News
ഞാന്‍ ഒരു രൂപയും രണ്ട് രൂപയും എല്ലാം ഭിക്ഷ എടുത്തിട്ടുണ്ട്; ജീവിക്കാന്‍ വേണ്ടി സെക്സ് വര്‍ക്ക് ചെയ്തു; വൈദികനില്‍ നിന്ന് പോലും ലൈംഗിക പീഡനം നേരിടേണ്ടി വന്നിട്ടുണ്ട്; അനന്യ മരണപ്പെട്ടിട്ട് ഒരു വര്‍ഷം; ഇന്നും ആ വാക്കുകൾ വൈറൽ !
ഞാന്‍ ഒരു രൂപയും രണ്ട് രൂപയും എല്ലാം ഭിക്ഷ എടുത്തിട്ടുണ്ട്; ജീവിക്കാന്‍ വേണ്ടി സെക്സ് വര്‍ക്ക് ചെയ്തു; വൈദികനില്‍ നിന്ന് പോലും ലൈംഗിക പീഡനം നേരിടേണ്ടി വന്നിട്ടുണ്ട്; അനന്യ മരണപ്പെട്ടിട്ട് ഒരു വര്‍ഷം; ഇന്നും ആ വാക്കുകൾ വൈറൽ !
മലയാളികളെ ഒന്നടങ്കം ഇളക്കി മറിച്ച ഒരു ആത്മഹത്യയായിരുന്നു അനന്യ കുമാരി അലക്സിന്റേത്. കേരളത്തിലെ ആദ്യത്തെ ട്രാൻസ് വുമൺ റേഡിയോ ജോക്കിയും അവതാരകയും രാഷ്ട്രീയപ്രവര്‍ത്തകയും ഒക്കെയായ അനന്യ മരണപ്പെട്ടിട്ട് ഒരു വര്‍ഷം പിന്നിടുകയാണ്. ഇപ്പോഴും അനന്യയ്ക്കോ അനന്യയുടെ കമ്യൂണിറ്റിയിലുള്ളവര്ക്കോ ആ വേര്‍പാട് താങ്ങാന്‍ കഴിയാത്ത വേദന തന്നെയാണ്.
ഇപ്പോഴിതാ അനന്യയുടെ പഴയ ഒരു വീഡിയോ വൈറലാകുകയാണ്. ജോഷ് ടോക്കില്‍ വളരെ ബോള്‍ഡ് ആയി അനന്യ സംസാരിയ്ക്കുന്ന വീഡിയോ ഫേസ്ബുക്കില്‍ വീണ്ടും വൈറലാവുന്നു. ഷോയില്‍ അനന്യ പറയുന്ന കാര്യങ്ങള്‍ എല്ലാം ഇപ്പോഴും പ്രചോദനമാണ്.
ഇത് എന്റെ കൂടെ നാടാണ് എന്നും. ഇവിടെ രാവും പകലും എനിക്കും ഉള്ളതാണെന്നും എല്ലാ ഇടങ്ങളും എനിക്കും കൂടെ സഞ്ചരിക്കാനുള്ളതാണെന്നും എന്നെ പോലുള്ള കുറേ മനുഷ്യര്‍ ഇവിടെ ഉണ്ട് എന്നും ഞാന്‍ സംസാരിച്ചു തുടങ്ങി. ബാഗ്ലൂരില്‍ നിന്ന് ആണ് ഞാന്‍ ആദ്യമായി സമ്പാദിച്ചു തുടങ്ങിയത്. എങ്ങിനെയാണ് സമ്പാദിച്ചത് എന്ന് ചോദിച്ചാല്‍ ‘കൊടപ്പ, കൊടസാമി’ എന്ന് കൈമുട്ടിക്കൊണ്ട്.
ഭിക്ഷ എടുക്കുക എന്ന് പറഞ്ഞാല്‍ അതൊരു മോശം കാര്യമല്ല. നമുക്ക് ജീവിക്കാന്‍ വേറെ വഴിയില്ലാതെയാവുമ്പോള്‍, ‘എനിക്ക് നിങ്ങളുടെ അത്രയും കെല്പില്ല, അതുകൊണ്ട് സഹായിക്കണം’ എന്ന് പറയുന്നത് ഒരു കുറച്ചിലായി എനിക്ക് തോന്നിയിട്ടില്ല. ഞാന്‍ ഒരു രൂപയും രണ്ട് രൂപയും എല്ലാം ഭിക്ഷ എടുത്തിട്ടുണ്ട്.
എനിക്ക് വൈദികനില്‍ നിന്ന് പോലും ലൈംഗിക പീഡനം നേരിടേണ്ടി വന്നിട്ടുണ്ട്. ഞാന്‍ അന്ന് ഒന്‍പതാം ക്ലാസില്‍ പഠിക്കുകയായിരുന്നു. അട്ടപ്പാടിയിലെ ഒരു കാടിനുള്ളില്‍ ചുറ്റും മലയുള്ള ആശ്രമം ആയിരുന്നു. സഹിക്കാന്‍ പറ്റാത്ത ഒരു രാത്രി ഞാന്‍ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചു. എന്നെ പിടിച്ച്, കൈ തല്ലി ഒടിച്ചു.
സ്കൂളില്‍ പഠിയ്ക്കുന്ന സമയത്ത് ചാന്ത് പൊട്ട്, പെണ്ണാളാ എന്നൊക്കെ പറഞ്ഞ് ഒരുപാട് കളിയാക്കി വിളിക്കുമായിരുന്നു. അത് കേട്ട് കുറേ ആണ് കുട്ടികളെ അനുകരിച്ച് നടക്കാനും പെണ്‍കുട്ടികളോട് റൊമാന്റിക് ആയി പെരുമാറാനും ശ്രമിച്ചിട്ടുണ്ട്. പക്ഷെ അതൊന്നും നടന്നില്ല. പെണ്ണാവണം എന്ന ആഗ്രഹം മനസ്സില്‍ ഇരിക്കുമ്പോഴാണ് ഒരു ട്രാന്‍സ് സുഹൃത്ത് വഴി ബാഗ്ലൂരില്‍ പോയാല്‍ പൂര്‍ണമായും പെണ്ണാവാന്‍ സാധിയ്ക്കും എന്ന് അറിയുന്നത്.
ബാഗ്ലൂരില്‍ എത്തി സിഗ്നലില്‍ ഭിക്ഷ യാചിക്കാന്‍ തുടങ്ങി. രാവിലെ തൊട്ട് വൈകുന്നേരം വരെ ഭിക്ഷ എടുത്ത് കിട്ടുന്ന തുക അവിടെയുള്ള വലിയ യജമാനത്തിയായി ഇരിക്കുന്ന ആള്‍ക്ക് കൊടുക്കണം. അങ്ങനെ എല്ലാ മുതിര്‍ന്ന ആളുകളും എടുത്തതിന് ശേഷമാണ് തുച്ഛമായ ഒരു തുക നമുക്ക് കിട്ടുന്നത്. അവിടെ വച്ച് എനിക്ക് സെക്സ് വര്‍ക്കും ചെയ്യേണ്ടി വന്നിട്ടുണ്ട്.
തിരിച്ച് ഞാന്‍ നാട്ടിലെത്തി. അപ്പോഴും കേരളം മാറിയിരുന്നില്ല. ബാഗ്ലൂരില്‍ എന്നെ പോലുള്ള ഒരുപാട് ആളുകള്‍ക്കൊപ്പം പെണ്ണായി ജീവിച്ച ഞാന്‍, തിരിച്ച് കേരളത്തില്‍ എത്തിയപ്പോള്‍ വീണ്ടും ആണ് വേഷം കെട്ടി ജീവിക്കേണ്ടി വന്നു. നമുക്ക് നമ്മളായി ജീവിക്കണം എങ്കില്‍ നാവ് ഉണ്ടെങ്കിലേ പറ്റൂ എന്ന് ഞാന്‍ തിരിച്ചറിഞ്ഞു. സംസാരിക്കാന്‍ തുടങ്ങി.
ട്രാന്സ്ജെന്റര് ആയി പോയി എന്നത് വലിയ കുറ്റമുള്ള കാര്യമൊന്നും അല്ല. മനസ്സ് ഇഷ്ടപ്പെടുന്നത് പോലെ ശരീരത്തെ പാകപ്പെടുത്തി ജീവിയ്ക്കുക. ഇഷ്ടപ്പെട്ട വേഷം ധരിയ്ക്കുക എന്നൊക്കെയുള്ള കാര്യം വലിയ കുറ്റമല്ല. നിങ്ങള്‍ എന്തോ ആയിക്കോട്ടെ, ആരോ ആയിക്കോട്ടെ എങ്ങിനെയായാലും സ്വയം അംഗീകരിക്കുക. നമ്മള് നമ്മള് സ്വയം ബഹുമാനിയ്ക്കുകയും അംഗീകരിക്കുകയും ചെയ്തില്ല എങ്കില്‍ മറ്റുള്ളവരും അത് ചെയ്യില്ല- അനന്യ പറഞ്ഞു/.
about ananya
