Connect with us

സൂപ്പർ സ്റ്റാറുകൾക്ക് ജന്മം കൊടുത്ത തൂലിക ; ഓർമ്മകളുടെ റീലിൽ ഡെന്നിസ് ജോസഫ്!

Malayalam

സൂപ്പർ സ്റ്റാറുകൾക്ക് ജന്മം കൊടുത്ത തൂലിക ; ഓർമ്മകളുടെ റീലിൽ ഡെന്നിസ് ജോസഫ്!

സൂപ്പർ സ്റ്റാറുകൾക്ക് ജന്മം കൊടുത്ത തൂലിക ; ഓർമ്മകളുടെ റീലിൽ ഡെന്നിസ് ജോസഫ്!

രാജാവിന്റെ മകനിലെ വിൻസെന്റ് ഗോമസിനെയും ന്യൂഡൽഹിയിലെ ജി.കെയും ​ മറക്കാത്ത മലയാളികൾക്ക് ഒരിക്കലും വിസമരിക്കാനാവാത്ത പേരാണ് ഡെന്നിസ് ജോസഫിന്റേത് . മോഹലാലിനെയും മമ്മൂട്ടിയെയും സൂപ്പർതാര പരിവേഷത്തിലെത്തിച്ച ഈ രണ്ടു കഥാപാത്രങ്ങളും അടർന്നു വീണത് ഡെന്നിസ് ജോസഫിന്റെ തൂലികയാണ്.

എൺപതുകളുടെ രണ്ടാം പകുതിയിൽ മലയാള സിനിമ കീഴടക്കി വച്ചിരുന്ന ഇതിഹാസമായിരുന്നു ഡെന്നിസ് ജോസഫ് . ജോഷിയുടെ സംവിധാനത്തിൽ ഇറങ്ങിയ ‘നിറക്കൂട്ടിലൂടെ ’ മമ്മൂട്ടിയുടെ വേറിട്ട അഭിനയം മലയാളികൾക്ക് അഭ്രപാളിയിൽ കാണാനായി . തമ്പി കണ്ണന്താനത്തിന്റെ ‘രാജാവിന്റെ മകനി’ലൂടെ മോഹൻലാൽ എന്ന സൂപ്പർതാരത്തോടൊപ്പം സുരേഷ് ഗോപിയുടെ അരങ്ങേറ്റവും ഉണ്ടായി.

പിന്നെ ഡെന്നിസിന്റെ തൂലികയ്ക്കനുസരിച്ച് നീങ്ങുന്ന മലയാളസിനിമയെയാണ് കാണാനായത് .ഈറൻ സന്ധ്യ ‘ തൊട്ട് ‘ഗീതാഞ്ജലി’ വരെയുള്ള ഡെന്നീസിന്റെ തിരക്കഥകൾ പ്രേക്ഷ‌കർക്കു നൽകിയത് വെവ്വേറെ അനുഭവങ്ങളായിരുന്നു. അതേസമയം അസാമാന്യ ഹ്യൂമര്‍ രംഗങ്ങളും ഡെന്നിസ് ജോസഫ് വെള്ളിത്തിരയിലേക്ക് പകര്‍ത്തി. അതിന് ഉത്തമ ഉദാഹരണമാണ് നമ്പര്‍ വണ്‍ മദ്രാസ് മെയിലും കോട്ടയം കുഞ്ഞച്ചനുമൊക്കെ.

മലയാളത്തിൽ തുടരെ സൂപ്പർ ഹിറ്റുകൾ സൃഷ്ട്ടിച്ച കാലമായിരുന്നു ഡെന്നിസിലൂടെ ഉണ്ടായത് . മോഹൻലാലിനു വേണ്ടി ‘ഭൂമിയിലെ രാജാക്കന്മാർ,’ ‘വഴിയോരക്കാഴ്ചകൾ’, ‘ഇന്ദ്രജാലം’… മമ്മൂട്ടിക്കുവേണ്ടി ‘സംഘം’, ‘കോട്ടയം കു‍ഞ്ഞച്ചൻ’, ‘നായർസാബ്’. അങ്ങനെ നീണ്ട നിരതന്നെയുണ്ട് ഡെന്നിസിന്റെ പേരിനൊപ്പം ചേർത്തുവായിക്കാം . കേരളക്കരയെ ആകെ കണ്ണീരിലാഴ്ത്തിയ ‘ആകാശദൂത് പിറന്നതും ഹിറ്റുകളുടെ തൂലികയിലാണെന്നത് അതിശയോക്തി ജനിപ്പിക്കുന്നതാണ്.

സിനിമ എന്നത് ഒരു കൂട്ടായ്മയുടെ കലയാണ് എന്ന് പറയുമ്പോഴും മലയാളത്തിൽ തിരക്കഥാകൃത്തുക്കൾക്കു താരപദവിയുണ്ടായിരുന്നില്ല . അത്തരമൊരു താരപദവി തിരക്കഥാകൃത്തുക്കൾക്കു സമ്മാനിച്ച എഴുത്തുകാരൻ കൂടിയാണ് ഡെന്നിസ് ജോസഫ്.

നിർമാതാക്കളും സംവിധായകനും കൂടി തീരുമാനിക്കുന്ന കഥയ്ക്ക് അവർ ആവശ്യപ്പെടുന്ന രീതിയിൽ തിരക്കഥയും സംഭാഷണവും ചമയ്ക്കുന്ന രീതിയെ മാറ്റിമറിച്ച സിനിമയായിരുന്നു ‘രാജാവിന്റെ മകൻ. ‘‘നിർമാതാക്കൾ കൊടുക്കുന്ന കാശ് എണ്ണി നോക്കാതെ പോക്കറ്റിലിടുന്ന എഴുത്തുകാരായിരുന്നു അന്നേറെയും. ഞാനാണ് അതിനു മാറ്റം വരുത്തിയത്’’– ഒരിക്കൽ സ്വകാര്യ സംഭാഷണത്തിൽ അദ്ദേഹം പറഞ്ഞു.

മലയാളികളുടെ മനസില്‍ ഒറ്റ ചോദ്യത്തില്‍ ഓര്‍മ വരുന്ന ഹിറ്റ് സിനിമകൾ , അത് ഡെന്നിസ് ജോസഫിന്റേതായിരിക്കും എന്നതിൽ തർക്കമുണ്ടാകില്ല.. അത്രയേറെ വേലിയേറ്റം തീര്‍ത്ത ചലച്ചിത്രകാരൻ ഇനി ഓർമ്മകളുടെ റീലിൽ…

about dennis joseph

More in Malayalam

Trending

Recent

To Top