Connect with us

മരുന്ന് കഴിച്ചാണ് മോഹൻലാൽ ഷൂട്ടിംഗ് പൂര്‍ത്തിയാക്കിയത് ; പക്ഷെ , മമ്മൂട്ടി കാരണം ലക്ഷങ്ങൾ നഷ്ടമായിട്ടുണ്ട് ; തുറന്ന് പറഞ്ഞ് നിര്‍മ്മാതാവ് ബി.സി. ജോഷി !

Malayalam

മരുന്ന് കഴിച്ചാണ് മോഹൻലാൽ ഷൂട്ടിംഗ് പൂര്‍ത്തിയാക്കിയത് ; പക്ഷെ , മമ്മൂട്ടി കാരണം ലക്ഷങ്ങൾ നഷ്ടമായിട്ടുണ്ട് ; തുറന്ന് പറഞ്ഞ് നിര്‍മ്മാതാവ് ബി.സി. ജോഷി !

മരുന്ന് കഴിച്ചാണ് മോഹൻലാൽ ഷൂട്ടിംഗ് പൂര്‍ത്തിയാക്കിയത് ; പക്ഷെ , മമ്മൂട്ടി കാരണം ലക്ഷങ്ങൾ നഷ്ടമായിട്ടുണ്ട് ; തുറന്ന് പറഞ്ഞ് നിര്‍മ്മാതാവ് ബി.സി. ജോഷി !

മലയാള സിനിമാ ലോകത്തെ താരരാജാക്കന്മാരാണ് മമ്മൂട്ടിയും മോഹൻലാലും. ഇരുവർക്കും ഒരുപോലെ തന്നെ ആരാധകരുണ്ട്. അതുകൊണ്ടുതന്നെ ലാലേട്ടൻ ഫാൻസും മമ്മൂക്ക ഫാൻസും തമ്മിലുള്ള തർക്കങ്ങളും പലപ്പോഴും വർത്തയാകാറുമുണ്ട്. ഇപ്പോൾ നിർമ്മാതാവ് ബി.സി. ജോഷി രണ്ട് നായകന്മാരുടെയും സ്വഭാവത്തിലെ വ്യത്യാസത്തെ കുറിച്ച് പറഞ്ഞിരിക്കുകയാണ് .

ആരാധകർക്കിടയിൽ രണ്ട് സൂപ്പർസ്റ്റാറുകളെ കുറിച്ചും ചർച്ചയുള്ളതുപോലെ സിനിമാ മേഖലയിലും മോഹൻലാലിനെ കുറിച്ചും മമ്മൂട്ടിയെ കുറിച്ചും ചർച്ചകളുണ്ട്. നിർമ്മാതാക്കൾക്കും സംവിധായകർക്കും അഭിനേതാക്കൾക്കും പലതരത്തിലുള്ള അഭിപ്രായങ്ങളും അഭിപ്രായവ്യത്യാസങ്ങളും താരങ്ങളെ കുറിച്ചുണ്ട്

ഇപ്പോഴിതാ, മോഹന്‍ലാലിനും മമ്മൂട്ടിയ്ക്കുമൊപ്പമുള്ള സിനിമാനുഭവങ്ങള്‍ പങ്കുവെയ്ക്കുന്നതിനിടയിൽ നിര്‍മ്മാതാവ് ബി.സി. ജോഷി അധികമാർക്കും അറിയാത്ത മോഹൻലാലിന്റേയും മമ്മൂട്ടിയുടേയും സ്വഭാവത്തിലെ പ്രത്യേകതകളെ കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ്.

മോഹന്‍ലാലിനെ ഏത് രീതിയിലും കൈകാര്യം ചെയ്യാമെന്നും എന്നാല്‍ മമ്മൂട്ടിയുമായി അത്ര എളുപ്പത്തില്‍ കാര്യങ്ങള്‍ നടക്കില്ലെന്നും ജോഷി പറയുന്നു. ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ജോഷി.

മാടമ്പി സിനിമയുടെ ഷൂട്ടിംഗ് സമയത്ത് ആരോഗ്യനില മോശമായിട്ടും മോഹന്‍ലാല്‍ വന്ന് അഭിനയിച്ചതിനെ കുറിച്ചാണു ജോഷി ആദ്യം പറഞ്ഞത്. സിനിമയില്‍ നെല്ലു കുത്തുന്ന ഗോഡൗണില്‍ സ്റ്റണ്ട് സീനുണ്ടായിരുന്നു. ഫാന്‍ ഓണാക്കിയാല്‍ പൊടിയെല്ലാം പറന്നുപൊങ്ങും. മോഹന്‍ലാല്‍ ആസ്തമയുള്ളയാളാണ്.

ഷൂട്ടിംഗിന്റെ സെറ്റെല്ലാം തയ്യാറാക്കിയ ശേഷം വിളിച്ചു പറഞ്ഞപ്പോള്‍ അദ്ദേഹത്തിന് ശ്വാസം മുട്ടാണെന്നും വരാനാകില്ലെന്നും അറിയിച്ചു. ഒരു ദിവസത്തെ ഷൂട്ട് മുടങ്ങിയാല്‍ രണ്ട് ലക്ഷത്തിന്റെ നഷ്ടം വരുമെന്ന കാര്യം മോഹന്‍ലാലിനെ നേരിട്ടു കണ്ടു അറിയിച്ചു,

അപ്പോള്‍ അദ്ദേഹം ഡോക്ടറെ വിളിച്ച് സംസാരിക്കുകയും ചില മരുന്നുകള്‍ എത്തിച്ചാല്‍ ഷൂട്ടിന് വരാമെന്ന് സമ്മതിക്കുകയുമായിരുന്നു. അങ്ങനെ മരുന്ന് കഴിച്ചാണ് അദ്ദേഹം ഷൂട്ടിംഗ് പൂര്‍ത്തിയാക്കി പോയത്. പ്രൊഡ്യൂസറുമാരുമായി അടുത്തറിഞ്ഞ് പെരുമാറുന്ന താരമാണ് മോഹന്‍ലാലെന്നും അന്ന് നടന്നത് വലിയൊരു അനുഭവമാണെന്നും ബി.സി. ജോഷി

പ്രമാണി സിനിമയുടെ ഷൂട്ടിംഗ് സമയത്തുണ്ടായ അനുഭവങ്ങള്‍ പങ്കുവെച്ചുകൊണ്ടാണ് മമ്മൂട്ടി അത്ര എളുപ്പത്തില്‍ ഇടപെടാന്‍ കഴിയുന്നയാളല്ലെന്ന് ജോഷി പറയുന്നത്. ഷൂട്ടിംഗിനുള്ള തയ്യാറെടുപ്പുകളെല്ലാം കഴിഞ്ഞ ഒരു ദിവസം മമ്മൂട്ടിയ്ക്ക് പനി വന്നെന്നും എത്ര റിക്വസ്റ്റ് ചെയ്തിട്ടും അദ്ദേഹം ഷൂട്ടിന് വരാന്‍ തയ്യാറായില്ലെന്നും ജോഷി പറയുന്നു.

അങ്ങനെ ആ കാശെല്ലാം നഷ്ടം വന്നു. പിന്നീട് മറ്റൊരു സീന്‍ ചിത്രീകരിക്കാനായി ഒരു ദിവസം കൂടി നില്‍ക്കാന്‍ പറഞ്ഞിട്ടും മമ്മൂട്ടി അതിന് തയ്യാറായില്ല . നേരത്തെ എവിടെയോ വാക്ക് പറഞ്ഞിരുന്നു എന്ന് പറഞ്ഞ് പോകുകയായിരുന്നു. ആ സീന്‍ മറ്റൊരു ദിവസം ഷൂട്ട് ചെയ്യേണ്ടി വന്നെന്നും ജോഷി പറഞ്ഞു.

ആ സംഭവം വലിയ മനപ്രയാസമുണ്ടാക്കി. പ്രീസ്റ്റ് പൂജ സമയത്ത് കണ്ടപ്പോള്‍ സംസാരിക്കുകയും മമ്മൂട്ടി വിളക്ക് കത്തിച്ച ശേഷം തന്നെകൊണ്ട് കത്തിപ്പിക്കുകയും ചെയ്‌തെന്നും അതെല്ലാം സന്തോഷമുള്ള കാര്യങ്ങളാണെന്നും എന്നാലും അന്നത്തെ അനുഭവം മറക്കാനാകില്ലെന്നും ജോഷി കൂട്ടിച്ചേർത്തു.

പ്രമാണിയുടെ സമയത്തെല്ലാം പുതിയ നിര്‍മ്മാതാവായിരുന്ന താന്‍ സാമ്പത്തിക ഞെരുക്കത്തിലായിരുന്നെന്നും അത് മനസ്സിലാക്കാതെയാണ് മമ്മൂട്ടി പെരുമാറിയതെന്നും ജോഷി പറഞ്ഞു. ഇനിയെങ്കിലും താരങ്ങള്‍ ഇക്കാര്യങ്ങള്‍ മനസ്സിലാക്കണമെന്നും ജോഷി തുറന്നുപറഞ്ഞു.

അതേസമയം കഴിഞ്ഞ ദിവസം മമ്മൂട്ടിയും മോഹന്‍ലാലും തമ്മില്‍ മത്സരമുണ്ടെന്നതിനെ കുറിച്ചുള്ള അനുഭവം തുറന്നു പറഞ്ഞ് സംവിധായകന്‍ സാജനും രംഗത്തെത്തിയിരുന്നു . സൂപ്പര്‍ സ്റ്റാറുകള്‍ ഒരുമിച്ച് അഭിനയിക്കുമ്പോള്‍ തന്നേക്കാള്‍ പ്രാധാന്യം ഉള്ള റോള്‍ മറ്റേയാള്‍ക്കാണോ എന്നൊക്കെ തോന്നുക സ്വാഭാവികമാണെന്നും സാജന്‍ പറഞ്ഞിരുന്നു..

മമ്മൂട്ടിയേയും മോഹന്‍ലാലിനേയും വെച്ച് സാജൻ സംവിധാനം നിർവഹിച്ച ഗീതം എന്ന സിനിമയ്ക്കിടയിൽ ഉണ്ടായ ചില സംഭവങ്ങളായിരുന്നു ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സാജൻ തുറന്നു പറഞ്ഞത്. മമ്മൂട്ടി പറഞ്ഞതുപ്രകാരം ചിത്രത്തിലെ ഡയലോഗ് മാറ്റേണ്ടി വന്നതിനെ കുറിച്ചും അതിന്റെ പേരില്‍ മോഹന്‍ലാലിനെ തുടര്‍ന്നുള്ള ചിത്രങ്ങളില്‍ തനിക്ക് നഷ്ടപ്പെട്ടതിനെ കുറിച്ചുമാണ് സാജന്‍ വെളിപ്പെടുത്തിയത്.

about mammooty and mohanlal

More in Malayalam

Trending

Recent

To Top