കണ്ട ചില കമന്റുകളാണ്. അമ്മ മരിച്ചു കിടക്കുമ്പോള്‍ ചില മനുഷ്യത്വമില്ലായ്മകള്‍ നടന്നിരുന്നു. സോഷ്യല്‍മീഡിയ വന്നതോടെ സ്വാകാര്യത നഷ്ടമായി. മരിച്ചു കിടക്കുന്നവര്‍ക്ക് പോലും സമാധാനം കൊടുക്കില്ല. കയ്യില്‍ മൊബൈലുമായിട്ടാണ് എത്തുന്നത്. കണ്ടാല്‍ തൊഴുത് നില്‍ക്കുകയാണെന്ന് തോന്നും. പക്ഷേ വിഡിയോയും ഫോട്ടോയും എടുക്കുകയാണ്. മരിച്ചു കിടക്കുന്ന മുഖം ഫോട്ടോ എടുത്തിട്ട് അത് ഗ്രൂപ്പുകളില്‍ പോസ്റ്റു ചെയ്യുമ്പോള്‍ എന്ത് ആനന്ദമാണ് കിട്ടുക’; മഞ്ജു ചോദിക്കുന്നു.
‘പൊതുദര്‍ശന സമയത്തും താന്‍ നോക്കി നില്‍ക്കുമ്പോള്‍ ഇതുപോലെയൊരു സംഭവം നടന്നിരുന്നതായും മഞ്ജു പറയുന്നു. ഒരുത്തന്‍ രണ്ടു കസേരയിട്ട് അതിന്റെ മുകളില്‍ കയറി നിന്ന് മൊബൈലില്‍ പടമെടുക്കുകയാണ്. എന്തൊരു മാനസികാവസ്ഥയാണിത്. അമ്മയുടെ അവസാന കാലത്തെ ഫോട്ടോ പ്രചരിപ്പിച്ച് രസം കണ്ടെത്തിയ മനുഷ്യത്വമില്ലാത്തവരും ഒരുപാടുണ്ടെന്നും മഞ്ജു അഭിമുഖത്തിലൂടെ പറയുന്നു്. മനുഷ്യവികാരത്തിന് എന്തു വിലയാണുള്ളത്. അതുപോലെ തന്നെ അമ്മ ആശുപത്രിയില്‍ കിടന്നപ്പോഴും സോഷ്യല്‍ മീഡിയ സമാധാനം കൊടുത്തില്ല. കാര്യമറിയാതെ ഒരുപാടു പേര്‍ ബഹളമുണ്ടാക്കി. കരള്‍ മാറ്റ ശസ്ത്രക്രിയയ്ക്ക് സിനിമാക്കാര്‍ സഹായിക്കുന്നില്ലെന്നായിരുന്നു പരാതി’ എന്നും അന്ന് നടന്ന വിവാദജങ്ങളെ കുറിച്ച് മഞ്ജു പറഞ്ഞു.
‘സിനിമാക്കാര്‍ കണ്ണില്‍ ചോരയില്ലാത്തവരല്ല. പൈസ യുടെ ബുദ്ധിമുട്ടായിരുന്നെങ്കില്‍ വീടിന്റെ ആധാരം വച്ചിട്ടാണെങ്കിലും ഞാന്‍ അതിനുള്ള പണം കണ്ടെത്തിയേനെ. പക്ഷേ, സത്യം അതൊന്നും ആയിരുന്നില്ല. ശസ്ത്രക്രിയ ചെയ്യാനാവുന്ന ആരോഗ്യസ്ഥിതിയായിരുന്നില്ല അന്ന് അമ്മയുടേത്. അന്ന് കേട്ടെരു മറ്റൊരു പരാതി മകന്‍ സിദ്ധാര്‍ത്ഥ് ആരേയും അടുപ്പിക്കുന്നില്ല എന്നായിരുന്നു. കെപിഎസി ലളിത എന്ന നടിയുടെ മുഖം നമ്മുടെ മനസ്സിലുണ്ട്. നമുക്കാര്‍ക്കും തിരിച്ചറിയാത്ത ഒരു മുഖവുമായി കിടന്ന അമ്മയെ മറ്റുള്ളവരെ കാണിക്കാന്‍ സിദ്ധുവിന് ഇഷ്ടമല്ലായിരുന്നു. അങ്ങനെ ഒരു സഹതാപം അവന്‍ ഇഷ്ടപ്പെട്ടില്ല, ഞാനാണെങ്കിലും ചിലപ്പോള്‍ അങ്ങനെയേ ചെയ്യൂ’… മഞ്ജു വ്യക്തമാക്കി.
