ഏറെ വിവാദങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും വഴിതെളിച്ച ദി കശ്മീര്‍ ഫയല്‍സ് ചിത്രത്തിനെതിരെ സിപിഎം. ന്യൂനപക്ഷത്തെ മോശക്കാരാക്കി ചിത്രീകരിക്കുകയാണ് ചിത്രമെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി അഭിപ്രായപ്പെട്ടു. സിനിമയെ അപലപിക്കുകയാണെന്നും ഇത്തരം വര്‍ഗീയത അംഗീകരിക്കാന്‍ കഴിയില്ലെന്നുമാണ് സിപിഎമ്മിന്റെ നിലപാട്.
സിനിമ ഉപയോഗിച്ച് വര്‍ഗീയവല്‍ക്കരണമാണ് നടത്തുന്നതെന്നും സിപിഎം ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു. കശ്മീരി പണ്ഡിറ്റുകളുടെ കൂട്ടക്കൊല പ്രമേയമാക്കി വിവേക് അഗ്നിഹോത്രി സംവിധാനം ചെയ്ത ചിത്രമാണ് ദി കശ്മീര്‍ ഫയല്‍സ്.
നിരവധി പ്രതിബന്ധങ്ങളെ മറികടന്നാണ് ചിത്രം ഒടുവില്‍ പ്രദര്‍ശനത്തിനെത്തിയത്. റിലീസ് വേളയില്‍ രാജ്യത്തെ ഏതാനും തിയേറ്ററുകളില്‍ മാത്രമുണ്ടായിരുന്ന ചിത്രത്തിന് കാണികള്‍ ഏറിയതോടെ നിരവധി സ്ക്രീനുകളിലേക്ക് വ്യാപിപ്പിക്കുകയായിരുന്നു.
ഒടുവില്‍ ചിത്രം റിലീസ് ചെയ്ത് 16 ദിവസം പിന്നിട്ടതോടെ 250 കോടി രൂപയാണ് ബോക്സ് ഓഫീസില്‍ ചിത്രം കളക്ഷന്‍ നേടിയത്. ആഗോളത്തലത്തിലെ കണക്കാണിത്.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നടൻ ശിവകാർത്തികേയനും വെങ്കട് പ്രഭുവും ഒന്നിക്കുന്നു എന്ന വാർത്ത സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. ടൈം ട്രാവൽ ചിത്രത്തിനായി...
പ്രേക്ഷകർക്കേറെ സുപരിചിതയായ നടിയാണ് സുഹാസിനി. ഇപ്പോഴിതാ നടിയെ കുറിച്ച് നടൻ പാർത്ഥപൻ പറഞ്ഞ വാക്കുകളാണ് വൈറലായി മാറുന്നത്. ‘വെർഡിക്റ്റ്’ എന്ന ചിത്രത്തിന്റെ...
ഉണ്ണി മുകുന്ദൻ തന്നെ മർദിച്ചെന്നു ആരോപിച്ച് കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു മുൻ മാനേജർ രംഗത്ത് എത്തിയരുന്നത്. ടൊവിനോ തോമസ് ചിത്രം നരിവേട്ടയ്ക്ക്...