Connect with us

പെൺകുട്ടികളുടെ നഗ്ന വീഡിയോ വിൽക്കാൻ ഗ്രൂപ്പ്, ഇൻബോക്സിൽ മെസ്സേജ് ഇട്ടാൽ സംഭവിക്കുന്നത്! എഫ് ബി യിലെ ക്ലോസ്ഡ് റൂമിലെ ലീലാ വിലാസങ്ങൾ; തുറന്ന് പറഞ്ഞ് രമ്യ സുരേഷ്

Malayalam

പെൺകുട്ടികളുടെ നഗ്ന വീഡിയോ വിൽക്കാൻ ഗ്രൂപ്പ്, ഇൻബോക്സിൽ മെസ്സേജ് ഇട്ടാൽ സംഭവിക്കുന്നത്! എഫ് ബി യിലെ ക്ലോസ്ഡ് റൂമിലെ ലീലാ വിലാസങ്ങൾ; തുറന്ന് പറഞ്ഞ് രമ്യ സുരേഷ്

പെൺകുട്ടികളുടെ നഗ്ന വീഡിയോ വിൽക്കാൻ ഗ്രൂപ്പ്, ഇൻബോക്സിൽ മെസ്സേജ് ഇട്ടാൽ സംഭവിക്കുന്നത്! എഫ് ബി യിലെ ക്ലോസ്ഡ് റൂമിലെ ലീലാ വിലാസങ്ങൾ; തുറന്ന് പറഞ്ഞ് രമ്യ സുരേഷ്

നടി രമ്യ സുരേഷിന്റെ മുഖത്തോട് ഏറെ സാദൃശ്യം തോന്നുന്ന പെൺകുട്ടിയുടെ നഗ്ന വിഡിയോ രമ്യ സുരേഷിന്റേതെന്ന പേരിൽ സമൂഹമാധ്യമങ്ങളിൽ കഴിഞ്ഞ ദിവസങ്ങളിൽ പ്രചരിച്ചിരുന്നു. സംഭവം ശ്രദ്ധയില്‍പ്പെട്ടതോടെ വിശദീകരണവുമായി രമ്യ തന്നെ രംഗത്ത് എത്തുകയായിരുന്നു. തന്റെ പേരിൽ പ്രചരിക്കുന്ന വ്യാജ വിഡിയോയിൽ കേസ് കൊടുത്തിരിക്കുകയാണെന്നും, ഷെയര്‍ ചെയ്ത ഗ്രൂപ്പിന്റെ അഡ്മിനെ പോലീസ് കണ്ടെത്തി. പ്രതികളെ പിടിക്കാന്‍ ഏതറ്റം വരെയും പോകുമെന്നും രമ്യ പറഞ്ഞിരുന്നു

സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ച ആ വീഡിയോ ഒരു വ്യക്തിയുടെ മനസ്സിനെയും ജീവിതത്തെയും തകർക്കാൻ അതു മതിയായിരുന്നു. എന്നാൽ, രമ്യ സുരേഷ് അത് പ്രതിരോധിക്കുകയും നിയമനടപടി സ്വീകരിക്കുകയും ചെയ്തതോടെ സമൂഹം അവർക്കൊപ്പം നിൽക്കുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്.
ഇപ്പോൾ ഇതാ അന്ന് നടന്ന സംഭവത്തെ കുറിച്ച് രമ്യ തന്നെ തുറന്ന് പറയുകയാണ്. ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് രമ്യ ഈ കാര്യങ്ങൾ വിശദീകരിച്ചത്

ഒരു പെൺകുട്ടിയുടെ നഗ്ന വിഡിയോയ്ക്കൊപ്പം എന്റെ ഫെയ്സ്ബുക്കിൽ നിന്നെടുത്ത ചില ചിത്രങ്ങളും ചേർത്താണ് വിഡിയോ പ്രചരിച്ചത്. ഞാൻ ആ വിഡിയോ അയച്ചു നൽകാൻ സുഹൃത്തിനോട് ആവശ്യപ്പെട്ടു. അതു കണ്ടപ്പോൾ ആദ്യം ഒന്നമ്പരന്നു. ആ വിഡിയോയിൽ കാണുന്ന പെൺകുട്ടിയുടെ മുഖത്തിന്റെ ചില ഭാഗങ്ങൾ എന്റെ മുഖവുമായി വലിയ സാദൃശ്യമുണ്ടായിരുന്നു.

‍ഞാൻ ആ വിഡിയോ വിശദമായി പരിശോധിച്ചു. പക്ഷേ, ആ പെൺകുട്ടിയുടെ ശരീരവും എന്റെ ശരീരവുമായി ഒരു സാമ്യവുമില്ല. മുഖം വ്യക്തമായി കാണിച്ചിട്ടുമില്ല. എനിക്കു തട്ടിപ്പു മനസ്സിലായപ്പോൾ തന്നെ വീടിനടുത്തുള്ള പൊലീസ് സ്റ്റേഷനിലെ സുഹൃത്തിനെ വിളിച്ചു വിവരം അറിയിച്ചു. ഉടനെ ജില്ലാ പൊലീസ് മേധാവിക്കു പരാതി നൽകാനാണ് അദ്ദേഹം പറഞ്ഞത്

വ്യാജ വിഡിയോയ്ക്കു പിന്നിൽ വലിയ സൈബർ ക്രൈം ഗ്രൂപ്പുകളുണ്ടെന്നാണ് രമ്യ പറയുന്നത്. അവർ പെൺകുട്ടികളുടെ നഗ്ന വിഡിയോകൾ വലിയ വിലയ്ക്കു വിൽക്കുകയാണ്. പ്രശസ്തരാകുന്ന വ്യക്തികളുടെ പേരിലുള്ള വിഡിയോകൾക്കു വലിയ വില ലഭിക്കും. ഇതിനായി സമൂഹമാധ്യമങ്ങളിൽ വലിയ ഗ്രൂപ്പുകൾ പ്രവർത്ത‍ിക്കുന്നുണ്ട്. വിഡിയോകളുടെ വിവരങ്ങള്‍ സമൂഹമാധ്യമഗ്രൂപ്പുകളിൽ നൽകിയ ശേഷം ആവശ്യമുള്ളവർ ഇൻബോക്സിൽ ബന്ധപ്പെട്ട് വലിയ വില പറഞ്ഞാൽ വിഡിയോ വിൽക്കുന്ന വിധമാണ് ഗ്രൂപ്പുകൾ പ്രവർത്തിക്കുന്നത്. ഇത്തരത്തിൽ കണ്ടെത്തിയ ചില ഗ്ര‍ൂപ്പുകളെക്കുറിച്ച് സൈബർ സെല്ലിനു വിവരം നൽകിയിട്ടുണ്ടെന്നു രമ്യ പറഞ്ഞു.

ഒരു ഫെയ്സ്ബുക് ഗ്രൂപ്പിൽ നിന്നാണ് വിഡിയോ പുറത്തുപോകുന്നതെന്നു രമ്യ കണ്ടെത്തി. എന്നാൽ, അതു ക്ലോസ്ഡ് ഗ്രൂപ്പ് ആണ്. നേരത്തെ 55,000 പേർ അംഗങ്ങളായിരുന്ന ആ ഗ്രൂപ്പിൽനിന്നു രമ്യ കേസ് നൽകിയ ശേഷം ആയിരത്തോളം പേർ പുറത്തുപോയെന്നാണു മനസ്സിലാകുന്നത്. ഞാൻ സ്വയം സൈബർ സെല്ലില്‍ വിളിച്ച് അന്വേഷണത്തിന്റെ പുരോഗതി അറിയുന്നുണ്ടെന്നും രമ്യ പറയുന്നു.

ഈ പ്രശ്നം അറിഞ്ഞതോടെ സ്വന്തം വീട്ടിൽനിന്നും ഭർത്താവിന്റെ വീട്ടിൽനിന്നും ലഭിച്ച പിന്തുണയാണ് നിയമപരമായി മുന്നോട്ടു പോകാൻ ധൈര്യം നൽകിയത്. ‘ഞാൻ ഫെയ്സ്ബുക്കിൽ ലൈവ് വിഡിയോ െചയ്യരുതായിരുന്നു എന്നു ചില സുഹൃത്തുക്കൾ പറഞ്ഞു. പക്ഷേ, ലൈവ് വിഡിയോ ചെയ്തതു ശരിയായിരുന്നു എന്നുതന്നെയാണ് എന്റെ വിശ്വാസം.

വ്യാ‍ജ വിഡിയോ പ്രചരിച്ചത് സ്വന്തം ജീവിതത്തെ ഒരുതരത്തിലും ബാധിച്ചിട്ടില്ല. ‘എന്റെ കുടുംബത്തിന് എന്നെ അറിയ‍ാം. അവർ നൽകിയ പിന്തുണയാണ് എനിക്കു നിയമപരമായി മുന്നോട്ടുപോ‍കാൻ സഹായമായത്. ആ വിഡിയോയിൽ ഞാനല്ല‍ാതിരുന്നിട്ടും ഞാനാണെന്നു തെറ്റിദ്ധരിപ്പിക്കപ്പെട്ടു. അതു ഞാനല്ലെന്നു മറ്റുള്ളവരെ അറിയിക്കുക എന്നതായിരുന്നു എന്റെ ലക്ഷ്യമെന്നും രമ്യ പറയുന്നു.

വളരെ ചുരുങ്ങിയ ചിത്രങ്ങളിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതയാണ് നടി രമ്യ സുരേഷ്. കുട്ടന്‍പിള്ളയുടെ ശിവരാത്രി, ഞാന്‍ പ്രകാശന്‍, നിഴല്‍ എന്നീ ചിത്രങ്ങളിലൂടെയാണ് രമ്യയെ പ്രേക്ഷകര്‍ ഏറെ ശ്രദ്ധിക്കുന്നത്. എല്ലാ ചിത്രത്തിലും തന്റെ കഥാപാത്രത്തെ മികവുറ്റതാക്കുവാന്‍ രമ്യയ്ക്ക് കഴിഞ്ഞിട്ടുണ്ട്.
മകൻ നവനീതും മകൾ നിവേദ്യയും ഉൾപ്പെടുന്നതാണ് രമ്യയുടെ കുടുംബം

More in Malayalam

Trending

Recent

To Top