Connect with us

വിനായകനെ മാനേജ് ചെയ്യാന്‍ ഭയങ്കര പാടാണെന്നാണല്ലോ പൊതുവെ ചിലരൊക്കെ പറയാറ് ; ചോദ്യത്തിനുള്ള മറുപടിയായി ഓപ്പറേഷന്‍ ജാവ അനുഭവം പങ്കുവച്ച് സംവിധായകൻ തരുണ്‍ മൂര്‍ത്തി!

Malayalam

വിനായകനെ മാനേജ് ചെയ്യാന്‍ ഭയങ്കര പാടാണെന്നാണല്ലോ പൊതുവെ ചിലരൊക്കെ പറയാറ് ; ചോദ്യത്തിനുള്ള മറുപടിയായി ഓപ്പറേഷന്‍ ജാവ അനുഭവം പങ്കുവച്ച് സംവിധായകൻ തരുണ്‍ മൂര്‍ത്തി!

വിനായകനെ മാനേജ് ചെയ്യാന്‍ ഭയങ്കര പാടാണെന്നാണല്ലോ പൊതുവെ ചിലരൊക്കെ പറയാറ് ; ചോദ്യത്തിനുള്ള മറുപടിയായി ഓപ്പറേഷന്‍ ജാവ അനുഭവം പങ്കുവച്ച് സംവിധായകൻ തരുണ്‍ മൂര്‍ത്തി!

അടുത്തകാലത്ത് ഇറങ്ങിയ തരുണ്‍ മൂര്‍ത്തി ചിത്രമാണ് ഓപ്പറേഷന്‍ ജാവ. മികച്ച അവതരണ രീതി കൊണ്ട് ശ്രദ്ധ നേടിയ ചിത്രമായിരുന്നു ഇത്.. കലാപരമായും സാമ്പത്തികപരമായും വിജയം നേടിയ ചിത്രം കൂടിയായിരുന്നു ഇത്. ഓപ്പറേഷന്‍ ജാവയില്‍ രാമനാഥന്‍ എന്ന കഥാപാത്രമായി ജീവിക്കുകയായിരുന്നു നടന്‍ വിനായകന്‍.

ചെയ്യുന്ന റോളുകള്‍ ഏതായാലും ആ കഥാപാത്രത്തിന്റെ പൂര്‍ണതയക്കായി എന്തു വിട്ടുവീഴ്ചയ്ക്കും വിനായകന്‍ തയ്യാറാവുമെന്ന് പറയുകയാണ് ചിത്രത്തിന്റെ സംവിധായന്‍ തരുണ്‍ മൂര്‍ത്തി. ഒരു ഓൺലൈൻ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ഓപ്പറേഷന്‍ ജാവയില്‍ വിനായകന്‍ എത്തിയതിനെ കുറിച്ച് അദ്ദേഹം സംസാരിച്ചത്.

വിനായകനെ മാനേജ് ചെയ്യാന്‍ ഭയങ്കര പാടാണെന്നാണല്ലോ പൊതുവെ ചിലരൊക്കെ പറയാറ് എന്ന ചോദ്യത്തിന് ഒരിക്കലും അങ്ങനെ തോന്നിയിട്ടില്ലെന്നും തന്റെ അനുഭവം അതല്ലെന്നുമായിരുന്നു തരുണ്‍ മൂര്‍ത്തി പറഞ്ഞത്.

ഈ സ്റ്റോറി നരേറ്റ് ചെയ്യാനായി വിനായകന്‍ ചേട്ടന്റെ അടുത്ത് ആദ്യമായി ഞാന്‍ പോകുകയാണ്. ഇതാണ് കഥയെന്നും കഥാപാത്രമെന്നും പറഞ്ഞപ്പോള്‍ എടാ നമുക്കിത് ചെയ്യാമെന്ന് അപ്പോള്‍ തന്നെ അദ്ദേഹം പറഞ്ഞു. ഞാന്‍ ഒന്നുകൂടി ഇതില്‍ വര്‍ക്ക് ചെയ്ത ശേഷം ചേട്ടന്റെ ഭാഗങ്ങള്‍ പറയാമെന്ന് പറഞ്ഞ് ഞാന്‍ തിരിച്ചു.

ഒന്നോ രണ്ടോ ഡയലോഗ് ഉള്‍പ്പെടുത്തേണ്ട കാര്യമേ ഉണ്ടായിരുന്നുള്ളൂ. അതിനാണ് ഞാന്‍ ഇങ്ങനെ കിടന്ന് ബഹളം വെച്ചത്. സെറ്റില്‍ വന്ന് കഴിഞ്ഞ് ആ കോസ്റ്റിയൂം ഇട്ടു കഴിഞ്ഞാല്‍ പിന്നെ പുള്ളി ക്യാരക്ടറാണ്. ഒരു വഴക്കോ ബഹളമോ ഒന്നും ഇല്ല. നമ്മള്‍ ഓക്കെ പറഞ്ഞാല്‍ പോലും പുള്ളി വന്നിട്ട് എടാ ശരിയായിട്ടില്ല ഞാന്‍ ഒന്നുകൂടി ചെയ്യാമെന്ന് പറഞ്ഞ് എത്ര തവണ വേണമെങ്കിലും എടുക്കാന്‍ തയ്യാറാകും. ക്രിയേറ്റിവിറ്റിയുടെ കാര്യത്തില്‍ അഭിപ്രായ വ്യത്യാസം ഉണ്ടാകുന്നത് പോലും സിനിമ നന്നായി വരാന്‍ വേണ്ടിയാണ്, തരുണ്‍ മൂര്‍ത്തി പറഞ്ഞു.

സിനിമയില്‍ വിനായകന്‍ ചേട്ടന്റെ ഭാര്യയായി ആര് അഭിനയിക്കും എന്നതായിരുന്നു പിന്നെ ഞങ്ങള്‍ക്ക് മുന്നിലുള്ള ചോദ്യം. പലരേയും നോക്കി. ഒടുവില്‍ ധന്യയെ തീരുമാനിച്ചു. അതിന് ശേഷം വിനായകന്‍ ചേട്ടനോട് ചോദിച്ചപ്പോഴും പുതിയ ആരെങ്കിലും ആണെങ്കില്‍ നന്നാവും എന്നായിരുന്നു പുള്ളിയും പറഞ്ഞത്. അങ്ങനെയാണ് ധന്യയെ തീരുമാനിക്കുന്നത്, തരുണ്‍ മൂര്‍ത്തി പറഞ്ഞു.

about vinayakan

More in Malayalam

Trending

Recent

To Top