Connect with us

തിരമാലയടിക്കുന്നതിനൊപ്പം ഞങ്ങള്‍ പൊങ്ങിയും താഴ്ന്നും വരാന്‍ തുടങ്ങി. വെള്ളത്തില്‍ വീണ് മരിച്ചില്ലെങ്കിലും തല പോയി ബോട്ടിനിട്ട് ഇടിച്ച് മരിക്കാന്‍ സാധ്യതയുണ്ടെന്ന് അന്നേരം മനസിലായി; ഷൂട്ടിംഗ് സമയത്തുണ്ടായ അപകടത്തെ കുറിച്ച് ഭാവന

Malayalam

തിരമാലയടിക്കുന്നതിനൊപ്പം ഞങ്ങള്‍ പൊങ്ങിയും താഴ്ന്നും വരാന്‍ തുടങ്ങി. വെള്ളത്തില്‍ വീണ് മരിച്ചില്ലെങ്കിലും തല പോയി ബോട്ടിനിട്ട് ഇടിച്ച് മരിക്കാന്‍ സാധ്യതയുണ്ടെന്ന് അന്നേരം മനസിലായി; ഷൂട്ടിംഗ് സമയത്തുണ്ടായ അപകടത്തെ കുറിച്ച് ഭാവന

തിരമാലയടിക്കുന്നതിനൊപ്പം ഞങ്ങള്‍ പൊങ്ങിയും താഴ്ന്നും വരാന്‍ തുടങ്ങി. വെള്ളത്തില്‍ വീണ് മരിച്ചില്ലെങ്കിലും തല പോയി ബോട്ടിനിട്ട് ഇടിച്ച് മരിക്കാന്‍ സാധ്യതയുണ്ടെന്ന് അന്നേരം മനസിലായി; ഷൂട്ടിംഗ് സമയത്തുണ്ടായ അപകടത്തെ കുറിച്ച് ഭാവന

മലയാളത്തിലും തെന്നിന്ത്യയിലും ഒരുപോലെ ആരാധകരുള്ള നടിയാണ് ഭാവന. മലയാളത്തിലൂടെയാണ് സിനിമാ ലോകത്ത് എത്തിയതെങ്കിലും വളരെ പെട്ടെന്ന് തന്നെ തെന്നിന്ത്യന്‍ സിനിമ ലോകത്ത് തന്റേതായ സ്ഥാനം കണ്ടെത്തുകയായിരുന്നു. മലയാളികള്‍ ഏറെ ഇഷ്ടപ്പെടുന്ന നടി കൂടിയാണ് ഭാവന. എന്നാല്‍ കുറച്ച് നാളുകളായി മലയാളത്തില്‍ അത്രയധികം സജീവമല്ല ഭാവന.

2017 ല്‍ പുറത്ത് ഇറങ്ങിയ ആദം ജോണില്‍ ആണ് നടി ഏറ്റവും ഒടുവില്‍ അഭിനയിച്ചത്. പൃഥ്വിരാജ് ആയിരുന്നു ചിത്രത്തിലെ നായകന്‍. സിനിമയില്‍ ശേഷം മലയാള സിനിമയില്‍ ഭാവന എത്തിയിട്ടില്ല. ഇപ്പോള്‍ കന്നഡ സിനിമയിലാണ് സജീവം. തമിഴ് ചിത്രം 96 ന്റെ കന്നഡ പതിപ്പില്‍ ഭാവനയായിരുന്നു അഭിനയിച്ചത്. ഈ ചിത്രം മലയാളത്തിലും ചര്‍ച്ചയായിരുന്നു.

ഇപ്പോള്‍ വീണ്ടും മലയാള സിനിമയില്‍ സജീവമാകാനുള്ള തയ്യാറെടുപ്പിലാണ്. അതിന്റെ ഭാഗമായി അഞ്ച് വര്‍ഷത്തിന് ശേഷം ഒരു മലയാള സിനിമയില്‍ താരം അഭിനയിച്ചു. ഷറഫുദ്ദീന്‍ നായകനായ ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന് സിനിമയിലാണ് ഭാവന നായികയാകുന്നത്. ആദില്‍ മൈമൂനത്ത് അഷ്‌റഫാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

പല സിനിമയുടെ സെറ്റുകളില്‍ വച്ചിട്ടും തനിക്ക് അപകടമുണ്ടാതിനെ പറ്റി ഫഌവഴ്‌സ് ഒരു കോടി എന്ന പരിപാടിയില്‍ പങ്കെടുക്കവേ ഭാവന പറഞ്ഞിരുന്നു. അതിലൊന്ന് പൃഥ്വിരാജും ഭാവനയും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ച ലോലിപോപ്പ് എന്ന സിനിമയാണ്. ഷാഫി സംവിധാനം ചെയ്ത സിനിമയിലെ ഒരു രംഗം ഷൂട്ട് ചെയ്യാന്‍ പോയത് വലിയൊരു അപകടത്തിലേക്കായിരുന്നെന്നാണ് ഭാവന പറഞ്ഞത്. ശരിക്കും മരിക്കാന്‍ പോവുകയാണെന്ന് തോന്നിയ നിമിഷത്തെ കുറിച്ച് നടി പറഞ്ഞ വാക്കുകള്‍ ഇങ്ങനെയാണ്…

ലോലിപോപ്പ് എന്ന സിനിമയുടെ പാട്ട് ബാങ്കോക്കില്‍ വെച്ച് ഷൂട്ട് ചെയ്യുകയാണ്. ഞാനും പൃഥ്വിരാജും ചേര്‍ന്നുള്ള ഒരു പാട്ട് സീനാണ് ഷൂട്ട് ചെയ്യുന്നത്. അവിടെയുള്ള ഒരു ഐലാന്‍ഡിലേക്കാണ് പോവുന്നത്. കുറച്ച് ഷൂട്ട് ചെയ്തിട്ട് തിരിച്ച് വരും. മൂന്ന് മണിയ്ക്കുള്ളില്‍ തിരിച്ച് വരണം. അതല്ലെങ്കില്‍ പ്രശ്‌നമാവുമെന്നൊക്കെ പറഞ്ഞു. അതിനെന്താ വരുമെന്ന് പറഞ്ഞ് ഞങ്ങളെല്ലാവരും ചേര്‍ന്ന് പോയി. ഷൂട്ടിങ്ങിന്റെ കാര്യമല്ലേ അതങ്ങനെ നീണ്ട് പോയി.

വൈകുന്നേരം ആയാല്‍ അവിടെ പ്രശ്‌നമാവും. അവിടെ ഗൈഡിന് വന്ന ആള്‍ തിരിച്ച് പോവാമെന്ന് പറയുന്നുണ്ടെങ്കിലും ആരും മൈന്‍ഡ് ആക്കിയില്ല. കുറച്ച് കഴിഞ്ഞപ്പോഴെക്കും കടല്‍ രൂക്ഷമായി തുടങ്ങി. തിരമാല ഉയര്‍ന്ന് പൊങ്ങി. ബോട്ട് ഉയരത്തിലേക്ക് പോയി താഴേക്ക് വരും. തിരമാലയടിക്കുന്നതിനൊപ്പം ഞങ്ങള്‍ പൊങ്ങിയും താഴ്ന്നും വരാന്‍ തുടങ്ങി. വെള്ളത്തില്‍ വീണ് മരിച്ചില്ലെങ്കിലും തല പോയി ബോട്ടിനിട്ട് ഇടിച്ച് മരിക്കാന്‍ സാധ്യതയുണ്ടെന്ന് അന്നേരം മനസിലായി. ലൈഫ് ജാക്കറ്റൊന്നുമില്ല.

ആദ്യം എല്ലാവരും തമാശയായി എടുത്തെങ്കിലും പിന്നീട് പേടിയായി തുടങ്ങി. ബോട്ട് െ്രെഡവറിന്റെ മുഖത്തെ ഭാവം കണ്ടതോടെ ഞങ്ങളും പേടിച്ചു. അദ്ദേഹത്തിന് ബോട്ട് കണ്‍ട്രോള്‍ ചെയ്യാന്‍ പോലും പറ്റാതെയായി. കൊറിയോഗ്രാഫറും അസിസ്റ്റന്റുമൊക്കെ പ്രാര്‍ഥിക്കാന്‍ തുടങ്ങിയതോടെ ശരിക്കും മരിക്കാന്‍ പോവുകയാണോന്ന് വരെ ചിന്തിച്ചു. എങ്കിലും അത് കണ്ടിട്ട് എനിക്ക് ചിരിയാണ് വന്നതെന്ന് ഭാവന പറയുന്നു. മിക്കവാറും നമ്മള്‍ മരിക്കും. എങ്കില്‍ പിന്നെ ചിരിച്ചോണ്ട് മരിക്കാമെന്നാണ് ഞാന്‍ പറഞ്ഞത്. പൃഥ്വിരാജും ഷാഫിയുമൊക്കെയായി കുറേ പേര്‍ ആ യാത്രയിലുണ്ടായിരുന്നു.

അങ്ങനെ കടല്‍ക്ഷോഭത്തില്‍ നിന്നും കുറേ സമയമെടുത്താണ് ഞങ്ങള്‍ തിരിച്ചെത്തുന്നത്. കൂടെ ഉണ്ടായിരുന്ന പിആര്‍ ഭൂമിയില്‍ കാല് വെച്ചപ്പോള്‍ നിലത്ത് കിടന്ന് മണ്ണില്‍ ഉമ്മ വരെ കൊടുത്തു. അത്രയ്ക്കും വല്ലാത്തൊരു അനുഭവമായിരുന്നത്. പക്ഷേ ഞങ്ങള്‍ക്ക് അതൊരു വിനോദമായിട്ടാണ് തോന്നിയത്. സത്യത്തില്‍ ഇതെല്ലാം തിരക്കഥാകൃത്തായ ബെന്നി പി നായരമ്പലം സ്വപ്‌നം കണ്ടിരുന്നതായിട്ടും ഭാവന പറയുന്നു.

ബെന്നി പി നായരമ്പലം എല്ലാ ലൊക്കേഷനിലും വരുന്ന ആളാണ്. പക്ഷേ പുള്ളി അന്ന് ഞങ്ങളുടെ കൂടെ വന്നില്ല. ഞങ്ങളോട് പോയി വരാനാണ് പറഞ്ഞത്. തിരിച്ച് വന്നപ്പോള്‍ പുള്ളി അവിടെ നില്‍പ്പുണ്ട്. ഞങ്ങളുടെ അനുഭവം പറഞ്ഞപ്പോഴാണ് അദ്ദേഹം കൂടെ വരാത്തതിന്റെ കാരണം പറഞ്ഞത്. അദ്ദേഹം വെള്ളത്തില്‍ മുങ്ങി മരിക്കുമെന്ന് സ്വപ്‌നം കണ്ടിരുന്ന് പോലും. അതുകൊണ്ടാണ് വരാത്തതെന്നും പറഞ്ഞു. അങ്ങനെ വല്ലാത്തൊരു അനുഭവം ജീവിതത്തിലുണ്ടായ നിമിഷമാണതെന്ന് ഭാവന പറയുന്നു.

More in Malayalam

Trending

Recent

To Top