Connect with us

‘1921’ കുറെ നാളുകള്‍ക്കു ശേഷം വീണ്ടും കണ്ടു, അതോടെ ഒരു കാര്യം മനസ്സിലായി! ഇനി ഒരു വാര്യംകുന്നന്റെ ആവശ്യമില്ല; ഞെട്ടിച്ച് ഒമർ ലുലു

Malayalam

‘1921’ കുറെ നാളുകള്‍ക്കു ശേഷം വീണ്ടും കണ്ടു, അതോടെ ഒരു കാര്യം മനസ്സിലായി! ഇനി ഒരു വാര്യംകുന്നന്റെ ആവശ്യമില്ല; ഞെട്ടിച്ച് ഒമർ ലുലു

‘1921’ കുറെ നാളുകള്‍ക്കു ശേഷം വീണ്ടും കണ്ടു, അതോടെ ഒരു കാര്യം മനസ്സിലായി! ഇനി ഒരു വാര്യംകുന്നന്റെ ആവശ്യമില്ല; ഞെട്ടിച്ച് ഒമർ ലുലു

ആഷിഖ് അബുവും പൃഥ്വിരാജും വാരിയംകുന്നന്‍ സിനിമയില്‍ നിന്ന് പിന്‍മാറിയത് വലിയ വിവാദമായിരുന്നു. ഇതിന് പിന്നാലെ പിന്നാലെ വാരിയന്‍കുന്നന്‍ സിനിമ ചെയ്യാന്‍ തയ്യാറാണെന്ന് കഴിഞ്ഞ ദിവസം ഒമർ ലുലു വ്യക്തമാക്കി രംഗത്ത് എത്തിയിരുന്നു

ഇപ്പോൾ ഇതാ ഇനി അതിന്റെ ആവശ്യമില്ലെന്ന് വ്യക്തമാക്കി രംഗത്ത് എത്തിയിരിക്കുകയാണ് അദ്ദേഹം. പതിനഞ്ച് കോടി രൂപയുണ്ടെങ്കില്‍ ബാബു ആന്റണിയെ നായകനാക്കി വാരിയംകുന്നന്‍ സിനിമ ചെയ്യാന്‍ തയ്യാറാണെന്നായിരുന്നു കഴിഞ്ഞ ദിവസം ഒമര്‍ ലുലു പറഞ്ഞത്. പ്രീബിസിനസ്സ് നോക്കാതെ ബാബു ആന്റണിയെ വെച്ച് 15 കോടി രൂപ മുടക്കാന്‍ തയ്യാറുള്ള നിര്‍മ്മാതാവ് വന്നാല്‍ മലയാള സിനിമ ഇന്ന് വരെ കാണാത്ത രീതിയില്‍ ആക്ഷന്‍ രംഗങ്ങള്‍ ഉള്ള ഒരു വാരിയന്‍കുന്നന്‍ വരുമെന്നായിരുന്നു ഒമര്‍ ലുലു എഴുതിയത്.

എന്നാല്‍ ഐ വി ശശി സംവിധാനം ചെയ്ത് ‘1921’വീണ്ടും കണ്ടപ്പോള്‍ ഇനി ഒരു വാരിയംകുന്നനെ ആവശ്യമില്ലെന്ന് വ്യക്തമായതായി ഒമര്‍ ലുലു ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

ഇന്നലത്തെ എന്റെ വാരിയംകുന്നന്റെ പോസ്റ്റ് കണ്ട് ECH ഗ്രൂപ്പ് MD ഇക്ബാല്‍ മാര്‍ക്കോണി വിളിച്ച് വാരിയംകുന്നന്‍ ഇക്ബാല്‍ക്ക പ്രൊഡ്യൂസ് ചെയ്‌തോളാം പൈസ നോക്കണ്ട ഒമര്‍ ധൈര്യമായി മുന്നോട്ട് പൊയ്‌കോളാന്‍ പറഞ്ഞു.ആ സന്തോഷത്തില്‍ ദാമോദരന്‍ മാഷിന്റെ സ്‌ക്രിപ്പ്റ്റില്‍ ശശ്ശി സാര്‍ സംവിധാനം ചെയ്ത ‘1921’ കുറെ നാളുകള്‍ക്കു ശേഷം വീണ്ടും കണ്ടു കണ്ടപ്പോള്‍ ഒരു കാര്യം മനസ്സിലായി ഇനി ഒരു വാര്യംകുന്നന്റെ ആവശ്യമില്ല.ദാമോദരന്‍ മാഷും ശശ്ശി സാറും കൂടി വാരിയംകുന്നന്‍ മാത്രമല്ല ആലിമുസ്ലിയാരും വാഗണ്‍ ട്രാജഡിയും ഖിലാഫത്തിന്റെ മുന്നേറ്റം അടക്കം എല്ലാ ഭാഗവും ഭംഗിയായി ‘1921’ല്‍ പറഞ്ഞട്ടുണ്ട്.ഇതില്‍ കൂടുതല്‍ ഒന്നും ഇനി ആര്‍ക്കും പറയാന്‍ പറ്റും എന്നും തോന്നുന്നില്ല.കൂടെ നില്‍ക്കുകയും വിമര്‍ശിക്കുകയും ചെയ്ത എല്ലാവര്‍ക്കും പോസ്റ്റ് കണ്ട് പ്രൊഡ്യൂസ് ചെയാന്‍ വന്ന ഇക്ബാല്‍ക്കാക്കും നന്ദി

More in Malayalam

Trending

Recent

To Top