Malayalam
ഡിംപിളിനെ വിളിച്ചപ്പോൾ സംഭവിച്ചത്, തിങ്കൾ ഞെട്ടിച്ചു! എല്ലാം ഗെയിം സ്ട്രാറ്റര്‍ജിയായിരുന്നു ചങ്ക് തകർന്ന് മജ്സിയ; ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ
ഡിംപിളിനെ വിളിച്ചപ്പോൾ സംഭവിച്ചത്, തിങ്കൾ ഞെട്ടിച്ചു! എല്ലാം ഗെയിം സ്ട്രാറ്റര്‍ജിയായിരുന്നു ചങ്ക് തകർന്ന് മജ്സിയ; ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ
ബിഗ് ബോസില്‍ ഇത്തവണ അടുത്ത സുഹൃത്തുക്കളായ മല്‍സരാര്‍ത്ഥികളായിരുന്നു ഡിംപല്‍ ഭാലും മജ്സിയ ഭാനുവും. ഷോയുടെ തുടക്കം മുതല്‍ ഇരുവരും പരസ്പരം പിന്തുണച്ചുകൊണ്ടാണ് മുന്നോട്ടുപോയത്. തന്റെ ബെസ്റ്റ് ഫ്രണ്ടാണ് ഡിംപലെന്ന് ഷോയില്‍ പലതവണ മജ്സിയ പറഞ്ഞിരുന്നു.
അടുത്തിടെയാണ് പിതാവിന്റെ വിയോഗത്തിന് പിന്നാലെ ഡിംപല്‍ നാട്ടില്‍ തിരിച്ചെത്തിയത്. ഡിംപല്‍ നാട്ടിലെത്തിയ ശേഷം ഫോണിലൂടെ സംസാരിക്കാനായി മജ്സിയ ശ്രമിച്ചിരുന്നു. എന്നാല്‍ നിരന്തരം വിളിച്ചിട്ടും ഡിംപല്‍ ഫോണ്‍ എടുത്തില്ലെന്ന് പരാതിപ്പെട്ട് മജ്സിയ രംഗത്തെത്തിയിരുന്നു
ഡിംപല്‍ തന്നെ പരിഗണിക്കുന്നില്ലെന്നും വിളിച്ചപ്പോഴൊന്നും മറുപടി തന്നില്ലെന്നും പറഞ്ഞാണ് മജ്സിയ എത്തിയത്.മജ്സിയയുടെ സംഭാഷണത്തിന്റെ വോയിസ് ക്ലിപ്പ് സോഷ്യല്‍ മീഡിയയില്‍ ഒന്നടങ്കം വൈറലായിരിക്കുകയാണ്. എനിക്ക് എറ്റവും കൂടുതല്‍ കോള്‍ വരുന്നത് ഡിമ്പുവിന്റെ വിശേഷം ചോദിച്ചിട്ടാണെന്ന് മജ്സിയ വോയിസ് ക്ലിപ്പില്‍ പറയുന്നു. ഞാന്‍ പുറത്തായ ശേഷം ഇതുവരെ എന്റെ ഒരു കാര്യത്തിന് ഞാന്‍ ലൈവ് വന്നിട്ടില്ല. ഞാന്‍ ആകെ രണ്ട് പ്രാവശ്യം ലൈവ് വന്നത് തിങ്കളിനെ സപ്പോര്‍ട്ട് ചെയ്യാന്‍ തിങ്കളിന്റെ ലൈവില്‍ വന്നു.
ഡിംപലിന്റെ അച്ഛന് മരിച്ച സമയത്താണ് ഞാന്‍ വീണ്ടും ലൈവില്‍ വന്ന് കാര്യങ്ങള്‍ പറഞ്ഞത്. എറ്റവും കൂടുതല്‍ എനിക്ക് മെസേജുകള്‍ വരുന്നത് ഡിംപു ഒകെയാണോ, കാണാന്‍ പോയോ, ഡിംപു വിളിച്ചോ എന്നൊക്കെയാണ്. അപ്പോ കുറച്ചുദിവസങ്ങളായി ഞാന്‍ ആകെ ധര്‍മ്മസങ്കടത്തിലാണ്. എനിക്ക് അവരോട് തിരിച്ചുപറയാന്‍ സത്യത്തില്‍ വാക്കുകളും വോയിസുമൊന്നും ഇല്ല. കാരണം ഞാന്‍ അത്രക്ക് വിളിച്ചിട്ടുണ്ട്. അവള് ഷോയില്‍ നിന്നും ഇറങ്ങി എന്ന നിമിഷം തൊട്ട് നിരന്തരം വിളിച്ചുകൊണ്ടിരിക്കുകയാണ്. ഒരു വാക്ക് എന്നോട് പറയാമായിരുന്നു ഭാനു ഞാന്‍ നിന്നെ തിരിച്ചുവിളിക്കാം. എന്നോട് ആകെ പ്രതികരിച്ചത് ചേച്ചിയാണ്.
ചേച്ചിയെ വിളിച്ച് അവസാനം അവരുടെ വായില്‍ വന്നത് ഞാന്‍ കേട്ടു. എനിക്കത് ഭയങ്കര ഹേര്‍ട്ടായി,. നമ്മള് ഒരാളോട് ഇങ്ങനെ വിളിച്ചോണ്ട് ഇരുന്നിട്ട് ഒരു കാര്യമില്ല. തിരിച്ച് അവരുടെ ഇടത്തുനിന്നും ഒരു മറുപടി വേണം. എങ്കിലേ ഒരു കമ്മ്യൂണിക്കേഷന്‍ നടക്കുളളൂ. ബിഗ് ബോസിലെത്തിയ ശേഷമല്ലെ അവള് ഇങ്ങനെ അറിയാന്പെടാന് തുടങ്ങിയത്. അവളെ പോലെ അതേ പ്ലാറ്റ്ഫോമില്‍ വന്നയാളാണ് ഞാനും. ഞാനും ഒരു പേഴ്സണാലിറ്റിയുളള ആളാണ്. അവളുടെ യൂണിഫോം ഇഷ്യൂ നടക്കുന്ന സമയത്ത് ഇപ്പോ പറയുന്ന മണിക്കുട്ടന് പോലുമുണ്ടായിരുന്നില്ല.
മണിക്കുട്ടന് ആദ്യം എല്ലാത്തിനും സൂര്യയായിരുന്നു. ഞാന്‍ പുറത്തായ ശേഷമല്ലെ മണിക്കുട്ടനുമായി കട്ട ഫ്രണ്ട്ഷിപ്പായത്. പതിനെട്ട് പത്തൊമ്പത് പേരുളള സമയത്തും ഞാന്‍ ഒറ്റെയൊരാളെയെ സപ്പോര്‍ട്ട് ചെയ്തിട്ടുളളു.
എന്റെ ഫ്രണ്ട്ഷിപ്പ് എന്താണെന്ന് എനിക്കറിയാം. അത് തിരിച്ചുകിട്ടാത്തോണ്ടുളള വേദന, ചിലപ്പോ അത് അവളുടെ സാഹചര്യം കൊണ്ടായിരിക്കാം, അങ്ങനെയാണ് കരുതിയത്. എന്നാല്‍ അതല്ല, ഒരുപാട് സ്ഥലത്ത് അവള് ആക്ടീവാണ്. അവളുടെ കാര്യങ്ങളെല്ലാം ചെയ്യുന്നുണ്ട്. ഒരു കണ്സിഡറേഷന് എനിക്ക് തരാമായിരുന്നു.
ഡിംപല്‍ നാട്ടിലെത്തിയെന്നൊക്കെയുളള വിവരം എനിക്ക് ലഭിച്ചിരുന്നു. നാട്ടിലും അവര്‍ക്ക് എന്തൊക്കെയോ ചടങ്ങുകളുണ്ട്. ഇതൊക്കെ അവരുടെ സുഹൃത്തുക്കളില്‍ നിന്നും കിട്ടിയ വിവരമാണ്. അവര്‍ അത്യാവശ്യം ഒകെയാണ്.
സോഷ്യല്‍ മീഡിയയില്‍ ഫോട്ടോസും വീഡിയോയും സ്റ്റാറ്റസുമൊക്കെ കാണുന്നുണ്ട്. അതിനിടയില്‍ ഇങ്ങനെ പെരുമാറുമ്പോള്‍ വല്ലാതെ ഹേര്‍ട്ട് ആവുന്നു. കൂട്ടത്തിലുളള ആളുകളൊക്കെ ഇത് പറഞ്ഞ് എന്നെ കളിയാക്കി തുടങ്ങി. നിനക്ക് അതറിയാഞ്ഞിട്ടാണ്. സൗഹൃദമൊക്കെ ചിലര്‍ക്ക് ഗെയിം സ്ട്രാറ്റര്‍ജിയാണ്. അതൊക്കെ കേള്‍ക്കുമ്പോള്‍ എന്തോ സങ്കടം തോന്നുവെന്നും മജ്സിയ പറഞ്ഞു.
മജ്സിയയുടെ വോയിസ് ക്ലിപ്പിന് പിന്നാലെ ഡിംപലിന്റെ സഹോദരി തിങ്കളിന്ററെ പ്രതികരണവും വെെറലായിരുന്നു. ഡിംപലിനെ കുറിച്ച് കുറെ പേര് ന്യൂസ് സ്പ്രെഡ് ചെയ്യുന്നുണ്ട്. അവള് അവിടെയാണ് ഇവിടെയാണ് എന്നൊക്കെ പറഞ്ഞ്. ഇതേകുറിച്ച് പല ചര്‍ച്ചകളും നടക്കുന്നു. ഇതെന്റെ അഭ്യര്‍ത്ഥനയാണ്. ഡിംപലുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ തിങ്കള്‍ ഷെയര്‍ ചെയ്യും. ഞാന്‍ ടാഗ് ചെയ്യുന്ന ആള്‍ക്കാര്‍ക്ക് മാത്രം അതേകുറിച്ച് പ്രതികരിക്കാം. ഡിംപല്‍ ഇതുവരെ ആരോടും സംസാരിച്ചിട്ടില്ല. എന്നാണ് സുഹൃത്തായ അരവിന്ദിനോട് തിങ്കള്‍ പറഞ്ഞത്.
